വേശ്യാലയത്തില്‍ നിന്നും ബിപിഒക്കാരിയെ രക്ഷിച്ചു
ദില്ലി: ബാംഗ്ലൂരില്‍ നിന്നുള്ള ഒരു ബിപിഒ ജീവനക്കാരിയുള്‍പ്പെടെ രണ്ടു സ്ത്രീകളെ ദില്ലി പൊലീസ് വേശ്യാലയത്തില്‍ നിന്നും രക്ഷപ്പെടുത്തി.
ചൊവ്വാഴ്ച രാത്രിയിലാണ് ദില്ലിയിലെ ജിബി റോഡിലെ വേശ്യാലയത്തില്‍ നിന്നും യുവതികളെ രക്ഷപ്പെടുത്തിയത്. വേശ്യാലയത്തില്‍ സന്ദര്‍ശനത്തിനെത്തിയ ഒരാളാണ് യുവതികളുടെ അപേക്ഷയനുസരിച്ച് പൊലീസില്‍ വിവരമറിയിച്ചത്.
തങ്ങളെ വേശ്യാവൃത്തിയിലേയ്ക്ക് വലിച്ചിഴയ്ക്കുകയാണെന്നും സത്യാവസ്ഥ മറച്ചുവച്ചാണ് രണ്ടു മാസം മുമ്പ് തങ്ങളെ ഇവിടെയെത്തിച്ചതെന്നും ഇവര്‍ ഇയാളോട് പറഞ്ഞിരുന്നു.
യുവതികള്‍ രണ്ടുപേരും ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ്. രക്ഷപ്പെടുത്തിയശേഷം പൊലീസ് ഇവരെ ദില്ലിയിലെ നാരിനികേതനില് താമസിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ വേശ്യാലയം നടത്തിപ്പുകാരിയെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
ബാംഗ്ലൂരില്‍ ബിപിഒ ജീവനക്കാരിയായ ഒരു യുവതിയെ ഒരു ഓട്ടോഡ്രൈവറാണ് ഇവിടെയെത്തിച്ചത്. നല്ല കാള്‍സെന്ററില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്കിയണത്രേ ഇയാള്‍ യുവതിയെ ദില്ലിയിലെത്തിച്ചത്.
ദില്ലിയിലെത്തിച്ചശേഷം ഇയാള്‍ യുവതിയെ വേശ്യാലയം നടത്തിപ്പുകാരിയ്ക്ക് വില്‍ക്കുകയായിരുന്നു. രണ്ടാമത്തെ യുവതി രണ്ട് മക്കളുടെ അമ്മയാണ്. ഇയാളെയും ഇതേ ഓട്ടോഡ്രൈവറാണ് ജോലി വാഗ്ദാനം ചെയ്ത് ഇവിടെയെത്തിച്ചത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications