കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ കാണാനെത്തി; ശ്രീശാന്ത് പൊട്ടിക്കരഞ്ഞു

Google Oneindia Malayalam News

ദില്ലി: ഐ പി എല്‍ ക്രിക്കറ്റിന്റെ പേരില്‍ മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത് വീണ്ടും പൊട്ടിക്കരഞ്ഞു. ഒത്തുകളിക്കേസില്‍ ദില്ലി പോലീസിന്റെ പിടിയിലായ ശ്രീശാന്തിനെ കാണാനായി ശനിയാഴ്ച അമ്മയും സഹോദരിയും എത്തിയിരുന്നു. ഇവരെ കണ്ടതോടെയാണ് ശ്രീശാന്ത് പൊട്ടിക്കരഞ്ഞത്.

ശ്രീയുടെ കരച്ചിലും പെരുമാറ്റവും കണ്ട് അസ്വഭാവികത തോന്നിയ ജയില്‍ അധികൃതര്‍ മെഡിക്കല്‍ ഓഫീസറെ വിളിച്ച് താരത്തെ പരിശോധിപ്പിച്ചു. ഒത്തുകളഇക്ക് പിടിയിലായ ശേഷം ശ്രീശാന്ത് ആകെ തകര്‍ന്ന നിലയിലാണ്. ഇത് മൂന്നാമത്തെ തവണയാണ് ജയിലില്‍ ശ്രീശാന്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാകുന്നത്.

sreesanth

ഏതാണ്ട് 20 മിനുട്ടോളം അമ്മ സാവിത്രിയമ്മയെ കെട്ടിപ്പിടിച്ച് ശ്രീശാന്ത് പൊട്ടിക്കരഞ്ഞു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും താരം അമ്മയോട് ആവശ്യപ്പെട്ടു. ജയിലില്‍ നിന്നും പുറത്തുവന്നാലും തന്റെ ഭാവിയെന്തായിത്തീരുമെന്നും ശ്രീശാന്ത് അമ്മയോട് ചോദിക്കുന്നുണ്ടായിരുന്നു.

അമ്മയും പെങ്ങളും തിരിച്ചുപോയ ശേഷം വീണ്ടും ഡോക്ടറെത്തി ശ്രീശാന്തിനെ പരിശോധിച്ചു. എന്നാല്‍ ശ്രീശാന്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ദില്ലിയിലെ ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു.

ശ്രീശാന്തടക്കം രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളെയാണ് പോലീസ് വാതുവെപ്പ് സംഘങ്ങളുമായി ബന്ധപ്പെട്ടതിന് അറസ്റ്റ് ചെയ്തത്. ഐ പി എല്‍ ക്രിക്കറ്റിനെ ഒന്നാകെ പിടിച്ചുലച്ച ഒത്തുകളി വിവാദത്തില്‍ മറ്റ് പ്രമുഖ ടീമുകളുടെ തലപ്പത്തുള്ളവരും ഇടനിലക്കാരും അടക്കം നിരവധി പേര്‍ ഇതിനോടകം പിടിയിലായിട്ടുണ്ട്.

English summary
Kerala fast bowler Sreesanth hugged his mother for close to 20 minutes and cried in Delhi Jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X