Get Updates
Get notified of breaking news, exclusive insights, and must-see stories!

തൂങ്ങിമരിയ്ക്കാന്‍ കഴിയാത്ത സിലിങ് ഫാന്‍

Hang rope
ജബല്‍പൂര്‍: ജീവിതത്തില്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുന്നവര്‍ പലരും അതിനായി കണ്ടെത്താറുള്ള മാര്‍ഗ്ഗം സീലിങ് ഫാനുകളാണ്. സീലിങ് ഫാനില്‍ കയറോ തുണിയോ ഉപയോഗിച്ചാണ് പലരും തൂങ്ങിമരിയ്ക്കാറുള്ളത്. ഇത്തരമൊരു സംഭവത്തിന് സാക്ഷിയാകേണ്ടിവന്ന ഒരു അധ്യാപകന്‍ തൂങ്ങിമരണത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തിലുള്ളൊരു സീലിങ് ഫാന്‍ രൂപകല്‍പ്പനചെയ്തിരിക്കുകയാണ്. മധ്യപ്രദേശിലെ ജബല്‍പൂരിലെ സര്‍്ക്കാര്‍ മെഡിക്കല്‍ കോളെജിലെ പ്രൊഫസറായ ആര്‍ എസ് ശര്‍മ്മയാണ് സൂയിസൈഡ് പ്രൂഫ് സീലിങ് ഫാന്‍ രൂപകല്‍പ്പനചെയ്തിരിക്കുന്നത്.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തോറ്റ അയല്‍വീട്ടിലെ കൗമാരക്കാരന്‍ ആത്മഹത്യചെയ്തതും അവന്റെ മാതാവിന്റെ തീരാസങ്കടവുമാണ് പ്രൊഫസറെ ഇത്തരത്തിലൊരു കണ്ടെത്തലിന് പ്രേരിപ്പിച്ചത്. മരണത്തിനുള്ള ഉപകരണമായി ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ എങ്ങനെ ഒരു സീലിങ് ഫാന്‍ രൂപകല്‍പ്പന ചെയ്യാം എന്നതിനെക്കുറിച്ചായിരുന്നു പിന്നെ പ്രൊഫസറുടെ ഗവേഷണം. ഒരാഴ്ചത്തെ ചിന്തകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവില്‍ ശര്‍മ്മ പരിഹാരമാര്‍ഗ്ഗം കണ്ടെത്തുകയായിരുന്നു. ഇതിനിടെ ഒട്ടേറെ മെക്കാനിക്കുകളുടെയും വെല്‍ഡര്‍മാരുടെയുമെല്ലാം അടുത്ത് അദ്ദേഹം ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു.

മോട്ടോറിനും ഷാഫ്റ്റിനുമിടയില്‍ ഒരു ലോഹക്കുഴലും സ്പ്രിങ്ങുകളും ചേര്‍ന്നതാണ് ഫാനിന്റെ സാങ്കേതിക വിദ്യ. ഈ സ്പ്രിങ്ങുകള്‍ സാധാരണഗതിയില്‍ മോട്ടോറിനും ബ്ലേഡുകള്‍ക്കും പുറമേ മറ്റൊരു 25 കിലോഗ്രാം കൂടി താങ്ങാന്‍ പോന്നത്രയും ബലമുള്ളതായിരിക്കും. ഈ സ്പ്രിങ്ങുകളുടെ ഭാരം താങ്ങാനുള്ള ശേഷി കുറച്ച് കൂടുതല്‍ ഭാരം വന്നാല്‍ സ്പ്രിങ്ങ് വലിഞ്ഞ് തൂങ്ങുന്നയാള്‍ പരുക്കേല്‍ക്കാതെ നിലത്തെത്തുന്ന വിധത്തിലാണ് പ്രൊഫസര്‍ ഫാന്‍ തയ്യാറാക്കിയിരിക്കുന്നത്.

സാധാരണഗതിയില്‍ ഒരാള്‍ തൂങ്ങിമരിയ്ക്കുമ്പോള്‍ ഇടുപ്പ്, നട്ടെല്ല്, കഴുത്തിന്റെ എല്ല്, പേശി, ധമനികള്‍ എന്നിവയെല്ലാം വലിഞ്ഞും ഞെരിഞ്ഞും ഒപ്പം തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടുമാണ് മരണം സംഭവിയ്ക്കുന്നത്.

എന്നാല്‍ പ്രൊഫസര്‍ നിര്‍മ്മിച്ച ഫാനില്‍ ഒരാള്‍ തൂങ്ങാന്‍ ശ്രമിച്ചാല്‍ അയാളുടെ ഭാരം താങ്ങാനാവാതെ സ്പിങ്ങുകള്‍ വലിഞ്ഞ് രൂപം മാറി തൂങ്ങുന്നയാള്‍ നിലത്തെത്തും, ഈ രീതിയില്‍ ഒരാള്‍ നിലത്ത് വീഴുകയാണെങ്കില്‍ത്തന്നെ ചെറിയ പരിക്കുകള്‍ മാത്രമേ സംഭവിയ്ക്കുകയുള്ളു.

തൂങ്ങിമരണത്തെ ചെറുക്കുന്ന ഫാന്‍ തയ്യാറാക്കിയ പ്രൊഫസര്‍ ശര്‍മ്മ ഇപ്പോള്‍ ഇതിന് പേറ്റന്റ് നേടാനുള്ള ശ്രമത്തിലാണ്. വീടുകളിലും ഹോസ്റ്റലുകളിലുമെല്ലാം ഇത്തരം ഫാനുകള്‍ ഉപയോഗപ്രദമാകുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ. ഐഐടികളിലും മറ്റും വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നതിന്റെ തോത് ഉയരുകയാണ്. പലരും കണ്ടെത്തുന്ന മാര്‍ഗ്ഗം സീലിങ് ഫാനുകളാണ്. ഇതുകൊണ്ടുതന്നെ സീലിങ് ഫാനുകള്‍ മാറ്റി പല ഹോസ്റ്റലുകളിലും പെഡസ്റ്റല്‍ ഫാനുകളാണ് ഇപ്പോള്‍ നല്‍കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാനും സ്ഥലപരിമിതി ഇല്ലാതാക്കാനുമായി താന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഷാഫ്റ്റും സ്പ്രിങ്ങുകളും ഫാനില്‍ സ്ഥാപിച്ചാല്‍ മതിയെന്ന് പ്രൊഫസര്‍ പറയുന്നു. ഇതിനാണെങ്കില്‍ 450 രൂപയുടെ ചെലവ് മാത്രമേ വരുന്നുമുള്ളു.

സ്വന്തം കണ്ടുപിടുത്തത്തിന് മനോഹരമായ ഡിസൈന്‍ കൂടി ചെയ്‌തെടുക്കാനും അതുവഴി ആത്മഹത്യാ പ്രൂഫ് ഫാനിനെ ജനകീയമാക്കാനുമാണ് ശര്‍മ്മയുടെ പദ്ധതി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+