Get Updates
Get notified of breaking news, exclusive insights, and must-see stories!

ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍;പ്രതിക്ക് ജീവപര്യന്തം

Batla house case accused
ദില്ലി: ബട്‌ല ഹൗസ് ഏറ്റുമുട്ടലിലെ മുഖ്യപ്രതി ഷഹസാദ് അഹമ്മദിന് ജീവപര്യന്തം തടവ്. സാകേത് കോടതിയുടേതാണ് വിധി. ഏറ്റുമുട്ടലില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇന്ത്യന്‍ മുജാഹിദ്ദീനാണ് ഷഹസാദ്. പ്രതിയില്‍ നിന്ന് 95,000 രൂപ ഈടാക്കാനും ഈ തുകയുടെ ഒരു പങ്ക് ആക്രമണത്തില്‍ കൊല്ലപ്പെട്ട ആളുകളുടെ കുടുംബത്തിന് നല്‍കാനും കോടതി വിധിച്ചു

2008 സപ്തംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 26 പേര്‍മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തിലാണ് ബട്‌ല ഹൗസ് വിവാദ ഏറ്റുമുട്ടല്‍. ദില്ലിയിലെ ജാമിയ നഗറിലെ ബട്‌ല ഹൗസില്‍ തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥനത്തിലാണ് സംഭവസ്ഥലത്ത് പൊലീസ് എത്തിയത്. തുടര്‍ന്ന് പൊലീസും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലാണ് ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍.

ആക്രമണത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശര്‍മയും തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേരും കൊല്ലപ്പെട്ടു. സംഭവസ്ഥലത്തു നിന്ന് ലഭിച്ച പാസ്‌പോര്‍ട്ടിലെ വിവരങ്ങളനുസരിച്ചാണ് ഒന്നര വര്‍ഷം മുമ്പ് ഷഹസാദിനെ അറസ്റ്റ് ചെയ്തത്. അഞ്ചു പേരാണ് ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ ഒരാള്‍ ഒളിവിലും മറ്റൊരാള്‍ കീഴടങ്ങിയതിനാല്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.

ഏറ്റുമുട്ടലില്‍ ഷഹസാദ് കുറ്റക്കാരനാണെന്ന് ജൂലൈ 25ന് പ്രഖ്യപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+