ആലപ്പുഴയിലെ 13കാരന്റെ ആത്മഹത്യ; മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ, സിഡബ്ല്യുസി മൊഴിയെടുക്കും
ആലപ്പുഴ: കലവൂരിൽ 13കാരന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കുറ്റാരോപിതരായ മൂന്ന് അധ്യാപകർക്ക് എതിരെ നടപടി. മൂന്ന് പേരെയും സസ്‌പെൻഡ് ചെയ്‌തു. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. പോലീസ് നേരത്തെ മരണപ്പെട്ട വിദ്യാർത്ഥിയുടെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു.
കേസിൽ വിശദമായ അന്വേഷണം നടത്തണമെന്ന് എസ്‌പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. ആത്മഹത്യാ പ്രേരണ ഉണ്ടെങ്കിൽ ഇതിനെതിരെ നടപടി ഉണ്ടാകുമെന്നും കമ്മീഷൻ പറഞ്ഞു. സംഭവത്തിൽ സ്‌കൂൾ അധികൃതർക്ക് എതിരെ ആരോപണം ഉയർന്നതോടെയാണ് ബാലാവകാശ കമ്മീഷൻ ഇടപെട്ടത്.

കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പ്രജിത്താണ് ആത്മഹത്യ ചെയ്‌തത്. മനോജ്-മീര ദമ്പതികളുടെ മകനയാ പ്രജിത്തിനെ ഫെബ്രുവരി 15നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിസാര കാര്യത്തിന് ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്‌തതെന്നാണ് കുടുംബത്തിന്റെ ആരോപണം എന്നാൽ ഇത് സ്‌കൂൾ അധികൃതർ നിഷേധിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്‌ച അവസാന പിരീയഡിന് പ്രജിത്തിനെയും സഹപാഠിയായ വിജയെയും ക്ലാസിൽ കണ്ടില്ല. ഏറെ നേരം അന്വേഷിച്ചിട്ടും കാണാത്തത്തിനെ തുടര്‍ന്ന് സ്‌കൂൾ മൈക്കിൽ അനൗൺസ്‌മെന്റ് നടത്തിയിരുന്നു, ഇതിന് പിന്നാലെ കുട്ടികൾ തിരിച്ചെത്തി. വിജയ് തലകറങ്ങി വീണതിനെ തുടര്‍ന്ന് വെള്ളം എടുക്കാന്‍ പോയതാണെന്ന് പ്രജിത് പറഞ്ഞെങ്കിലും അധ്യാപകർ ഇത് മുഖവിലയ്ക്ക് എടുത്തില്ലെന്നാണ് ആരോപണം.
കഞ്ചാവാണോ എന്ന് ചോദിച്ചു കൊണ്ട് കായിക അധ്യാപകനായ ക്രിസ്‌തു ദാസ് പ്രജിത്തിനെ ശാസിക്കുകയും ചൂരൽ കൊണ്ട് പല തവണ തല്ലുകയും ചെയ്‌തുവെന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ പരാതിയില്‍ പറയുന്നത്. കൂടാതെ രേഷ്‌മ, ഡോളി എന്നീ അധ്യാപകര്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ഇവരെ ശാസിക്കുകയും അപമാനിക്കുകയും ചെയ്‌തുവെന്നും പ്രജിത്തിന്റെ അച്ഛന്‍ മനോജ് ആരോപിച്ചിരുന്നു.
കടുത്ത മനോവിഷമത്തിലായിരുന്നു പ്രജിത് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോയതെന്ന് കുട്ടിയുടെ സഹപാഠികളും പറയുന്നു. പ്രജിത്തിന്റെ മൂത്ത സഹോദരൻ വീട്ടിൽ എത്തിയപ്പോഴാണ് വിദ്യാർത്ഥിയെ യൂണിഫോമിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
എന്നാല്‍ സ്‌കൂൾ അധികൃതർ ആരോപണങ്ങളെല്ലാം നിഷേധിച്ചു. പിറ്റേ ദിവസം പിതാവിനെ വിളിച്ച് കൊണ്ട് വരണമെന്ന് മാത്രമേ അധ്യാപകർ പറഞ്ഞിട്ടുള്ളൂ എന്നായിരുന്നു പ്രധാന അധ്യാപിക സിസ്‌റ്റർ സോഫിയ നൽകിയ വിശദീകരണം. ഇതോടെയാണ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അസ്വഭാവിക മരണത്തിന് മണ്ണഞ്ചേരി പോലീസ് കേസെടുത്തത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications