പരിപാടി തുടങ്ങാൻ വൈകിയതിന് സംഘാടകരോട് ക്ഷോഭിച്ചു; ഒടുവിൽ ഇറങ്ങിപ്പോയി ജി സുധാകരൻ
ആലപ്പുഴ: പരിപാടി തുടങ്ങാൻ വൈകിയതിൽ ക്ഷുഭിതനായി ഇറങ്ങിപ്പോയി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. ഹരിപ്പാട് നടന്ന സിബിസി വാര്യര്‍ സ്‌മൃതി പരിപാടിയിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പത്ത് മണിക്ക് തുടങ്ങേണ്ട പരിപാടി പതിനൊന്ന് മണിയായിട്ടും തുടങ്ങാതായതോടെ സുധാകരൻ സംഘാടകരോട് കയർത്തിരുന്നു.
ഉദ്ഘാടകനായ മന്ത്രി സജി ചെറിയാന്‍ എത്താന്‍ വൈകിയതോടെയാണ് ചടങ്ങുകൾ നീണ്ടുപോയത്. എന്നാൽ പരിപാടി തുടങ്ങേണ്ട സമയം കഴിഞ്ഞ് ഒരുമണിക്കൂര്‍ പിന്നിട്ടിട്ടും മന്ത്രി എത്താതായതോടെ സുധാകരന്‍ ഇറങ്ങിപോവുകയായിരുന്നു.രാവിലെ പത്തുമണിക്കായിരുന്നു പരിപാടിയുടെ ഉദ്ഘാടനം നിശ്ചയിച്ചത്.

കൃത്യസമയത്ത് തന്നെ സുധാകരൻ വേദിയിൽ എത്തിയെങ്കിലും മറ്റ് നേതാക്കൾ ഒന്നും തന്നെ എത്തിയിരുന്നില്ല. മന്ത്രി സജി ചെറിയാന് പുറമെ സിപിഎം ജില്ലാ സെക്രട്ടറി ആർ നാസറും പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും എത്താൻ വൈകുകയായിരുന്നു. ഇതോടെയാണ് മുഖ്യാതിഥിയായ സുധാകരൻ ഇടഞ്ഞത്.
മന്ത്രി സജി ചെറിയാന് പുറമെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിബി.ചന്ദ്രബാബു, കേന്ദ്ര കമ്മിറ്റിയംഗം സിഎസ് സുജാത എന്നിവർ കൂടി പങ്കെടുക്കുന്ന പരിപാടിയായിരുന്നു ഇത്. മുതിർന്ന സിപിഎം നേതാവും പാര്ലമെന്റേറിയനും ആയിരുന്ന സിബിസി വാര്യറുടെ പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ സംഘാടകർ സിപിഎം തന്നെയായിരുന്നു.
എന്നാൽ ഇറങ്ങിപോയതല്ലെന്നും മറ്റൊരു പരിപാടിയിൽ കൃത്യ സമയത്ത് എത്തേണ്ടത് കൊണ്ടാണ് ഈ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങേണ്ടി വന്നതാണെന്നാണ് സുധാകരൻ നൽകുന്ന വിശദീകണം. 12 മണിക്ക് അടുത്ത പരിപാടി ഉണ്ടായിരുന്നു. പത്തേമുക്കാലായിട്ടും അധ്യക്ഷനും വന്നില്ല, മന്ത്രിയും വന്നില്ല. അപ്പോൾ തന്നെ സെക്രട്ടറിയോട് കാര്യം പറഞ്ഞെന്നും ജി സുധാകരൻ പറഞ്ഞു. മാധ്യമങ്ങൾക്ക് ഭ്രാന്താണെന്നും സുധാകരൻ പ്രതികരിച്ചു.
അതേസമയം, ആലപ്പുഴയിലെ വിഭാഗീയത കൂടുതൽ ശക്തിപ്പെടുന്നുവെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് സുധാകരന്റെ നടപടി എന്നതും എടുത്തുപറയേണ്ട.കാര്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റിൽ തോൽവി ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തിൽ നിന്ന് ആലപ്പുഴയിലെ സിപിഎം കരകയറി വരുന്നതിനിടെയാണ് പുതിയ സംഭവ വികാസം.
വിഭാഗീയത ആരോപണങ്ങൾ വീണ്ടും ജില്ലയിലെ പാർട്ടിയെ പിടിച്ചുലയ്ക്കുന്ന സാഹചര്യമാണ് ഉള്ളത്. നേരത്തെ എഎം ആരിഫിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് കാട്ടി പാർട്ടിയിലെ ഒരു പ്രബലവിഭാഗം ഇടപെടൽ നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ആരിഫിന് ഒരിക്കൽ കൂടി അവസരം നൽകാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
പക്ഷേ ഫലം വന്നപ്പോൾ തോൽവി ഉണ്ടായെന്ന് മാത്രമല്ല പാർട്ടിയുടെ വോട്ടുകളിൽ വമ്പൻ അടിയൊഴുക്കുകൾ നടന്നുവെന്നതും സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കഴിഞ്ഞ തവണ ലഭിച്ചതിലും ഒരു ലക്ഷം വോട്ടിന്റെ കുറവാണ് ഇത്തവണ സിപിഎമ്മിന് മണ്ഡലത്തിൽ ഉണ്ടായത്. ബിജെപിക്ക് വലിയ മുന്നേറ്റവുമുണ്ടായി. ഇതിൽ ഉൾപ്പെടെ പാർട്ടി പ്രതിരോധത്തിൽ ആയ സമയത്താണ് സുധാകരനെ പോലെയുള്ള മുതിർന്ന നേതാക്കൾ വീണ്ടും സിപിഎമ്മിനെ വലയ്ക്കുന്നത്.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications