'വായ്ക്കരി ഇടാൻ പോലും കഴിയാത്ത നിലയിലായിരുന്നു, സാധാരണ കൊലപാതകമല്ല'; പ്രതികരിച്ച് രൺജീത്തിന്റെ ഭാര്യ
ആലപ്പുഴ: രൺജീത് ശ്രീനിവാസൻ വധക്കേസിലെ ശിക്ഷാവിധിയിൽ സന്തോഷമുണ്ടെന്ന് കുടുംബം. ഇതൊരു അത്യപൂര്‍വമായ കേസായിരുന്നുവെന്നും പ്രോസിക്യൂഷന്‍ നന്നായി പ്രവര്‍ത്തിച്ചുവെന്നും രൺജീത് ശ്രീനിവാസന്റെ ഭാര്യ അഡ്വ. ലിഷ പറഞ്ഞു. ആശ്വാസമുണ്ട്, വധശിക്ഷ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.
കേവലം ഒരു കൊലപാതകം മാത്രമായി കേസ് എഴുതി തള്ളാൻ കഴിയുകയില്ല. ഇതൊരു സാധാരണ കൊലപാതകമല്ലെന്ന് പറഞ്ഞ ലിഷ വായ്ക്കരി ഇടാൻ പോലും കഴിയാത്ത നിലയിലായിരുന്നു മൃതദേഹമെന്നും ചൂണ്ടിക്കാട്ടി.

കേസ് സത്യസന്ധമായി അന്വേഷിച്ച് കോടതിയിലെത്തിച്ചത് ഡിവൈഎസ്‌പി ജയരാജും സംഘവുമാണെന്നും അതുകൊണ്ടാണ് ഇത്ര വേഗത്തിലൊരു വിധിയുണ്ടായതെന്നും അവർ പറഞ്ഞു. പ്രോസിക്യൂഷനും കോടതിയിൽ വിശദമായി വാദം നടത്തി. കോടതി എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും എല്ലാവരോടും നന്ദി പറയുന്നതായും ലിഷ വ്യക്തമാക്കി.
"770 ദിവസമായുള്ള കാത്തിരിപ്പിനാണ് അവസാനമായത്. ഞങ്ങൾക്കുണ്ടായ നഷ്‌ടം വളരെ വലുതാണ്. എങ്കിലും കോടതി വിധിയിൽ ആശ്വാസമുണ്ട്. ഭഗവാന്റെ വേറൊരു വിധിയുണ്ട്, പ്രകൃതിയുടെ നീതിയുമുണ്ട്. ഞങ്ങൾ അത് കണ്ടില്ലെങ്കിലും നിങ്ങൾക്ക് കാണാൻ പറ്റും. അത് പുറകേ വരുമെന്ന പ്രതീക്ഷയുണ്ട്. അത്യപൂർവമായ കേസു തന്നെയാണ് ഇത്." ലിഷ മാധ്യമങ്ങളോട് സംസാരിക്കവെ പ്രതികരിച്ചു.
"ഒരു വീട്ടിൽ കയറി ഒരാളും ഇത്ര ക്രൂരമായി ചെയ്‌തിട്ടില്ല. ഇത് സാധാരണ കൊലപാതകത്തിന്റെ രീതിയിൽ ഉൾപ്പെടില്ല. വായ്ക്കരി പോലും ഇടാൻ പറ്റാത്ത രീതിയിലാണ് അദ്ദേഹത്തെ അവർ കാണിച്ചു വച്ചത്. അതുകണ്ടത് ഞാനും അമ്മയും അനിയനും എന്റെ മക്കളുമാണ്." രൺജീത്തിന്റെ ഭാര്യ കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ന് രാവിലെയോടെയാണ് പ്രമാദമായ രൺജീത് ശ്രീനിവാസൻ വധക്കേസിൽ കോടതി വിധി പ്രഖ്യാപിച്ചത്. പതിനഞ്ച് പ്രതികൾക്ക് വധശിക്ഷ നൽകാനായിരുന്നു കോടതി ഉത്തരവ്. പോപ്പുലർ ഫ്രണ്ട്-എസ്‌ഡിപിഐ പ്രവർത്തകരാണ് ഈ പ്രതികൾ. ഐപിസി 302 പ്രകാരമാണ് വധശിക്ഷ വിധിച്ചത്.
കേസിന്റെ ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട 15 പ്രതികൾ കുറ്റക്കാരാണെന്ന് ശനിയാഴ്‌ച കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ. ഇവർക്കാണ് വധശിക്ഷ വിധിച്ചത്.
2021 ഡിസംബർ 19നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജീത് ശ്രീനിവാസനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. എസ്‌ഡിപിഐ നേതാവ് കെഎസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു ഈ സംഭവം.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications