Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്‍ജീത്ത് ശ്രീനിവാസന്‍ വധക്കേസ്: ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്കും വധശിക്ഷ, അത്യപൂര്‍വം ഈ വിധി

തിരുവനന്തപുരം: രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ അത്യപൂര്‍വ വിധി പ്രസ്താവവുമായി മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി. കുറ്റകൃത്യം നടത്തിയവരെ മാത്രമല്ല, അതില്‍ ഗൂഡാലോചനയുടെ ഭാഗമായവര്‍ക്കും വധശിക്ഷ തന്നെയാണ് നല്‍കിയത്. വിജി ശ്രീദേവിയാണ് വിധ പ്രസ്താവിച്ചത്.

പ്രതികളെല്ലാം എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ഇത്രയധികം ആളുകള്‍ ഒരുമിച്ച് വധശിക്ഷ നല്‍കുന്നത് അത്യപൂര്‍വമാണ്. മൊത്തം 15 പ്രതികളാണ് കേസില്‍ ഉള്ളത്. ഈ പതിനഞ്ച് പേര്‍ക്കും വധശിക്ഷയാണ് ലഭിച്ചത്. 2021 ഡിസംബര്‍ 19നായിരുന്നു പ്രതികള്‍ രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. അതേസമയം ജീവപര്യന്തം പ്രതീക്ഷിച്ചവര്‍ക്കും വധശിക്ഷയാണ് കേസില്‍ ലഭിച്ചത്.

ranjith-sreenivasan-murder-case

12 പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍. മൂന്ന് പേര്‍ ഗൂഢാലോനയില്‍ പങ്കാളികളായി ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ബാക്കി ഏഴ് പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നുമായിരുന്നു കോടതി കണ്ടെത്തിയത്. സാധാരണ കൃത്യ നടത്തിയവരില്‍ തന്നെ എല്ലാവര്‍ക്കും വധശിക്ഷ നല്‍കാറില്ല. ആദ്യ ഒന്നോ രണ്ടോ പേര്‍ക്ക് വധശിക്ഷയും, പിന്നെയുള്ളവര്‍ക്ക് ഇരട്ട ജീവപര്യന്തം അടക്കമുള്ളതുമായിരുന്നു ശിക്ഷയായി നല്‍കിയിരുന്നത്.

എന്നാല്‍ അതിനെയെല്ലാം മാറ്റിമറിച്ചുള്ള അത്യപൂര്‍വ വിധിയാണ് മാവേലിക്കര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നിന്നുണ്ടായത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎന്‍ ഷാന്‍ കൊലപ്പെട്ടതിന് പിറ്റേന്ന് രാവിലെയാണ് രണ്‍ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ നഗരത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു ഇത്.

2021 ഡിസംബര്‍ 19നായിരുന്നു ഈ കൊലപാതകം നടന്നത്. ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടില്‍ അതിക്രമിച്ച് കയറിയ പോപ്പുലര്‍ ഫ്രണ്ട് പവര്‍ത്തകര്‍ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നില്‍ വെച്ചാണ് രണ്‍ജിത്തിനെ കൊലപ്പെടുത്തിയത്. ആലപ്പുഴ ജില്ലയില്‍ തുടര്‍ച്ചയായി നടന്ന മൂന്ന് രാഷ്ട്രീയ കൊലപാതകങ്ങളില്‍ അവസാനത്തേതായിരുന്നു ഇത്.

അതേസമയം പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകയില്‍ ആറ് ലക്ഷം രൂപ രണ്‍ജീത്തിന്റെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു. അതേസമയം വിധിയില്‍ സംതൃപ്തരാണെന്നും രണ്‍ജീത്തിന്റെ കുടുംബം പറഞ്ഞു. 770 ദിവസമായുള്ള കാത്തിരിപ്പിനാണ് അവസാനമായത്. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്.

എങ്കിലും കോടതിയില്‍ വിധിയില്‍ ആശ്വാസമുണ്ട്. ഒരു കൊലപാതകത്തിന്റെ രീതിയില്‍ ഉള്‍പ്പെടില്ലഇത്. വായ്ക്കരി ഇടാന്‍ പോലും പറ്റാത്ത രീതിയില്‍ അവര്‍ കൊലപാതകം നടത്തിയത്. അതു കണ്ടത് ഞാനും അമ്മയും അനിയനും എന്റെ മക്കളുമാണെന്ന് രണ്‍ജിത്തിന്റെ ഭാര്യ പറഞ്ഞു.

അതേസമയം ഇത്രയും വധശിക്ഷ നല്‍കിയതുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നം തന്നെ നിലനില്‍ക്കുന്നുണ്ട് അഡ്വ പ്രിയദര്‍ശന്‍ തമ്പി പറഞ്ഞു. അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കേസുകള്‍ക്ക് മാത്രമേ വധശിക്ഷ നല്‍കാവൂ എന്ന് സുപ്രീം കോടതി മാര്‍ഗനിര്‍ദേശമുണ്ട്. പ്രതിയുടെ മനോനില, മുന്‍ പ്രവര്‍ത്തികള്‍ എന്നിവ കൂടി കണക്കിലെടുത്തുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് മാത്രമേ ഇപ്പോള്‍ വധശിക്ഷ വിധിക്കാന്‍ പറ്റൂ.

കേസില്‍ ഏഴ് പ്രതികള്‍ മാത്രമാണ് നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളത്. എന്നാലും മുഴുവന്‍ പ്രതികള്‍ വധശിക്ഷ നല്‍കുന്നതില്‍ വലിയ നിയമപ്രശ്‌നമുണ്ട്. അത് മേല്‍ക്കോടതികളില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണെന്നും പ്രിയദര്‍ശന്‍ തമ്പി പറഞ്ഞു. ഇന്ത്യന്‍ നിയമം ഇപ്പോള്‍ അധികം വധശിക്ഷ പ്രോത്സാഹിപ്പിക്കാറില്ല. അങ്ങനെയുള്ളപ്പോള്‍ കേസില്‍ നേരിട്ട് പങ്ക് പോലുമില്ലാത്തവര്‍ക്ക് വധശിക്ഷ നല്‍കുന്നത് നിയമപ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+