Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയിൽ സിപിഎമ്മിന് ആശ്വാസം; സമവായമുണ്ടാക്കി സജി ചെറിയാൻ, കായംകുളത്തെ ഭിന്നത പരിഹരിച്ചു

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ആലപ്പുഴയിൽ സിപിഎമ്മിന് തലവേദനയായിരുന്ന വിഭാഗീയതയ്ക്ക് പരിഹാരമായി. മന്ത്രി സജി ചെറിയാൻ നേരിട്ട് ഇടപെട്ടാണ് പ്രശ്‌ന പരിഹാരത്തിനുള്ള ചർച്ചകൾ നടത്തിയത്. നേരത്തെ വിഷയവുമായി ബന്ധപ്പെട്ട പാർട്ടിയിൽ നിന്ന് രാജിവെച്ച വനിതാ നേതാവ് പ്രസന്നകുമാരി തന്നെ പ്രശ്‌നപരിഹാരമുണ്ടായതായി മാധ്യമങ്ങളെ അറിയിച്ചു.

മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ സജി ചെറിയന്‍ താനുമായി നേരിട്ട് നടത്തിയ ചർച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായതെന്ന് കെഎൽ പ്രസന്നകുമാരി അറിയിച്ചു. മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശ പ്രകാരം പഞ്ചായത്ത് തല തിരഞ്ഞെടുപ്പ് അവകലോകന യോഗത്തിലും പ്രസന്നകുമാരി പങ്കെടുത്തിരുന്നു. ഇതോടെയാണ് വിഭാഗീയതയിൽ മഞ്ഞുരുകലുണ്ടായത്.

sajicherianalappzuha

തന്റെ രാജിക്കത്ത് പാര്‍ട്ടി അംഗീകരിച്ചില്ലെന്നും മകൻ ബിപിന്‍ സി ബാബുവിനെ ഏരിയാ കമ്മിറ്റിയിൽ ഉള്‍പ്പെടുത്താമെന്ന് സജി ചെറിയാൻ ഉറപ്പ് നല്‍കിയെന്നും പ്രസന്നകുമാരി അറിയിച്ചു. ഇതോടെ പ്രസന്നകുമാരിയുടെ മകനും പാര്‍ട്ടിയിൽ നിന്ന് രാജിവച്ച ബ്രാഞ്ച് കമ്മിറ്റിയംഗവുമായ ബിപിന്‍ സി ബാബുവും സിപിഎമ്മില്‍ തന്നെ തുടരുമെന്ന് ഉറപ്പായി.

പാർട്ടി സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദന്റെ നിർദ്ദേശപ്രകാരമാണ് പ്രശ്‌ന പരിഹാരത്തിനായി മന്ത്രി തന്നെ നേരിട്ട് ഇറങ്ങിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ഈ വിഭാഗീയത വലിയ തിരിച്ചടിയായേക്കുമെന്ന ആശങ്ക സിപിഎമ്മിൽ നേരത്തെ തന്നെയുണ്ടായിരുന്നു. ഇതോടെയാണ് സജി ചെറിയാനെ രംഗത്തിറക്കിയത്.

നേരത്തെ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് പ്രസന്നകുമാരി രാജിക്കത്ത് നൽകിയത്. മുതിർന്ന നേതാവ് കൂടിയായ ബാബുജാനെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രസന്നകുമാരി ഉന്നയിച്ചത്. അദ്ദേഹം വിഭാഗീയത വളർത്തുന്നുവെന്നും ഇഷ്‌ടമില്ലാത്തവരെ അടിച്ചമർത്തുന്നുവെന്നും ആരോപിച്ച ഇവർ ദളിത് പിന്നോക്ക വിഭാഗങ്ങളിലുള്ള നൂറുകണക്കിന് പ്രവർത്തകർ പാർട്ടിയിൽ നിന്ന് വിട്ടു നിൽക്കുകയാണെന്നും പറഞ്ഞിരുന്നു.

അതേസമയം, ആലപ്പുഴയിൽ കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാൻ സിപിഎം ശ്രമിക്കുന്നതിനിടെ ആയിരുന്നു കായംകുളത്ത് വീണ്ടും വിഭാഗീയത തലപൊക്കി തുടങ്ങിയത്. തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഉണ്ടായ വിവാദം സിപിഎമ്മിന് വലിയ രീതിയിൽ തിരിച്ചടിയായിരുന്നു. തുടർന്നാണ് സജി ചെറിയാൻ ഉൾപ്പെടെ ഇടപെടുന്നത്.

ശക്തമായ പോരാട്ടം തന്നെയാവും ആലപ്പുഴയിൽ നടക്കുകയെന്നാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്ന കാര്യം. എൻഡിഎ സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രൻ കൂടി എത്തിയ സാഹചര്യത്തിൽ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്. എൽഡിഎഫിന് വേണ്ടി സിറ്റിങ് എംപി എഎം ആരിഫും യുഡിഎഫിന് വേണ്ടി മുതിർന്ന നേതാവ് കെസി വേണുഗോപാലുമാണ് മത്സര രംഗത്തുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+