ആലപ്പുഴയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്വകാര്യ പരിശോധനാ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി
ആലപ്പുഴ: കോവിഡ് 19 രോഗ നിര്‍ണ്ണയത്തിലേയ്ക്കായി സ്രവപരിശോധന നടത്തുന്ന ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും അംഗീകൃത സ്വകാര്യ ആശുപത്രകളിലും / ലാബുകളിലും സാംപിള്‍ പരിശോധനയ്ക്ക് ശേഷം ഐ.സി.എം.ആര്. പോര്‍ട്ടലില്‍ രേഖപ്പെടുത്തല്‍ വരുത്തിയ ശേഷം എസ്.ആര്.എഫ്. നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തിയ പരിശോധനാ സര്‍ട്ടിഫിക്കറ്റാണ് പൊതു ജനങ്ങള്‍ക്കായി നല്‍കേണ്ടത്. എന്നാല്‍ ഇതൊന്നും ഉള്‍ക്കൊള്ളിക്കാതെയും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയും സ്വകാര്യ ആശുപത്രികള്‍/ലാബുകള്‍ ആന്റിജന്‍ / ആര്.റ്റി.പി.സി.ആര് പരിശോധനാ ഫലം ലാബുകളിലെ ലെറ്റര്‍ ഹെഡില്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ത്ത് സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

ചിലയിടങ്ങളില്‍ സാംപിളുകള്‍ പരിശോധിക്കാതെ സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്യുന്നതായും സൂചനയുണ്ട്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് തെറ്റായ സാക്ഷ്യ പത്രങ്ങള്‍ വിതരണം ചെയ്യുന്ന സ്വകാര്യ ആശുപത്രി / ലാബുകള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
അതേസമയം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്ന്നുനില്ക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ പ്രതിദിന കോവിഡ് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കും. ജില്ല കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ കൂടിയ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. പരിശോധന വ്യാപകമാക്കാന്‍ 11 മൊബൈല്‍ പരിശോധന വാഹനയൂണിറ്റുകളെ നിയോഗിച്ചിട്ടുണ്ട്.
നിലവിലുള്ള അഞ്ചു യൂണിറ്റുകള്‍ക്കു പുറമേ താലൂക്കുകള്‍ക്കായി ആറു മൊബൈല്‍ പരിശോധന യൂണിറ്റുകള്‍ കൂടി അനുവദിച്ചു. ആലപ്പുഴ നഗരസഭയിലടക്കം പ്രതിദിന പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനം. പെട്രോള്‍ പമ്പ് ജീവനക്കാര്‍, വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാര്‍ അടക്കമുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനയോട് എല്ലാവരും സഹകരിക്കണമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു.
Recommended Video
ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ നിയന്ത്രണങ്ങളും ഇളവുകളും അനുവദിച്ചു ജില്ലാ കളക്ടര്‍ എ അലക്സാണ്ടര്‍ ഉത്തരവായി. പത്രം , പാല്, ഗ്യാസ് , തപാല്‍ വിതരണം, പാല് സൊസൈറ്റി എന്നിവ എല്ലാ ദിവസവും പ്രവര്‍ത്തിക്കും. ഷെഡ്യൂള്‍ഡ് ബാങ്കുകളും സഹകരണ ബാങ്കുകളും രാവിലെ 10 മുതല്‍ രണ്ടുവരെയാണ് പ്രവര്‍ത്തിക്കുക. ഹോട്ടലുകളും മറ്റു ഭക്ഷ്യ ഭോജന കടകളും പാഴ്സലുകള്‍ മാത്രം നല്കി രാവിലെ എട്ടു മുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം.
റേഷന്‍കട, പൊതുവിതരണ കേന്ദ്രം , സഹകരണ സംഘം സ്റ്റോറുകള്‍ എന്നിവ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ പ്രവര്‍ത്തിക്കാം. ആശുപത്രികള്‍, രോഗ ചികിത്സയ്ക്കായുള്ള ക്ലിനിക്കുകള്‍ , ആയൂര്‍വേദ ചികില്‍സാ കേന്ദ്രങ്ങള്‍, ദന്ത ക്ലിനിക്കുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവ എല്ലാ ദിവസവും പ്രവര്‍ത്തിക്കാം.
മഞ്ഞയിൽ അതീവ സ്റ്റൈലിഷ്, നടി മല്ലിക അറോറയുടെ ഏറ്റവും പുതിയ ലുക്ക് വൈറൽ
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications