കര്‍ണാടകയില്‍ 15 സിറ്റിംഗ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സീറ്റില്ല? നിര്‍ദേശിച്ച് സീനിയര്‍ നേതാക്കള്‍
ഇവരെ വീണ്ടും മത്സരിപ്പിച്ചാല്‍ ഭൂരിപക്ഷം നേടാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് തടസ്സം നേരിടുമെന്ന് മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഇത്തവണ കര്‍ണാടകയില്‍ ഭൂരിപക്ഷം നേടാനുള്ള ശ്രമത്തിലാണ്.

ബെംഗളൂരു: കര്‍ണാടകത്തില്‍ പതിനഞ്ച് കോണ്‍ഗ്രസ് സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കരുതെന്ന നിര്‍ദേശവുമായി സീനിയര്‍ നേതാക്കള്‍. ഉന്നത നേതൃത്വത്തിനോടാണ് അഭ്യര്‍ഥിച്ചിരിക്കുന്നത്. ഈ 15 എംഎല്‍എമാരും കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്നവരാണെന്ന് സീനിയര്‍ നേതാക്കള്‍ പറഞ്ഞു.
ഇവരെ വീണ്ടും മത്സരിപ്പിച്ചാല്‍ ഭൂരിപക്ഷം നേടാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് തടസ്സം നേരിടുമെന്ന് മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് ഇത്തവണ കര്‍ണാടകയില്‍ ഭൂരിപക്ഷം നേടാനുള്ള ശ്രമത്തിലാണ്. 150 സീറ്റാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ എല്ലാ എംഎല്‍എമാരും ഒരുപോലെ ജനപ്രീതിയുള്ളവരല്ലെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

മുതിര്‍ന്ന നേതാക്കളായ കെഎച്ച് മുനിയപ്പ, ബിഎന്‍ ചന്ദ്രപ്പ, എച്ച്കെ പാട്ടീല്‍, അഞ്ജനേയ, ദിനേശ് ഗുണ്ടു റാവു, എല്‍ ഹനുമന്തയ്യ എന്നിവര്‍ ഇതിനോടകം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ രണ്ടുദിവസം മുമ്പ് കണ്ടിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ഇവര്‍ ഖാര്‍ഗെയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ഈ സിറ്റിംഗ് എംഎല്‍എമാരുടെ മക്കളെയോ, ബന്ധുക്കളെയോ മത്സരിപ്പിക്കരുതെന്നും യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 68 സിറ്റിംഗ് എംഎല്‍എമാരാണ് കോണ്‍ഗ്രസിന് ഉള്ളത്.
പന്ത്രണ്ട് പേര് നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഭൂരിഭാഗം മണ്ഡലങ്ങളിലും സ്ക്രീനിംഗ് കമ്മിറ്റി ഒരു പട്ടിക നേരത്തെ തന്നെ തയ്യാറാക്കിയിട്ടുണ്ട്.
120 മണ്ഡലങ്ങളിലേക്ക് ഒരു പേര് എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. 70 മണ്ഡലങ്ങളില്‍ മൂന്ന് പേരുകള്‍ വരെ പരിഗണനയിലുണ്ട്. ചുരുക്കപട്ടിക പക്ഷേ അടുത്ത ദിവസം തന്നെ പുറത്തുവിടും.
ലുക്കില്‍ ആരും തോറ്റുപോകും, ജപ്പാന് സ്വര്‍ഗ തുല്യം, ട്രിപ്പടിക്കാനാണെങ്കില്‍ ഇന്ന് തന്നെ വിട്ടോളൂ
കൂടുതല്‍ യുവ നേതാക്കള്‍ക്ക് ചില മണ്ഡലങ്ങളില്‍ സീറ്റ് നല്‍കാനാണ് ഈ സീനിയര്‍ നോക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 17ന് നേതാക്കള്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും.
സ്ക്രീനിങ് കമ്മിറ്റി നിര്‍ദേശിച്ച പേരുകള്‍ ചില മണ്ഡലങ്ങളില്‍ പരിഗണിക്കരുതെന്ന് ഈ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഞ്ജനേയ ഒറ്റയ്ക്ക് ഖാര്‍ഗെയെ കണ്ടിട്ടുണ്ട്. 15 സീറ്റുകള്‍ ദളിത് വിഭാഗത്തിനായി നല്‍കാനാണ് ആവശ്യം. കര്‍ണാടകത്തില്‍ നല്ലൊരു ശതമാനം ദളിതുകളുണ്ട്.
ദളിത് വിഭാഗത്തെ കൂടെ നിര്‍ത്താന്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കണമെന്നാണ് നിര്‍ദേശം. മറ്റ് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെ കൂടി പരിഗണിക്കണമെന്നാണ് ആഞ്ജനേയയുടെ ആവശ്യം.
സാമൂഹിക നീതി ടിക്കറ്റുകള്‍ നല്കുമ്പോള് ഉറപ്പാക്കണമെന്ന് താന്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടതായി മുനിയപ്പ പറഞ്ഞു. ചെറു വിഭാഗങ്ങളെ ഒഴിവാക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുനിയപ്പ വ്യക്തമാക്കി.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications