Get Updates
Get notified of breaking news, exclusive insights, and must-see stories!

പണത്തിന്റെ ശക്തിയിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്നത്: കര്‍ണാടക മുഖ്യമന്ത്രി

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സിന്ദഗി, ഹനഗൽ മണ്ഡലങ്ങളിൽ വോട്ടർമാരെ സ്വാധീനിക്കാന്‍ ബി ജെ പി പണം വിതരണം ചെയ്തെന്നാരോപിച്ച കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ പി സി സി) അധ്യക്ഷൻ ഡികെ ശിവകുമാറിന് മറുപടിയുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പണം കൊടുത്ത് വോട്ട് പിടിക്കുന്നത് കോൺഗ്രസ് നേതാക്കളുടെ സംസ്കാരമാണ്. ഞങ്ങൾ ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത് പണത്തിന്റെ അടിസ്ഥാനത്തിലല്ല, വികസനത്തിന്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സിന്ദഗി ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രമേഷ് ഭൂസനൂരിയയുടെ പ്രചരണത്തിന് എത്തിയപ്പോഴായായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അധികാരത്തിലിരിക്കുമ്പോൾ കോൺഗ്രസ് അധികാരം ദുരുപയോഗം ചെയ്യുകയും സംസ്ഥാനത്തെ കൊള്ളയടിക്കുകയും ചെയ്തുവെന്നു. ഉപതിരഞ്ഞെടുപ്പിൽ വിജയിക്കാൻ അവർ ഇപ്പോൾ അതേ പണം ഉപയോഗിക്കുന്നു. വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാൻ ബാഗിൽ പണം കൊണ്ടുവന്ന മുൻ പരിചയം ശിവകുമാറിനുണ്ട്. കുണ്ഡ്ഗോൾ, നഞ്ചൻകോട് ഉപതെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം എങ്ങനെ പ്രചാരണം നടത്തിയെന്ന് എനിക്കറിയാമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

congresss-

'രാത്രി ഓപ്പറേഷൻ' (പണവും മദ്യവും ഉപയോഗിച്ച് വോട്ടർമാരെ വശീകരിക്കുന്നത്) തിരഞ്ഞെടുപ്പ് തങ്ങൾക്ക് അനുകൂലമാക്കുമെന്ന് കോൺഗ്രസ് വിശ്വസിക്കുന്നത്. പണവും പേശീബലവും ഉപയോഗിച്ചാണ് ബിജെപി തിരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അവർ വിജയിക്കുമ്പോൾ അത് ജനങ്ങളുടെ ശക്തിയാണെന്നും പറയുന്നു. അടുത്തിടെ നടന്ന മാസ്‌കി ഉപതെരഞ്ഞെടുപ്പിൽ എന്ത് അടിസ്ഥാനത്തിലാണ് അവർ വിജയിച്ചത് എന്ന് കോൺഗ്രസ് നേതാക്കളോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറുബ നേതാക്കളായി സ്വയം ചിത്രീകരിക്കുകയും കമ്പളി ധരിക്കുകയും ചെയ്യുന്ന ചില ആളുകളുണ്ട്. അത്തരം നേതാക്കൾ സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ മാത്രം ആ കമ്പളി ധരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. കനകദാസന്റെ ജന്മസ്ഥലമായ ബാദ ഗ്രാമം വികസിപ്പിച്ചത് ഞാനാണ്. കനകദാസൻ കുറുബ സമുദായത്തിൽ നിന്നാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലക്ഷ്യം വെച്ചായിരുന്നു ഈ പരാമര്‍ശങ്ങള്‍.

സിന്ദഗി, ഇൻഡി താലൂക്കുകളിലെ 1 ലക്ഷം ഹെക്ടർ ഭൂമിയിൽ ജലസേചനം നടത്തുന്നതിന് മുടങ്ങിക്കിടക്കുന്ന ജലസേചന പദ്ധതികൾ പൂർത്തിയാക്കുമെന്നും ബൊമ്മൈ വോട്ടർമാർക്ക് ഉറപ്പുനൽകി. ഒക്ടോബർ 30 -ലെ ഉപതിരഞ്ഞെടുപ്പ് പൂർത്തിയായ ഉടൻ കോർവാർ ബ്രാഞ്ച് കനാൽ ജോലികൾക്ക് തറക്കല്ലിടുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. സിന്ദഗി മണ്ഡലത്തിലെ 12 ഗ്രാമങ്ങളിൽ പ്രചാരണം നടത്തിയ ബൊമ്മെയ്ക്കൊപ്പം, മന്ത്രി ഗോവിന്ദ് കർജോൾ, സിസി പാട്ടീൽ, ശശികല ജോളെ, മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി എന്നിവരുമുണ്ടായിരുന്നു.

ഞാനൊരു രാജ്ഞിയാണെന്ന് എനിക്കറിയാം: മണവാട്ടി ലുക്കില്‍ പൊളിച്ചടുക്കി ബിഗ് ബോസ് താരം സൂര്യ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+