ബിനീഷിന് പങ്കാളിത്തമുള്ള ഹോട്ടലില്‍ മയക്കുമരുന്ന് കച്ചവടം നടന്നു, അനൂപുമായി 23 തവണ ഫോണ്‍ കോള്‍
ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ അന്വേഷണം കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്കും എത്തുന്നു. ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുള്ള ഹയാത്ത് ഹോട്ടലിലാണ് മയക്കുമരുന്ന് കച്ചവടം നടന്നത്തെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കണ്ടെത്തി. മറ്റൊരുപ്രതി റിജീഷ് രവീന്ദ്രന്റെ മൊഴിയാണ് കേസിനെ കേരളത്തിലേക്ക് എത്തുന്നത്. മറ്റൊരു പ്രതി അനൂപ് മുഹമ്മദുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ബിനീഷ് സമ്മതിച്ചിരുന്നു. ഇതെല്ലാം സിപിഎമ്മിനെ കൂടി പ്രതിരോധത്തിലാക്കുന്നതാണ്.

പണമിടപാട് സ്ഥാപനം
ബെംഗളൂരുവില്‍ ബിനീഷ് നടത്തിയ പണമിടപാട് സ്ഥാപനത്തിന്റെ രേഖകളും പുറത്ത് വന്നിട്ടുണ്ട്. ധര്‍മടം സ്വദേശിയായ അനസാണ് ഈ സ്ഥാപനത്തിന്റെ മറ്റൊരു പങ്കാളി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇതില്‍ മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനും മലയാളികളാണ്. ഇവര്‍ രണ്ടും മൂന്നും പ്രതികളാണ്. കേരളത്തിലെ ഇവരുടെ കണ്ണികളെ കുറിച്ച് അന്വേഷിക്കുകയാണ്. ഇവര്‍ക്ക് സിനിമാ മേഖലയില്‍ അടക്കം ബന്ധങ്ങളുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്തുമായി ബന്ധമില്ല
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഇവരെ ബന്ധിപ്പിക്കുന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ല. അതേസമയം കൊച്ചി നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുമായി ചേര്‍ന്നല്ല ഇവര്‍ അന്വേഷണം നടത്തുന്നത്. എന്നാല്‍ കൂടുതല്‍ പേര് അറസ്റ്റിലാകാനുണ്ടെന്ന് ഇവര്‍ സൂചിപ്പിക്കുന്നു. നടി രാഗിണി ദ്വിവേദിയുടെ വീട്ടില്‍ പോലീസ് ഇന്ന് റെയ്ഡ് നടത്തിയിരുന്നു. ഇവര്‍ക്ക് വലിയ പങ്കുണ്ടെന്ന് തന്നെയാണ് സൂചന.

സംശയങ്ങള്‍ ഇങ്ങനെ
എന്‍ഐഎയെ വെട്ടിച്ച് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് കടക്കാനും അവിടെ താമസിക്കാന്‍ സ്വപ്നയ്ക്കും സരിത്തിനും സഹായം കിട്ടിയിരുന്നു എന്ന പരിശോധനയും നടക്കുന്നുണ്ട്. അനൂപ് ഇവരെ സഹായിച്ചെന്ന സംശയം ശക്തമാണ്. ഇതിനായി അനൂപ് ബിനീഷിന്റെ സഹായം തേടിയെന്നും സംശയിക്കുന്നുണ്ട്.
Recommended Video

റമീസുമായി ബന്ധം
അനൂപിനും ഒപ്പം പിടിയിലായ പാലക്കാട് സ്വദേശിനിയും കന്നഡ നടിയുമായ അനിഖയ്ക്ക് റമീസുമായി ബന്ധമുമ്ട്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ബെംഗളൂരു പോലീസിനോടും നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയോടും തേടിയിട്ടുണ്ട്. സ്വപ്നയുടെ മൊഴിയില്‍ പറയുന്ന ചില വ്യക്തികളുമായി മയക്കുമരുന്ന് സംഘം ബന്ധപ്പെട്ടിരുന്നോ എന്നാണ് പരിശോധിക്കുന്നത്. അനൂപിന് കൊച്ചിയിലും ബെംഗളൂരുവിലും ശക്തമായ ബന്ധങ്ങള്‍ ഉണ്ടെന്നാണ് സൂചന.

ബിനാമിയാണോ അനൂപ്?
ബിനീഷിന്റെ പല ബിസിനസുകളുടെയും ബിനാമിയാണ് അനൂപ് എന്ന് സംശയമുണ്ട്. ആറ് ലക്ഷം രൂപ ഹോട്ടല്‍ തുടങ്ങാനായി ബിനീഷ് നല്കിയതും സംശയം ജനിപ്പിക്കുന്നതാണ്. ഇതിനെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചാല്‍ അനൂപിനെയും ബിനീഷിനെയും ചോദ്യം ചെയ്യും. അനൂപ് ഇടനിലയായി ചില ഭൂമി ഇടപാടുകളെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഇതെല്ലാം ബിനീഷിനുള്ള കുരുക്കായി മാറുമെന്നാണ് സൂചന. കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദം ഇതിനെ ചൊല്ലി നടക്കുന്നുണ്ട്.

23 ഫോണ്‍ കോള്‍
സ്വപ്നയെ ബെംഗളൂരുവില്‍ നിന്ന് പിടികൂടിയ ജൂലായ് പത്തിന് അനൂപും ബിനീഷും തമ്മില്‍ 23 തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. കാരിയര്‍മാരായി ഉപയോഗിക്കാനായും മോഡിലിംഗിനും ഇവന്റ് മാനേജ്മെന്റിനുമായി റഷ്യന്‍, ഇറാനിയന്‍ യുവതികളെ എത്തിക്കുന്ന ഇടപാടും അനൂപിനും സംഘത്തിനുമുണ്ട്. ബെംഗളൂരുവിലെ ഹോട്ടലില്‍ നിന്ന് നേരത്തെ മയക്കുമരുന്നുമായി പിടിയിലായ റഷ്യന്‍ യുവതിയുടെ ലാപ്പ്ടോപ്പില്‍ നിന്ന് പ്രതികളോടൊപ്പമുള്ള ചിത്രങ്ങള്‍ കണ്ടെടുത്തിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications