Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ നിര്‍ദേശിച്ചു, അക്കാര്യം കോണ്‍ഗ്രസില്‍ നടക്കില്ലെന്ന് സിദ്ധരാമയ്യ, നടക്കുമെന്ന് ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടിയില്‍ വിഭാഗീയത ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും അഭിപ്രായങ്ങള്‍ രണ്ട് തലത്തിലാണ്. പാര്‍ട്ടിയിലേക്ക് കൂറുമാറി ആരെങ്കിലും വന്നാല്‍ സ്വീകരിക്കില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സിദ്ധരാമയ്യ. എന്നാല്‍ ബിജെപിയില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും നേതാക്കള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ ഇത് കടുത്ത എതിര്‍പ്പുകള്‍ക്ക് കാരണമായിരിക്കുകയാണ്.

1

കോണ്‍ഗ്രസിലേക്ക് കൂറുമാറി എത്തുന്നവരെ സ്വാഗതം ചെയ്യുമെന്ന് കരുതേണ്ട. പാര്‍ട്ടി വിട്ടുപോയവര്‍ പുറത്തുതന്നെയാണ്. അവരൊന്നും തിരിച്ചുവരേണ്ട. അത്തരക്കാര്‍ക്ക് പാര്‍ട്ടിയിലേക്ക് പ്രവേശനമില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഇത് കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയതാണ്. രാഹുല്‍ ഗാന്ധി ഞങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. ഈ അഴിമതി സര്‍ക്കാരിനെ ഞങ്ങള്‍ നിലത്തിറക്കും. യെഡിയൂരപ്പ മാറുമെന്ന് എനിക്ക് നേരത്തെ അറിയാം. എന്നാല്‍ അദ്ദേഹത്തിന് പകരമാര് വരും എന്ന കാര്യം അറിയില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

2

ദളിത് മുഖ്യമന്ത്രിയുടെ കാര്യത്തിലും സിദ്ധരാമയ്യ പ്രതികരിച്ചു. ആദ്യം ദളിത് മുഖ്യമന്ത്രിയെ ബിജെപി പ്രഖ്യാപിക്കട്ടെ. ബിജെപിയുടെ അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ ചിലപ്പോള്‍ മറന്നുപോയതായിരിക്കും. കോണ്‍ഗ്രസിന് മുമ്പ് ദളിത് മുഖ്യമന്ത്രിയുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊന്ന് ബിജെപിക്കുണ്ടോ? ആദ്യം അവര്‍ ദളിത് മുഖ്യമന്ത്രിയെ നിയമിക്കട്ടെ. എന്നിട്ട് സാമൂഹ്യ നീതിയെ കുറിച്ച് സംസാരിക്കാമെന്നും സിദ്ധരാമയ്യ പറഞ്ഞു.

3

അതേസമയം ലിംഗായത്തുകള്‍ക്കും സിദ്ധരാമയ്യ മുന്നറിയിപ്പ് നല്‍കി. ഈ മഠങ്ങളും സന്ന്യാസിമാരും രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ല. ഇവിടെ ജനങ്ങളുടെ നിലപാടാണ് പ്രധാനം. അവര്‍ എന്ത് പറയുന്നു എന്നതിലാണ് കാര്യങ്ങള്‍. ഒരാളും മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണ്. ഇതുവരെ പ്രളയ ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഇപ്പോള്‍ വീണ്ടും പ്രളയം വന്നിരിക്കുകയാണ്. എന്നാല്‍ മുഖ്യമന്ത്രിയെ മാറ്റുന്നതിലാണ് അവരുടെ ശ്രദ്ധയെന്നും സിദ്ധരാമയ്യ ആരോപിച്ചു.

4

അതേസമയം സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ സിദ്ധരാമയ്യയെ തള്ളുന്ന നിലപാടാണ് സ്വീകരിച്ചത്. കോണ്‍ഗ്രസിലേക്ക് തിരിച്ചുവരേണ്ടവര്‍ക്ക് വരാമെന്ന് ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണമെന്ന് ആ ഗ്രഹിക്കുന്നവര്‍ ഒരു അപേക്ഷ തന്നാല്‍ മതി. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും അക്കാര്യം ചര്‍ച്ച ചെയ്യും. ഒരുപാട് പാര്‍ട്ടിയിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുണ്ട്. അവരുടെ പേര് ഞാന്‍ പറയുന്നില്ല. പക്ഷേ വൈകാതെ അവര്‍ തിരിച്ചെത്തുമെന്നും ശിവകുമാര്‍ പറഞ്ഞു.

Recommended Video

cmsvideo
    Changes in Congress leadership; Rahul Gandhi more likely to become Congress president
    5

    മുഖ്യമന്ത്രി മാറുന്നു എന്ന് കണ്ട ബിജെപി ആശങ്കയിലാണ്. ഒരുപാട് പദ്ധതികള്‍ക്കാണ് ഒന്നും നോക്കാതെ അനുമതി നല്‍കിയിരിക്കുന്നത്. ജലവകുപ്പുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ക്ക് അ നുമതി നല്‍കിയിട്ടുണ്ട്. ഈ സര്‍ക്കാരിന് തുടരാന്‍ ധാര്‍മിക ബാധ്യതയില്ല. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ഈ സമയത്ത് വേണ്ടിയിരുന്നത്. എന്നാല്‍ അതൊന്നുമില്ല. രേഖകളുമായി ഞാന്‍ നിയമസഭയിലെത്തും. അതായിരിക്കും ഇനി സംസാരിക്കാന്‍ പോകുന്നതെന്നും ശിവകുമാര്‍ പറഞ്ഞു. അതേസമയം പാര്‍ട്ടിയിലേക്ക് നേതാക്കള്‍ മടങ്ങിയെത്താല്‍ അത് ശിവകുമാറിന് നേട്ടമാകുമെന്ന് സിദ്ധരാമയ്യക്ക് അറിയാം. അതാണ് തടസ്സം നില്‍ക്കുന്നതിന് പ്രധാന കാരണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+