മൂന്നാം തരംഗം കുട്ടികളെയാണോ കൂടുതലായി ബാധിക്കുക? കര്‍ണാടകത്തിലെ ഡാറ്റ സൂചിപ്പിക്കുന്നത് ഇങ്ങനെ
ബെംഗളൂരു: മൂന്നാം തരംഗം ഇന്ത്യയില്‍ അതിശക്തമായിരിക്കുകയാണ്. കുട്ടികളെയാണ് ഈ തരംഗത്തില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് എത്രത്തോളം ശരിയാണെന്ന് പരിശോധിക്കാം. കര്‍ണാടകത്തില്‍ കൊവിഡ് പോസിറ്റീവായ രണ്ട് പെണ്‍കുട്ടികളാണ് നാല് ദിവസത്തിനിടെ മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 1237 സ്കൂള്‍ കുട്ടികള്‍ക്കാണ് കൊവിഡ് ബാധിച്ചത്. ആക്ടീവ് കേസുകളില്‍ 5568 കേസുകളും സ്കൂള്‍ കുട്ടികളാണ്. ഇതോടെയാണ് മൂന്നാം തരംഗം കുട്ടികളെയാണോ കൂടുതലായി ബാധിക്കുന്നതെന്ന സംശയം ശക്തമായത്. നിരവധി രക്ഷിതാക്കള്‍ ഇതേ കുറിച്ച് ആശങ്കപ്പെട്ടിരുന്നു. ആരോഗ്യ വിദഗ്ധരും കൃത്യമായൊരു മറുപടി പറഞ്ഞിരുന്നില്ല.

കര്‍ണാടകത്തിലെ വാര് റൂം ഡാറ്റ നല്‍കുന്നത് കണക്ക് പ്രകാരം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മനസ്സിലാവുന്നത്. കുട്ടികളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടാം തരംഗത്തിലേക്കാള്‍ കുറവാണ് എന്നതാണ് യാഥാര്‍ത്ഥ്യം. രണ്ടാം തരംഗത്തില്‍ പതിനെട്ട് വയസ്സ് വരെയുള്ള വിഭാഗത്തില്‍ 8.82 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇത് 24.61 ശതമാനമായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ കണക്ക് പ്രകാരം ഇതേ വിഭാഗങ്ങളിലെ പോസിറ്റിവിറ്റി നിരക്ക് 5.69 ശതമാനം മാത്രമാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ടെസ്റ്റുകളുടെ എണ്ണം ഒരുപാട് വര്‍ധിച്ചതും ഈ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
അതേസമയം ആദ്യ തരംഗത്തില്‍ പോലും കൊവിഡ് ബാധിതരാവുന്ന കുട്ടികളുടെ എണ്ണം മൂന്നാം തരംഗത്തിനേക്കാള്‍ കൂടുതലായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 57442 കുട്ടികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെയില്‍ ഇത് ഒരു ലക്ഷത്തിന് മുകളിലായിരുന്നു. എന്നാല്‍ ജനുവരിയില്‍ 43463 കുട്ടികള്‍ക്കാണ് കര്‍ണാടകത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നാം തരംഗത്തില്‍ കുട്ടികളേക്കാള്‍ മുതിര്‍ന്നവരിലാണ് കൊവിഡ് പടര്‍ന്ന് പിടിക്കുന്നത്. രണ്ടാം തരംഗത്തെ ഉപേക്ഷിച്ച് ഇത് കൂടുതലാണെന്നും കര്‍ണാടക കൊവിഡ് വാര് റൂമിന്റെ അധ്യക്ഷനായ മുനീഷ് മോഡ്ഗില്‍ പറഞ്ഞു.
കര്‍ണാടക ഇതുവരെ സ്കൂളുകള്‍ ഒന്നും അടച്ച് പൂട്ടാന്‍ നിര്‍ദേശിച്ചിട്ടില്ല. കേസുകളില്‍ വന്‍ വര്‍ധനവുണ്ടായിട്ടും അത് വേണ്ടെന്ന നിലപാടിലാണ്. അതേസമയം ബെംഗളൂരുവിലുള്ള സ്കൂളുകള്‍ അടച്ചിട്ടുണ്ട്. വന്‍ തോതില്‍ കേസുകള്‍ വര്‍ധിച്ചതാണ് കാരണം. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സ്ഥിതി ഗതികള്‍ പരിശോധിച്ച ശേഷം മാത്രമേ സ്കൂളുകള്‍ അടയ്ക്കേണ്ടതുള്ളു എന്നാണ് നിര്‍ദേശം. സംസ്ഥാനത്ത് കുട്ടികള്‍ക്ക് വാക്സിനേഷന് ഇതുവരെ പൂര്‍ണമായിട്ടില്ല. ചില വിഭാഗം കുട്ടികള്‍ക്കിടയില്‍ കേസുകള്‍ വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഗുരുതര കേസുകളും മരണനിരക്കും കുറവാണ്. എന്നാലും ജാഗ്രത കൈവിടില്ലെന്നും കര്‍ണാടക ആരോഗ്യ മന്ത്രി കെ സുധാകര്‍ പറഞ്ഞു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications