അച്ഛന്റെ ചെലവില്‍ എംപിയായവര്‍ക്ക് എന്ത് പാര്‍ട്ടി പ്രവര്‍ത്തനം, കാര്‍ത്തിക്കെതിരെ കോണ്‍ഗ്രസില്‍ പോര്!!
ചെന്നൈ: കോണ്‍ഗ്രസില്‍ ഒരിടവേളയ്ക്ക് ശേഷം കടുത്ത പോര്. ഇത്തവണ പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന് നേരെയാണ് പോര്. നേരത്തെ തമിഴ്നാട് കോണ്‍ഗ്രസ് സമിതിയില്‍ മാറ്റങ്ങള്‍ വരുത്തിയ നടപടിയെ കാര്‍ത്തി വിമര്‍ശിച്ചിരുന്നു. ജംബോ കമ്മിറ്റികള്‍ ജംബോ കമ്മിറ്റി യാതൊരു ഉപകാരവും ഇല്ലാത്തതാണെന്ന് കാര്‍ത്തി പറഞ്ഞു. ഒരാള്‍ക്ക് പോലും ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലെന്നും കാര്‍ത്തി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കെസി വേണുഗോപാലിനെയും ഈ ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ് 32 വൈസ് പ്രസിഡന്റുമാരെയും, 57 ജനറല്‍ സെക്രട്ടറിമാരെയും അടക്കമാണ് നിയമിച്ചത്. കാര്‍ത്തിയും അദ്ദേഹത്തിന്റെ പിതാവും അംഗമായ ചില കമ്മിറ്റികള്‍ കൂടി അടങ്ങുന്നവയാണ് നേതാക്കളെ തിരഞ്ഞെടുത്തത്. അതേസമയം കാര്‍ത്തിക്കെതിരെ തുറന്നടിച്ച് തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. അച്ഛന്റെ സ്വാധീനം കൊണ്ട് പാര്‍ലമെന്റില്‍ എത്തിയ ഒരു നേതാവിന് എങ്ങനെയാണ് കഠിനാധ്വാനത്തിലൂടെ ഒരു സംസ്ഥാന നേതാവിന് പദവി കിട്ടുന്നതെന്ന് അറിയാന്‍ പോകുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ മഹേന്ദ്രന്റെ മറുപടി.
മഹേന്ദ്രന് കഴിഞ്ഞ ദിവസം തമിഴ്നാട് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി നിയമിതനായിരുന്നു. യൂത്ത് കോണ്‍ഗ്രസില്‍ നിന്നും, ദേശീയ സ്റ്റുഡന്റ്സ് യൂണിയനില്‍ നിന്നും മഹിള കോണ്‍ഗ്രസില്‍ നിന്നും ധാരാളം പേര് സംസ്ഥാന ഘടകത്തിലെത്തി. അതൊന്നും അവരുടെ പിതാവിന്റെ മികവിലല്ല എത്തിയത്. ഇതൊന്നും സ്വന്തം പിതാവിന്റെ മികവില്‍ എംപിയായവര്‍ക്ക് മനസ്സിലാവാന്‍ പോകുന്നില്ലെന്നും മഹേന്ദ്രന് തുറന്നടിച്ചു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാന ഘടകത്തെ ശക്തിപ്പെടുത്തി ഡിഎംകെയ്ക്ക് കരുത്ത് പകരാനാണ് സോണിയാ ഗാന്ധി ഇത്തരമൊരു നീക്കമെടുത്തത്.
ചിദംബരത്തിന്റെ സ്വാധീനം തമിഴ്നാട് ഘടകത്തില്‍ പൂര്‍ണമായും ഇല്ലാതായി കൊണ്ടിരിക്കുകയാണ്. ഡിഎംകെയ്ക്ക് ചിദംബരത്തെ പ്രോത്സാഹിപ്പിക്കാനും താല്പര്യമില്ല. കേസ് അടക്കമുള്ളത് കൊണ്ട് ഇത്തവണ ചിദംബരത്തിന്റെയും മകന്റെയും പ്രചാരണവും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടില്ല. അതേസമയം കോണ്‍ഗ്രസ് അവസാനം തമിഴ്നാട് ഭരിച്ചത് 1967ലാണ്. 50 വര്‍ഷത്തിലധികമായി കോണ്‍ഗ്രസിന് അധികാരമില്ലാത്തത് കൊണ്ട് സര്‍ക്കാര്‍ പദവികള്‍ നേതാക്കള്‍ക്ക് വാഗ്ദാനം ചെയ്യാനാവില്ല. പാര്‍ട്ടിയോട് അവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയ്ക്ക് പദവി നല്കാന് മാത്രമാണ് സാധിക്കുക. മറ്റേതെങ്കിലും പാര്‍ട്ടിയായിരുന്നെങ്കില്‍ അവര്‍ പുറത്തുപോകുമായിരുന്നുവെന്നും പുതുതായി നിയമിക്കപ്പെട്ട ഗോപണ്ണ പറഞ്ഞു.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു?












Click it and Unblock the Notifications