മൂവാറ്റുപുഴ നഗരമധ്യത്തിലെ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം, പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു
കൊച്ചി: മൂവാറ്റുപുഴ എംസി റോഡില്‍ കച്ചേരത്താഴം പാലത്തിലെ റോഡില്‍ വന്‍ ഗര്‍ത്തം. അപ്രോച്ച് റോഡിലാണ് യാത്രക്കാര്‍ക്ക് ഭീഷണിയായി ഗര്‍ത്തം രൂപപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെയാണ് കച്ചേരിത്താഴം പാലത്തില്‍ നിന്നും ഏകദേശം പത്ത് മീറ്റര്‍ മാറി കുഴി രൂപപ്പെട്ടത്.

ആയിരക്കണക്കിനാളുകള്‍ സഞ്ചരിക്കുന്ന എംസി റോഡിനോട് ചേര്‍ന്നാണ് ഇതുള്ളതെന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. അതേസമയം ഗര്‍ത്തം വലുതാകുന്നതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇപ്പോള്‍ പഴയ പാലത്തിലൂടെയാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്.
കച്ചേരിത്താഴത്ത് പുതിയ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വ്യാപാര സമുച്ചയത്തിന്റെ മുന്നിലെ പാര്‍ക്കിങ് പ്രദേശത്താണ് വലിയ കുഴ രൂപപ്പെട്ടിരിക്കുന്നത്. സ്ഥലത്തെ വ്യാപാരികളാണ് ഇത് ആദ്യം കണ്ടത്. വളരെ പെട്ടെന്നാണ് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടത്. പാലവും റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗമാണിത്.
പാലത്തിനും റോഡിനും അടിയിലേക്ക് ഇറങ്ങിപോകാവുന്ന വിധത്തിലുള്ള കുഴിക്ക് പത്തടിയോളം വിസ്തൃതിയുണ്ട്. വാഹനങ്ങള്‍ വന്നുനിന്ന സമയത്തോ ആളുകളുടെ സഞ്ചാര സമയത്തോ അല്ല ഗര്‍ത്തം രൂപപ്പെട്ടത്.
ചൊവ്വാഴ്ച്ച രാത്രി എട്ടരയോടെയാണ് ഇവിടെ കുഴി രൂപപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. ഗര്‍ത്തം രൂപപ്പെട്ട ഭാഗം കൂടുതല്‍ പൊളിച്ച് പരിശോധന നടത്തി. ഈ ഗര്‍ത്തം വലുതാകുന്നതാണ് പ്രശ്നം. പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.
നഗരത്തിലും എംസി റോഡിലും വന്‍ ഗതാഗത കുരുക്കിന് സാധ്യത ഉള്ളതിനാല്‍ പോലീസും സംഘവും സ്ഥലത്തുണ്ട്. അപ്രോച്ച് റോഡിനടിയില്‍ മണ്ണ് ഒലിച്ചുപോയെന്ന് സംശയമുണ്ട്. അതുകൊണ്ട് വിശദമായ പരിശോധനയാണ് നടത്തുന്നത്. ഇവിടെ അപകസാധ്യത ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം അതിശക്തമായ മഴയില്‍ മൂവാറ്റുപുഴയാര്‍ കരകവിഞ്ഞ് ഒഴുകി താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിലായിരിക്കുകയാണ്. നൂറോളം വീടുകളിലും വെള്ളം കയറി. കുട്ടികളും മുതിര്‍ന്നവരും അടക്കം 150ലേറെ പേര് വിവിധ വീടുകളിലും ക്യാമ്പുകളിലായിട്ടുണ്ട്. പലരും വീടൊഴിഞ്ഞ് ക്യാമ്പിലേക്ക് മാറിയിട്ടുണ്ട്.
കാളിയാര്‍, തോടുപുഴ, കോതമംഗലം, ആറുകള്‍ അപകടകരമാംവിധം നിറഞ്ഞുകവിഞ്ഞു. മൂവാറ്റുപുഴയാറില്‍ അപകടനിലയില്‍ ഏറെ കൂടുതലാണ് ജലനിരപ്പ്. തിങ്കളാഴ്ച്ച രാത്രി മുതലാണ് പുഴയില്‍ നീരൊഴുക്ക് ശക്തമായത. രാവിലെ ആറോടെയാണ് വീടുകളിലേക്ക് വെള്ളം കയറി തുടങ്ങിയത്.
മൂവാറ്റുപുഴ-കോതമംഗലം റോഡില്‍ കക്കടാശ്ശേരി പാലത്തിന് സമീപത്തും തൊടുപുഴ റോഡില്‍ മടക്കത്താനത്തും വെള്ളം കയറി. മലങ്കരഡാമിന്റെ ആറ് ഷട്ടറുകളും നേരത്തെ 120 സെന്റി മീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ തൊടുപുഴയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.
കിഴക്കന്‍ മേഖലയില്‍ മഴ ശക്തിപ്പെട്ടതോടെ കാളിയാറും നിറഞ്ഞൊഴുകുകയായിരുന്നു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം ഇതോടെയാണ് വെള്ളം കയറിയത്.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications