ഗുണ്ടാതലവന്റെ വീട്ടില്‍ വിരുന്ന്, എസ്ഐയെ കണ്ട് ഡിവൈഎസ്പി മുങ്ങി; 2 പോലീസുകാര്‍ക്ക് സസ്പെന്ഷന്
കൊച്ചി: അങ്കമാലിയില്‍ ഗുണ്ടാനേതാവിന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത ആലപ്പുഴയിലെ പോലീസുകാര്‍ക്ക് സസ്പെന്ഷന്. ഡിവൈഎസ്പി അടക്കമാണ് പരിപാടിയില്‍ പങ്കെടുത്തത്. ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നിലാണ് ഡിവൈഎസ്പി എംജി സാബുവും മൂന്നു പോലീസുകാരും എത്തിയത്.
അങ്കമാലി പോലീസിന്റെ ഓപ്പറേഷനിടെയാണ് ഡിവൈഎസ്പിയും പോലീസുകാരും കുടുങ്ങിയത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു റെയ്ഡ്. ആലപ്പുഴ ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്പിയാണ് എംജി സാബു. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ വിരമിക്കാനിരിക്കുകയായിരുന്നു സാബു.

പോലീസുകാരും ഗുണ്ടാ സംഘങ്ങളും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഡിവൈഎസ്പിയെ ഗുണ്ടാ നേതാവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഗുണ്ടകളെ പിടികൂടാന്‍ ഡിജിപിയുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്.
ഇതിനിടെയാണ് ഗുണ്ടാ നേതാവിന്റെ വീട്ടില്‍ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിരുന്ന് സംഘടിപ്പിച്ചത്. ഗുണ്ടാ നേതാക്കളുടെ വീട്ടില്‍ നടത്തുന്ന ഓപ്പറേഷന് ആഗ് പരിശോധനയുടെ ഭാഗമായിട്ടാണ് അങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയത്. എന്നാല്‍ ഡിവൈഎസ്പിക്കും പോലീസുകാര്‍ക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്.
പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തെ കണ്ടയുടന്‍ ഡിവൈഎസ്പി ശുചിമുറിയില്‍ കയറി ഒളിഞ്ഞിരിക്കുകയായിരുന്നു. അവധിക്ക് പോയി തിരിച്ചുവരുമ്പോള്‍ ഡിവൈഎസ്പിയും സംഘവും ഗുണ്ടാ നേതാവിന്റെ വീട്ടില്‍ വിരുന്നിനായി കയറിയതെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.
അതേസമയം ഡിവൈഎസ്പി വിരുന്നില്‍ പങ്കെടുത്തത് സംബന്ധിച്ച് എറണാകുളം റൂറല്‍ പോലീസ് അന്വേഷിക്കും. സര്‍വീസില്‍ നിന്ന് അടുത്ത മാസം വിരമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡിവൈഎസ്പിക്ക് ഗുണ്ടാ നേതാവ് വിരുന്നൊരുക്കിയത്. അതേസമയം എസ്ഐയെ വിരട്ടിയാണ് ഗുണ്ടയുടെ വീട്ടില്‍ നിന്ന് ഡിവൈഎസ്പി രക്ഷപ്പെട്ടത്.
തന്നെ പിടിക്കാന്‍ എസ്ഐക്ക് അധികാരമില്ലെന്നായിരുന്നു ഡിവൈഎസ്പി ക്ഷോഭിച്ച് കൊണ്ട് പറഞ്ഞത്. കൂടെയുള്ളത് തന്റെ സുഹൃത്തുക്കളാണെന്നും ഡിവൈഎസ്പി പറഞ്ഞു. പോലീസുകാരാണ് കൂടെയുള്ളതെന്ന വിവരം ഡിവൈഎസ്പി മറച്ചുവെക്കുകയായിരുന്നു. തമ്മനം ഫൈസല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ വ്യക്തിയാണ്. ഇയാള്‍ക്കെതിരെ നിരവധി കേസുകളുമുണ്ട്.
അതേസമയം വീട്ടിലുണ്ടായിരുന്ന പോലീസുകാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സസ്പെന്ഷന് ലഭിച്ച ഒരാള്‍ ഡിവൈഎസ്പിയുടെ ഡ്രൈവറാണ്. മറ്റൊരാള്‍ എആര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസുകാരനാണ്. അതേസമയം പോലീസിനെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ണായക യോഗം വിളിച്ചിട്ടുണ്ട്. നാളെയാണ് യോഗം.
നിലവിലെ ക്രമസമാധാന പ്രശ്നങ്ങള്‍ അടക്കം ഇതില്‍ ചര്‍ച്ചയാവും. പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എഡിജിപിമാര്‍ അടക്കം 26 ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിക്കും. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടക്കുക.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications