ഓണം വരാനായി, ഓണത്തല്ലും തുടങ്ങി യുഡിഎഫ്, തൃക്കാക്കരയില്‍ നഗരസഭ ചിഹ്നത്തെ ചൊല്ലി 'തമ്മിലടി'
കൊച്ചി: തൃക്കാക്കര നഗരസഭയുടെ ചിഹ്നത്തെ ചൊല്ലി യുഡിഎഫില്‍ വന്‍ പൊട്ടിത്തെറി. സ്വകാര്യ സ്ഥാപനം നടത്തിയ തൊഴില്‍ മേളയ്ക്ക് നഗരസഭയുടെ ചിഹ്നം ഉപയോഗിച്ചതാണ് വിവാദമായിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ നടപടിയൊന്നും എടുത്തില്ല. പകരം നഗരസഭയുടെ വൈസ് ചെയര്മാന് എഎ ഇബ്രാഹിം കുട്ടി അടക്കമുള്ളവര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതാണ് യുഡിഎഫ് അംഗങ്ങള്‍ തമ്മിലുള്ള പ്രശ്നമായി മാറിയത്.

സൗജന്യ ഗൈഡന്‍സ് ആന്‍ഡ് തൊഴില്‍ മേള കഴിഞ്ഞ ദിവസം സ്വകാര്യ സ്ഥാപനം കാക്കനാട് കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയിരുന്നു. ഇതിന്റെ നോട്ടീസില്‍ ചെയര്‍പേഴ്സണ്‍ അടക്കമുള്ളവരുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു.
നോട്ടീസില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ലോഗോ മാത്രമല്ല, നഗരസഭയുടെ ഔദ്യോഗിക ചിഹ്നം കൂടി ഉപയോഗിച്ചിരുന്നു. ഇതോടെ നഗരസഭ നടത്തുന്ന പരിപാടിയെന്ന പേരായി ഈ ചടങ്ങിന്. എന്നാല്‍ ഇതിന് വിശദീകരണവുമായി ഭരണസമിതി തന്നെ രംഗത്ത് വന്നു. ഇത് നഗരസഭയുടെ പരിപാടിയല്ലെന്ന് ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് വ്യക്തമാക്കി.
കമ്മ്യൂണിറ്റി ഹാള്‍ അവര്‍ക്ക് നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് വിശദീകരണം. നോട്ടീസിലെ ചിഹ്നം ശ്രദ്ധയില്‍പ്പെട്ടതോടെ ചെയര്‍പേഴ്സണ്‍ ഉദ്ഘാടക പരിപാടിയില്‍ നിന്ന് പിന്മാറുകയും ചെയ്തു.
പക്ഷേ വൈസ് ചെയര്‍മാനും മുസ്ലീം ലീഗ് നേതാവുമായ ഇബ്രാഹിം കുട്ടി പരിപാടിയില്‍ പങ്കെടുത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. യുഡിഎഫ് ഉപസമിതി യോഗത്തിലാണ് തൊഴില്‍ മേളയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായത്. ജനം മനസ്സിലാക്കിയത് നഗരസഭയുടെ പരിപാടിയെന്നാണ്, സ്വകാര്യ സ്ഥാപനത്തിനെതിരെ ചിഹ്നം ദുരുപയോഗം ചെയ്തതിന് നടപടിയെടുക്കണമെന്നും കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു.
പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ലെന്നും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് റാഷിദ് ഉള്ളംപിള്ളി പറഞ്ഞു. രോഷത്തോടെയാണ് ഇക്കാര്യം പറഞ്ഞത്. മറ്റംഗങ്ങള്‍ ഇതേറ്റെടുത്തതോടെ യോഗം ബഹളത്തില്‍ മുങ്ങി.
ഇതിനിടെ കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലിലും ബഹളം. യോഗത്തിനിടയില്‍ ഭരണകക്ഷിയംഗം ജാതിപ്പേര് വിളിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇത് ബഹിഷ്കരണത്തിലേക്കെത്തി. വാളക്കാട്ടില് ഭാഗത്ത് സൗജന്യമായി നല്കിയ സ്ഥലത്ത് വീടുനിര്‍മാണം നടക്കുന്നിടത്തേക്കുള്ള വഴിയി ബന്ധപ്പെട്ടുള്ള കേസില്‍ നഗരസഭ കക്ഷി ചേരണമെന്ന അടിയന്തരപ്രമേയം സണ്ണി കുര്യാക്കോസ് അവതരിപ്പിച്ചു.
എന്റെ പൊന്നേ ഒന്നൊന്നര മേക്കോവര്‍; സിക്സ് പാക്കില്‍ ഞെട്ടിച്ച് മണിക്കുട്ടന്, വൈറലായി ചിത്രങ്ങള്‍!!
എന്നാല്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയത് ചട്ടങ്ങള്‍ അനുസരിച്ചല്ല എന്ന് പ്രതിപക്ഷ നേതാവ് പ്രിന്‍സ് പോള്‍ ജോണ്‍ ഉന്നയിച്ചു. പ്രതിപക്ഷം പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കുന്നതിനിടെയാണ് ജാതിപ്പേര് വിളിച്ച് ഭരണകക്ഷിയംഗം അപമാനിച്ചെന്ന് ആരോപണം ഉയര്‍ന്നത്.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications