ആഢംബര പാർട്ടികളിലെ നിശാ പാർട്ടി... മയക്കുമരുന്ന് ഉപയോഗം, കൊച്ചിയിൽ യുവതികൾ ഷാഡോ പോലീസിന്റെ നിരീക്ഷണത്തിൽ
കൊച്ചി: ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള നിശാ പാർട്ടികളിൽ മയക്കുമരുന്നു വിതരണം ചെയ്യുന്ന കൂടുതൽ യുവതികൾ ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിൽ. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും താമസിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്നും സിന്തെറ്റിക്, ന്യൂജെൻ ലഹരിമരുന്നുകൾ കടത്തിക്കൊണ്ടു വരുന്നതായി സംശയമുള്ള 50 പേരുടെ പട്ടിക കൊച്ചി സിറ്റി പൊലീസ് തയ്യാറാക്കിയിരുന്നു. ഇവരിൽ 25 ഓളം പേർ യുവതികളാണ്. വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ കസ്റ്റഡിയിലെടുത്തിട്ടില്ലെങ്കിലും പട്ടികയിലുള്ളവരുടെ നീക്കങ്ങൾ ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലാണ്.
നടിയെ കുടുക്കിയത് ഇൻഫോർമർ
കഴിഞ്ഞ ദിവസം അറസ്റ്റിലായ സീരിയൽ നടി അശ്വതി ബാബുവിനെ നടിയുടെ സംഘത്തിൽ പെട്ട യുവാക്കളെ ഉപയോഗിച്ചാണു പൊലീസ് കുടുക്കിയത്. ഷാഡോ പൊലീസിന്റെ നിരീക്ഷണ പട്ടികയിൽ നടിയും ഉൾപ്പെട്ടിരുന്നു. എന്നാൽ മയക്കുമരുന്നു വിതരണം ചെയ്യുന്നതിനു വ്യക്തമായ തെളിവുകൾ കിട്ടിയിരുന്നില്ല. മരട്, കടവന്ത്ര, വെല്ലിങ്ടൺ ഐലൻഡ് എന്നിവിടങ്ങളിലെ ചില ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ചു നടക്കുന്ന വാരാന്ത്യ പാർട്ടികളിലാണു നടി ലഹരിമരുന്നുകൾ നൽകിയിരുന്നത്. എംഡിഎംഎയ്ക്കു പുറമെ, കൊക്കെയ്നും വിതരണം ചെയ്തിരുന്നു. നേരത്തേ, അശ്വതി ബാബു ബംഗളൂരുവിൽ പോയി നേരിട്ടു ലഹരിമരുന്നുകൾ കൊണ്ടുവരുന്നതായിരുന്നു പതിവ്. സ്വന്തം കാറിലായിരുന്നു ഇത്. ബംഗളൂരുവിലെ സുഹൃത്തുക്കളായ മലയാളികളുടെ സഹായത്തോടെയായിരുന്നു ലഹരികടത്ത്.
സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ടു കൊച്ചിയിൽ "തിരക്കേറി' യതോടെ ബംഗളൂരുവിലേക്ക് യാത്രയ്ക്കു സമയം കിട്ടാതായി. തുടർന്നാണു കൊച്ചിയിലെ ലഹരി സംഘത്തിൽപ്പെട്ട യുവാക്കളെ അങ്ങോട്ടേക്കയച്ചു എംഡിഎംഎ എത്തിക്കാൻ തുടങ്ങിയത്. ബാങ്ക് വഴി പണം അയച്ചുകൊടുത്ത ശേഷം യുവാക്കളെ അങ്ങോട്ട് അയക്കുകയാണു പതിവ്. സംഘത്തിൽ പെട്ട യുവാക്കളെ തിരിച്ചറിഞ്ഞതാണു നടിയെ കുടുക്കാൻ ഷാഡോ പൊലീസിന് സഹായകമായത്.
തൃശൂരിലും
കെഎസ്ആർടിസി
സർവ്വീസ്
പ്രതിസന്ധിയിൽ;
മുടങ്ങിയത്
67
സർവ്വീസുകൾ!
ബംഗളൂരുവിൽ
നിന്ും
കേരളത്തിലേക്കുള്ള
ടൂറിസ്റ്റ്
ബസുകളിൽ
യാത്രക്കാരെന്ന
വ്യാജേനെയാണ്
യുവാക്കൾ
എംഡിഎംഎയും
കൊക്കെയ്നും
കൊണ്ടുവരുന്നത്.
ഇതര
സംസ്ഥാനങ്ങളിൽ
നിന്നും
ലഹരികടത്തിനു
ടൂറിസ്റ്റ്
ബസുകൾ
മറയാക്കുന്നതായി
പൊലീസിനും
എക്സൈസിനും
മുമ്പേ
സംശയമുണ്ടായിരുന്നു.
കഴിഞ്ഞ
ദിവസം
നടിക്ക്
ലഹരിമരുന്ന്
എത്തിയതായി
ഇൻഫോർമറിൽ
നിന്നും
വിവരം
ലഭിച്ചതിനെ
തുടർന്നു
നടത്തിയ
നിർണായക
നീക്കത്തിലാണ്
അശ്വതിയും
കാർ
ഡ്രൈവറും
അറസ്റ്റിലായത്.
സെക്സ് റാക്കറ്റിനും ലഹരിമരുന്ന്
അശ്വതി ബാബുവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസ് ഞെട്ടിയത്. കൊച്ചി കേന്ദ്രീകരിച്ചു നടി നടത്തുന്ന സെക്സ് റാക്കറ്റിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതായിരുന്നു കോളുകൾ. കേരളത്തിലും പുറത്തുമുള്ള നിരവധി യുവതികൾ ഈ റാക്കറ്റിൽ കണ്ണികളാണ്. കസ്റ്റമേഴ്സിന് അയച്ചു കൊടുക്കുന്ന സുന്ദരികളായ യുവതികളുടെ ഫോട്ടോകൾക്കൊപ്പം "ഇതു മതിയോ' എന്നൊരു അടിക്കുറുപ്പും ഉണ്ടാകും. പോരെങ്കിൽ അടുത്ത ഫോട്ടോ അയച്ചു കൊടുക്കും. ലഹരിപാർട്ടികളിലെന്ന പോലെ സെക്സ് റാക്കറ്റിൽ കണ്ണികളായ യുവതികൾക്കും കസ്റ്റമേഴ്സിനും ലഹരി സാധനങ്ങൾ നൽകിയിരുന്നു. കസ്റ്റമേഴ്സിന് ചെലവ് അൽപ്പം കൂടുമ്പോൾ യുവതികൾക്ക് പ്രതിഫലം കുറയും. ലഹരിമരുന്നു വിതരണത്തേക്കാൾ നടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതു പെൺവാണിഭത്തിലായിരുന്നു.
ഷാഡോ പൊലീസിന്റെ നിരീക്ഷണ പട്ടികയിലുള്ളവരിൽ സിനിമാ മേഖലയിലെ ചില ജൂനിയർ ആർട്ടിസ്റ്റുകളും ഉൾപ്പെടുന്നു. ഐടി പ്രഫഷണൽസും ബിസിനസ് മേഖലയിലുള്ള ചില വനിതകളും കുട്ടത്തിലുണ്ട്. പനമ്പിള്ളി നഗറിൽ താമസിക്കുന്ന ചില യുവതികളും സംശയ നിഴലിലാണ്. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ കൊഴുക്കാനിരിക്കെ ഷാഡോ പൊലീസ് കൂടുതൽ ജാഗ്രതയിലാണ്.