പെട്ടിമുടിയിൽ തിരച്ചിൽ തുടരുന്നു: ഇന്ന് കണ്ടെടുത്തത് 16 മൃതദേഹങ്ങൾ, മരിച്ചവരുടെ എണ്ണം 42 ആയി!!
മൂന്നാർ: ഇടുക്കി രാജമല ദുരന്തത്തിൽ മരിച്ച 16 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നിട്ടുണ്ട്. ശനിയാഴ്ച പെട്ടിമുടിയിൽ നടത്തിയ തിരച്ചിലിൽ 26 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മണ്ണിനടിയിൽപ്പെട്ടവർക്ക് വേണ്ടി ദേശീയ ദുരന്ത നിവാരണ സേനയാണ് തിരച്ചിൽ നടത്തിവരുന്നത്. കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെ അടുത്ത മൂന്ന് ദിവസം കൂടി തിരച്ചിൽ നടത്തുമെന്ന് സേന അറിയിച്ചിട്ടുണ്ട്. പത്തോളം ഹിറ്റാച്ചികൾ ഉപയോഗിച്ച് ഉരുൾപൊട്ടിയ പ്രദേശത്തേ കല്ലും മണ്ണും നീക്കിയ ശേഷമാണ് തിരച്ചിൽ നടത്തുന്നത്. ഇനി 29 പേരെയാണ് കണ്ടെത്താനുള്ളത്. മഴ ശക്തമായി തുടരുന്നതാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിത്തീർക്കുന്നത്.
ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ വ്യാഴാഴ്ച രാത്രി 10.15 ഓടെയാണ് കണ്ണൻ ദേവൻ പ്ലാറ്റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ദുരന്തമുണ്ടാകുന്നത്. അപകടം നടന്നത് രാത്രിയായിരുന്നതിനാലും ഉൾപ്രദേശമായതിനാലും സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് സംഭവം പുറംലോകമറിയുന്നത്. എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് പുറമേ ആറ് വനംവകുപ്പ് ജീവനതക്കാരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. രണ്ട് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഇതിനകം കണ്ടെടുത്തിട്ടുള്ളത്. മന്ത്രി കെ രാജുവാണ് ഇക്കാര്യം അറിയിച്ചത്.

ദേശീയ ദുരന്തനിവാരണ സേനയ്ക്ക് പുറമേ തിരുവനന്തപുരത്ത് നിന്നുള്ള അഗ്നിശമന സേനയുടെ ഒമ്പത് അംഗങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ട്. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തിയതോടെ സ്നിഫർ ഡോഗുകളെ ഉപയോഗിച്ചാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്. ഡോഗ് സ്ക്വാഡ് നിർദേശിച്ച സ്ഥലത്ത് പരിശോധന നടത്തിയതോടെയാണ് പ്രകൃതി ദുരന്തമുണ്ടായ പ്രദേശത്ത് നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ സാധിച്ചത്. അതേ അപകടത്തിൽപ്പെട്ടവർ പെട്ടിമുടി പുഴയിലൂടെ ഒലിച്ചുപോയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വനംവകുപ്പ് മന്ത്രി കെ രാജു, ഷാഫി പറമ്പിൽ എംഎൽഎ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ പ്രകൃതി ദുരന്തമുണ്ടായ പ്രദേശം സന്ദർശിച്ചിരുന്നു. കരിപ്പൂരിൽ വിമാനാപകടം നടന്ന സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി രാജമലയിലെ ദുരന്ത ഭൂമി സന്ദർശിച്ചില്ലെന്നും ആരോപണമുയർന്നിരുന്നു. പെട്ടിമുടിയിൽ ദുരന്തത്തിൽപ്പെട്ടവർക്കുള്ള ദുരിതാശ്വാസ തുക വർധിപ്പിക്കണമെന്ന് പെട്ടിമുടി സന്ദർശിച്ച കേന്ദ്രമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. കരിപ്പൂരിൽ അപകടത്തിൽപ്പെട്ടവർക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെട്ടിമുടിയിൽ പ്രഖ്യാപിച്ച തുകു കുറഞ്ഞുപോയെന്ന ആരോപണം ഉയരുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications