തൊടുപുഴയില്‍ വീടുകള്‍ തകര്‍ന്നു; മൂന്നിടത്ത് ക്യാമ്പുകള്‍, അടിമാലി, മൂന്നാര്‍ മേഖലകളിലും മഴ
ഇടുക്കി: അടിമാലി, മൂന്നാര്‍ മേഖലകളിലും പരക്കെ മഴ പെയ്യുന്നു. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി അണക്കെട്ട് തുറന്നു. പൊന്മുടി, ചെങ്കുളം, മാട്ടുപ്പെട്ടി അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു. ദേവികുളം ഗ്യാപ്പ് റോഡിലൂടെയുള്ള യാത്ര നിരോധനിച്ചു. മാട്ടുപ്പെട്ടി ബോട്ടിംഗ് സെന്ററില്‍ ബോട്ടിംഗ് നിര്‍ത്തി. വെള്ളത്തൂവലിന് സമീപം വീടിന്റെ മുറ്റമിടിഞ്ഞ് റോഡില്‍ പതിച്ച് യാത്ര തടസ്സപ്പെട്ടു. ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മഴ തുടരുകയാണ്.
മഴ താണ്ഡവമാടുന്നു; ദുരന്ത ഭൂമിയായി ഇടുക്കി, കോട്ടയം ജില്ലകള്‍, ചിത്രങ്ങള്‍
തൊടുപുഴയിലും പരിസരങ്ങളിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. കുത്തൊഴുക്കില്‍പ്പെട്ട് കാര്‍ യാത്രികരായ രണ്ട് പേര് മരിച്ചു. കാഞ്ഞാര്‍-മണപ്പാടി റോഡിലെ മൂന്നുങ്കവയലിന് സമീപം തോട് കര കവിഞ്ഞുണ്ടായ കുത്തൊഴുക്കില്‍പ്പെട്ടാണ് കാര്‍ യാത്രികരായ രണ്ട് പേര് മരിച്ചത്. കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന് (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാല്‍പുത്തന്‍പുരയില്‍ നിമ കെ വിജയന് (31) എന്നിവരാണ് മരിച്ചത്. ശക്തമായ മലവെള്ളപാച്ചിലില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ കലുങ്കില്‍ നിന്നും തോട്ടിലേക്ക് പതിക്കുകയായിരുന്നു. മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളും 1.30 മീറ്റര്‍ വീതം തുറന്നു.

ജില്ലയില്‍ രാത്രികാല യാത്ര നിരോധനം 21 വരെ നീട്ടിയിട്ടുണ്ട്. ദുരന്തബാധിത മേഖലകളില്‍ മന്ത്രി റോഷി അഗസ്റ്റിന് സന്ദര്‍ശനം നടത്തി. അറക്കുളം പഞ്ചായത്തില്‍ രണ്ടും, വെള്ളിയാമറ്റം, ഇടവെട്ടി പഞ്ചായത്തുകളില്‍ ഒന്ന് വീതവും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വീട് പൂര്‍ണ്ണമായും തകര്‍ന്നവരേയും അപകട ഭീഷണിയില്‍ കഴിയുന്നവരെയും ഇവിടേക്ക് മാറ്റി താമസിപ്പിക്കുമെന്ന് പഞ്ചായത്തധികൃതര്‍ പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടുരകയാണ്.
കോട്ടയം കൂട്ടിക്കലിലുണ്ടായത് വലിയ ദുരന്തമാണെന്ന് സൂചന. ഇവിടെ പാലങ്ങള്‍ തകരുകയും നിരവധി പേരെ കാണാതാകുകയും ചെയ്തുവെന്നാണ് വിവരം. കൂട്ടിക്കല്‍ മേഖലയില്‍ നിന്ന് 30 പേരെയും കാണാതായി എന്നാണ് പ്രദേശവാസി ജോയി പറയുന്നത്. കൂട്ടിക്കല്‍ നഗരത്തിലെ കടകളില്‍ വെള്ളം കയറി. സെന്റ് ജോര്‍ജ് ഹൈസ്കൂള്‍, എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലേക്ക് ആളുകളെ മാറ്റി.
കൂട്ടിക്കലിലെ ഉരുള്‍പ്പൊട്ടലില്‍ മരണം ആറായി. നാലു പേരെ കാണാനില്ല. ഒരു കുടുംബത്തിലെ ആറ് പേരെയാണ് കാണാതായത്. കരസേനയുടെ സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങി. 35 പേരടങ്ങുന്ന സംഘമാണ് വന്നിട്ടുള്ളത്. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങി. വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. യാത്രക്കാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇനിയും സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications