മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറന്നു, ജലനിരപ്പ് 142 അടിയായി, വീടുകളില്‍ വെള്ളം കയറി, മുന്നറിയിപ്പില്ല
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്ന് തമിഴ്നാട്. അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെയാണ് കൂടുതല്‍ ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. നാല് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തിയിട്ടുണ്ട്. പെരിയാറില്‍ ഇതോടെ ജലനിരപ്പ് നാല് അടിയിലേറെ ഉയര്‍ന്നു. എന്നാല്‍ ഈ ഭാഗത്തുള്ള ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. ഷട്ടര്‍ തുറക്കുമെന്ന മുന്നറിയിപ്പൊന്നും ഇവര്‍ക്ക് ലഭിച്ചിരുന്നില്ലെന്നാണ് പരാതി.

അതേസമയം പല വീടുകളിലും വെള്ളം കയറിയിരിക്കുകയാണ്. മഞ്ചുമല ആറ്റോരം ഭാഗത്താണ് കൂടുതലും വീടുകളിലേക്ക് വെള്ളം കയറിയത്. പ്രദേശവാസികളെല്ലാം തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ ഉയര്ത്തുന്നതുവെന്നാണ് പരാതിപ്പെടുന്നത്. ഒന്നും മാറ്റുന്നതിന് പോലും ഇവര്‍ക്ക് സമയം ലഭിച്ചിരുന്നില്ല. ഇന്ന് പുലര്‍ച്ചെയായിരുന്നു വീടുകളിലേക്ക് വെള്ളം കയറിയത്. വീട്ടുസാധനങ്ങള്‍ മാറ്റുന്നതിനോ ആളുകളെ മാറ്റുന്നതിനോ പോലും സമയം ലഭിച്ചിരുന്നില്ലെന്നാണ് പരാതി. നാട്ടുകാര്‍ ആകെ പ്രതിഷേധത്തിലാണ്. ഈ മാസം പത്തിലേറെ തവണയാണ് മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ ഉയര്‍ത്തിയാണ്. പെരിയാറിന്റെ തീരത്തുള്ളവരെ ഇത് വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
എപ്പോഴാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നതെന്ന് പോലും ആരും അറിയിക്കുന്നില്ല. വെള്ളം ഉയരുമ്പോഴാണ് ഷട്ടര്‍ ഉയര്‍ത്തി വിവരം അറിയുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അണക്കെട്ടിലേക്ക് വലിയ രീതിയില്‍ നീരൊഴുക്കുണ്ടായത്. 141.9 അടി വരെയായിരുന്നു ഇന്നലെ രാത്രിയിലെ ജലനിരപ്പ്. ഇത് 142 അടിയായി ഉയര്‍ന്നതോടെ തമിഴ്നാട് ഷട്ടറുകള്‍ തുറന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ് ജില്ലാ ഭരണകൂടത്തിന് ലഭിക്കുന്നത്. മൂന്ന് മണിയോടെ ഷട്ടറുകള്‍ തുറക്കുകയും ചെയ്തു. എന്നാല്‍ ഇത് ജനങ്ങള്‍ അറിഞ്ഞില്ലെന്നാണ് പരാതി.
അപ്രതീക്ഷിതമായി വെള്ളം കയറുന്ന സാഹചര്യത്തില്‍ ജോലിക്ക് പോലും പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ പറയുന്നു. ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം കയറിയതിന് ശേഷമാണ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കുന്നതെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു. അതേസമയം രാവിലെ ഒമ്പത് മണിയോടെ മാത്രമാണ് ജാഗ്രതാ മുന്നറിയിപ്പ് കിട്ടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഷട്ടറുകള്‍ തോന്നും പോലെ തുറക്കുന്നത് പലരെയും ജോലിക്ക് പോകാന്‍ പോലും അനുവദിക്കാത്ത അവസ്ഥയിലാണ്. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ അറിയിക്കാതെയാണ് ഉയര്‍ത്തിയതെന്ന് പറയുന്നു. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കാന് ഭരണകൂടം വൈകിയെന്നും അദ്ദേഹം പറഞ്ഞു.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications