ഇടുക്കിയില്‍ അപകടകെണിയൊരുക്കി പാറമടകള്‍... ഇരുനൂറിലധികം പാറമടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍!!
അടിമാലി:
ഇടുക്കി
ജില്ലയില്‍
ഉപേക്ഷിക്കപ്പെട്ട
ഇരുനൂലധികം
പാറമടകളാണ്
വലിയ
അപകട
കെണിയൊരുക്കി
സ്ഥിതി
ചെയ്യുന്നത്.
കാലവര്‍ഷമഴയില്‍
വെള്ളക്കെട്ടായി
മാറുന്ന
ഇവ
കുട്ടികളുടെ
നീന്തല്‍കുളങ്ങളായി
മാറുകയും
തുടര്‍ന്ന്
അപകടങ്ങളുണ്ടാകാറുമാണ്
പതിവ്.
പാറമടകള്‍
പ്രവര്‍ത്തനം
നിര്‍ത്തിയാല്‍
ഇവ
മണ്ണിട്ട്
നികത്തുകയോ,
ചുറ്റുവേലികെട്ടി
സുരക്ഷ
ഉറപ്പാക്കുകയോ
ചെയ്യണമെന്നതാണ്
മൈനിംഗ്
ആന്റ്
ജിയോളജി
വകുപ്പ്
നിര്‍ദ്ദേശിച്ചിട്ടുള്ളത്.
സൈബർ
അടിമകൾക്കെതിരെ
പിണറായി
വിജയൻ;
ചികിത്സാ
കേന്ദ്രങ്ങളെ
പറ്റി
ആലോചിക്കണം,
ചിലർക്ക്
ലഹരി!!
എന്നാല്‍
പലപ്പോഴും
നിയമങ്ങള്‍
പാലിക്കാതെ
വന്‍തോതില്‍
പാറഖനനം
നടത്തിയതിന്
ശേഷം
ഉടമകള്‍
ഇവ
ഉപേക്ഷിച്ച്
പോകുകയാണ്
ചെയ്യുന്നത്.
ഇത്തരത്തിലുള്ള
ഇരുനൂറിലധികം
പാറമടകള്‍
ജില്ലയുടെ
വിവിധ
ഇടങ്ങളില്‍
സ്ഥിതി
ചെയ്യുന്നുണ്ട്.
മഴക്കാലമാകുന്നതോടെ
ഇത്തരം
പാറമടകള്‍
എല്ലാം
തന്നെ
ചെക്ക്ഡാമുകള്‍ക്ക്
സമാനമായ
രീതിയില്‍
വെള്ളക്കെട്ടായി
രൂപംകൊള്ളും.
വലിയ ആഴക്കയങ്ങളാണിതെന്ന് തിരിച്ചറിയാതെയാണ് പല അപകടങ്ങളും സംഭവിക്കുന്നത്.പാറമടകള്‍ മണ്ണിട്ട് നികത്തുകയോ ഇടുക്കി ഹെഡല്‍ ടൂറിസം പോലെ വിനോദ സഞ്ചാരത്തിനുള്ള ഇടമാക്കി മാറ്റുകയോ ചെയ്യണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.