Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുക്കിയ കോവിഡ് മാനദണ്ഡങ്ങൾ ആദിവാസി മേഖലകളിലെ വാക്സിൻ ആശങ്കകൾക്കും പരിഹാരമാകുന്നു

ഇടുക്കി ജില്ലയിലെ ചില ആദിവാസി മേഖലകളിലും ഇത് വാക്സിൻ വിതരണത്തിന് വെല്ലുവിളിയായി

മൂന്നാർ: ഓണക്കാലത്തോട് അനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ വരുത്തിയ മാറ്റം ഇടുക്കി ജില്ലയിലെ ആദിവാസി മേഖലകളിൽ നിലനിന്നിരുന്ന വാക്സിൻ ആശങ്കകൾക്കും പരിഹാരം കാണുന്നതായി റിപ്പോർട്ട്. ജനുവരി മാസത്തിലാണ് രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്നത്. തുടക്കം മുതൽ വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രചരണങ്ങൾ നിലവിലുണ്ടായിരുന്നു. പ്രത്യേകിച്ച് ഗോത്ര വിഭാഗങ്ങൾക്കിടയിൽ ഇത് പലരും വാക്സിൻ സ്വീകരിക്കുന്നതിൽ വിമുകത കാണിക്കാൻ കാരണമായി. ഇടുക്കി ജില്ലയിലെ ചില ആദിവാസി മേഖലകളിലും ഇത് വാക്സിൻ വിതരണത്തിന് വെല്ലുവിളിയായി.

കിടിലം മേക്ക്ഓവറിൽ പ്രിയമണി; ഫൊട്ടോഷൂട്ട് വൈറൽ

1

എന്നാൽ പുതുക്കിയ മാനദണ്ഡം അനുസരിച്ച് കടകളിൽ പ്രവേശിക്കുന്നതിനടക്കം കോവിഡ് ഫസ്റ്റ് ഡോസ് വാക്സിൻ നിർബന്ധമാക്കിയതോടെ സാഹചര്യങ്ങളിൽ മാറ്റം വന്നിരിക്കുകയാണ്. വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകരോട് മുഖം തിരിച്ചു നിന്ന ആദിവാസി മേഖലകളിലെ ആളുകൾ ഇപ്പോൾ വാക്സിനേഷന് തയാറായിരിക്കുകയാണ്.

2

ആദിവാസി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ വെള്ളക്കൽകുടി, പുതുക്കുടി ആദിവാസി മേഖലകളിലെ ഗോത്രവർഗക്കാർ ഉദ്യോഗസ്ഥർ ആവർത്തിച്ച് ശ്രമിച്ചിട്ടും പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കാൻ വിസമ്മതിച്ചു. എന്നാൽ കടകളിലേക്കോ ബാങ്കുകളിലേക്കോ പ്രവേശിക്കുന്നതിന് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുന്നത് സർക്കാർ നിർബന്ധമാക്കിയതിന് ശേഷം, അവർ കുത്തിവയ്പ്പ് നടത്താൻ സന്നദ്ധത പ്രകടിപ്പിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

3

"ഉദ്യോഗസ്ഥർ ജനവാസകേന്ദ്രങ്ങൾ സന്ദർശിക്കുകയും അവർക്ക് വാക്സിനുകൾ നൽകുകയും ചെയ്തു. ആദ്യഘട്ടത്തിൽ പുതുക്കുടിയിൽ നിന്ന് 76 പേർക്കും വെള്ളക്കൽകുടിയിൽ നിന്ന് 36 പേർക്കും ആദ്യ ഡോസ് ലഭിച്ചു," മറയൂർ ട്രൈബൽ ഓഫീസർ വി സുരേഷ് കുമാർ പറഞ്ഞു. സർക്കാർ പ്രഖ്യാപനം വന്നതിന് പിന്നാലെ വെള്ളക്കൽകുടി, പുതുക്കുടി ആദിവാസി മേഖലകളിലെ ചില ആളുകൾ തങ്ങളെ വിളിച്ച് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

4

ഒന്നര വർഷത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ വിള്ളൽ വീഴ്ത്തിയാണ് സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഇതിന് ശേഷം ഇടമലക്കുടിയിലും വാക്സിൻ വിതരണത്തിന് മുൻഗണന നൽകിയിരുന്നു. തേക്കടിയോട് ചേർന്ന് കിടക്കുന്ന പളിയക്കുടി, മന്നാക്കുടി മേഖലകളിലും വാക്സിൻ വിതരണം നല്ല രീതിയിൽ പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തിൽ തന്നെ ഇവിടെ വാക്സിൻ വിതരണം ആരംഭിക്കാൻ സാധിച്ചിരുന്നു.

5

വിനോദ സഞ്ചാര മേഖലയോടെ ചേർന്നു കിടക്കുന്ന മേഖലയായതിനാൽ തന്നെ ഇവിടെ വാക്സിൻ വിതരണത്തോട് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇക്കോ ഡെവലപ്മെന്റ് സൊസൈറ്റുകളുടെ ഭാഗമായി നിരവധി ആളുകളാണ് ആദിവാസി മേഖലകളിൽ നിന്ന് പെരിയാർ കടുവ സങ്കേതത്തിൽ ജോലി ചെയ്യുന്നത്. ഇവർക്കെല്ലാം മുൻഗണന അടിസ്ഥാനത്തിൽ വാക്സിൻ വിതരണം ചെയ്തിരുന്നു. ജില്ലയിലെ വിവിധ ആദിവാസി ഗോത്ര മേഖലകളിൽ 18 വയസിന് മുകളിലുള്ള 46 ശതമാനം ആളുകൾക്കും ആദ്യ ഡോസ് വാക്സിൻ ലഭിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 20,371 പേർക്ക് ആദ്യ ഡോസ് ലഭിച്ചപ്പോൾ 2,897 പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു.

6

വാക്സിൻ എടുക്കാതെ കടകളിലോ ബാങ്കുകളിലോ പ്രവേശിക്കാനാകില്ലെന്ന് ആദിവാസി സമൂഹങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് അടിമാലി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ അനിൽ ഭാസ്കർ പറഞ്ഞു. "ചില ബാങ്കുകളും കടകളും ഇതിനകം ചിലതിൽ നിന്ന് വാക്സിനേഷൻ വിശദാംശങ്ങൾ തേടിയിട്ടുണ്ട്, വാക്സിനേഷൻ ചെയ്യേണ്ടതിന്റെ ആവശ്യകത അവർ തിരിച്ചറിഞ്ഞിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
    UAE flight companies' new guidelines

    ഓണത്തിന് ഒരുക്കം; നാടൻകുട്ടിയായി സാധിക

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+