Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ ആക്രമണം: എല്‍ഇടി ഭീകരനെ കരിമ്പട്ടികയിലാക്കാനുള്ള യുഎന്‍ നിര്‍ദ്ദേശത്തിന് തുരങ്കംവെച്ച് ചൈന

ന്യൂഡൽഹി: പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകരനും, മോസ്റ്റ് വാണ്ടഡ് ഭീകരരില്‍ ഒരാളും 2008 ലെ മുംബൈ ആക്രമണത്തിന്റെ മുഖ്യ നടത്തിപ്പുകാരനുമായ സാജിദ് മിറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താൻ യുഎന്നിൽ യുഎസും ഇന്ത്യയും മുന്നോട്ടുവെച്ച നിര്‍ദേശം ചൈന തടഞ്ഞു. നാലു മാസത്തിനുള്ളില്‍ ചൈനയുടെ മൂന്നാമത്തെ നീക്കമാണിത്.

യുഎന്‍ രക്ഷാസമിതിയുടെ 1267-ലെ അല്‍-ഖ്വയ്ദ ഉപരോധ സമിതിക്ക് കീഴില്‍ മിറിനെ ആഗോള ഭീകരനായി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും ആസ്തി മരവിപ്പിക്കാനും ഇന്ത്യ പിന്തുണച്ചുകൊണ്ട് യു.എസ് നടത്തിയ നീക്കത്തെ ചൈന തടപ്പെടുത്തിയതായി ആണ് റിപ്പോര്‍ട്ട്. യാത്രാ നിരോധനവും ആയുധ ഉപരോധവും ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

1


പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇ ടി ഭീകരര്‍ നടത്തിയ 26/11 മുംബൈ ഭീകരാക്രമണത്തിലെ പങ്കിന് അമേരിക്ക 5 മില്യണ്‍ യുഎസ് ഡോളര്‍ പാരിതോഷികമാണ് ഇയാളുടെ തലയ്ക്ക് ഏര്‍പ്പെടുത്തിയത്. മോസ്റ്റ് വാണ്ടഡ് ഭീകരരില്‍ ഒരാളാണ് മിര്‍.
ഈ വര്‍ഷം ജൂണില്‍ പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി തീവ്രവാദത്തിന് ധനസഹായം നല്‍കിയ കേസില്‍ ഇയാള്‍ 15 വര്‍ഷത്തിലേറെ തടവിന് ശിക്ഷിക്കപ്പെട്ടു.

2


മിര്‍ മരിച്ചുവെന്ന് പാകിസ്ഥാന്‍ അധികാരികള്‍ മുമ്പ് അവകാശപ്പെട്ടിരുന്നു, എന്നാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ അത് ബോധ്യപ്പെടാതെ തുടരുകയും അദ്ദേഹത്തിന്റെ മരണത്തിന് തെളിവ് ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കര്‍മപദ്ധതിയില്‍ പാക്കിസ്ഥാന്റെ പുരോഗതിയെക്കുറിച്ചുള്ള എഫ്എടിഎഫിന്റെ വിലയിരുത്തലില്‍ ഈ വിഷയം ഒരു പ്രധാന ഘടകമായി മാറി.
2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ മിർ പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ ഇ ടിയിലെ മുതിർന്ന അംഗമാണ്.

3

ആക്രമണങ്ങളുടെ ആസൂത്രണത്തിലും തയ്യാറെടുപ്പിലും നിർവ്വഹണത്തിലും മുഖ്യപങ്ക് വഹിച്ച മിർ ലഷ്‌കറെ ആക്രമണങ്ങളുടെ ഓപ്പറേഷൻസ് മാനേജരായിരുന്നു," യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു.ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) തലവൻ മസൂദ് അസ്ഹറിന്റെ സഹോദരനും പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയുടെ മുതിർന്ന നേതാവുമായ അബ്ദുൾ റൗഫ് അസ്ഹറിനെ കരിമ്പട്ടികയിൽ പെടുത്താനുള്ള യുഎസും ഇന്ത്യയും ചേർന്ന് നടത്തിയ നിർദേശം കഴിഞ്ഞ മാസം ചൈന തടഞ്ഞിരുന്നു.

4

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി സുബ്രഹ്മണ്യൻ സ്വാമി രം​ഗത്തെത്തി. എസ്‌സി‌ഒ സമ്മേളനം അവസാനിച്ചതിന് പി മോദി ഡൽഹിയിലേക്ക് മടങ്ങുന്ന ഏതാനും മണിക്കൂറുകൾക്ക് മുമ്പ് 2 പാകിസ്ഥാൻ ഭീകരരെ ഇന്ത്യയ്ക്ക് കൈമാറാൻ നീക്കിയ ഇന്ത്യ-യുഎസ് പ്രമേയം തടയാൻ വീറ്റോ ചെയ്യുമെന്ന് ചൈന പ്രഖ്യാപിച്ചു. മാസ്റ്റർ സ്ട്രോക്ക്!! അല്ല? എന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+