ഭോപ്പാലിലെ അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായി; കേസെടുത്ത് പോലീസ്
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ അനധികൃതമായി നടത്തി വന്നിരുന്ന അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) ചെയർമാൻ പ്രിയങ്ക് കനുങ്കോ ഭോപ്പാലിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന പർവാലിയ ഏരിയയിലെ അഞ്ചൽ ഗേൾസ് ഹോസ്‌റ്റലിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.
കാണാതായ പെൺകുട്ടികളെ കുറിച്ച് ഷെൽട്ടർ ഹോം ഡയറക്‌ടർ അനിൽ മാത്യുവിനോട് ചോദിച്ചപ്പോൾ തൃപ്‌തികരമായ മറുപടിയായിരുന്നില്ല ലഭിച്ചത്. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ജാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പെൺകുട്ടികളെയാണ് അനാഥാലയത്തിൽ നിന്ന് കാണാതായത്.

മാനേജർ അനിൽ മാത്യുവിനെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ ഉൾപ്പെടെയുള്ളവർ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തി. നിയമവിരുദ്ധമായി നടത്തിവന്നിരുന്ന അനാഥാലയത്തിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
തെരുവിൽ നിന്നും ഇവർ നിരവധി കുട്ടികളെ രക്ഷപ്പെടുത്തിയെന്നും, ശേഷം ഇവിടെ ലൈസൻസില്ലാതെ പാർപ്പിച്ചിരുന്നുവെന്നും എൻസിപിസിആർ ചെയർമാൻ പ്രിയങ്ക് കനുങ്കോ തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി. ഇവരിൽ പലരെയും രഹസ്യമായി ക്രിസ്ത്യൻ മതം പിന്തുടരാൻ പ്രേരിപ്പിക്കുകയായിരുന്നു എന്നുമാണ് ലഭ്യമായ റിപ്പോർട്ടുകൾ.
"6നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. വളരെയധികം തടസങ്ങൾക്ക് ശേഷമാണ് പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്" കനുങ്കോ പറഞ്ഞു. "നിർഭാഗ്യവശാൽ, മധ്യപ്രദേശിലെ വനിതാ ശിശുവികസന വകുപ്പിലെ ഉദ്യോഗസ്ഥർ ഇത്തരം എൻജിഒകളിൽ നിന്നുള്ള കരാറിൽ ചൈൽഡ് ഹെൽപ്പ് ലൈൻ പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്നു" അദ്ദേഹം കൂട്ടിച്ചേർത്തു.
കാണാതായ പെൺകുട്ടികളെല്ലാം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവില്ലാതെയാണ് ഇവിടെ കഴിഞ്ഞിരുന്നത്. എന്നാൽ, കുട്ടികളെ രക്ഷപ്പെടുത്തിയെന്നും പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയെന്നും ചിൽഡ്രൻസ് ഹോം അധികൃതർ അവകാശപ്പെട്ടു. ചിൽഡ്രൻസ് ഹോമിൽ വിവിധ മതങ്ങളിൽപ്പെട്ട പെൺകുട്ടികൾ ഉണ്ടായിരുന്നെങ്കിലും, അവരെ ഒരു മതത്തെ (ക്രിസ്ത്യാനിറ്റി) മാത്രം ആരാധിക്കാൻ പ്രേരിപ്പിച്ചതായും എഫ്‌ഐആറിൽ ചൂണ്ടിക്കാണിക്കുന്നു.
ഈ അനാഥാലയത്തിൽ സിസിടിവി ക്യാമറകൾ ഇല്ലായിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമെ രാത്രിയിൽ രണ്ട് പുരുഷ ഗാർഡുമാരായിരുന്നു ഇവിടെ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്. പെൺകുട്ടികളുടെ ഷെൽട്ടർ ഹോമിൽ നിർബന്ധമായും വനിതാ ഗാർഡുകൾ മാത്രം ഉണ്ടായിരിക്കണം എന്ന നിയമത്തിന് വിരുദ്ധമാണ് ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications