Get Updates
Get notified of breaking news, exclusive insights, and must-see stories!

2800 കോടിയുടെ റെംഡസിവറും ഫാവിപിരാവിറും; കൊവിഡ് കാലത്തെ മരുന്നു വില്‍പ്പന ഞെട്ടിക്കുന്നത്

ദില്ലി: രാജ്യത്ത് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ റെംഡസിവര്‍ ഫാവിപിരാവിര്‍ എന്നീ മരുന്നുകള്‍ക്ക് ഇന്ത്യ ചെലവഴിച്ച കണക്കുകള്‍ പുറത്ത്. കഴിഞ്ഞ 15 മാസത്തിനിടെ 2800 കോടി രൂപയുടെ വില്‍പ്പനയാണ് ഈ രണ്ട് മരുന്നുകള്‍ക്കും ഉണ്ടായത്. 25 കോടി ഗുളികകള്‍, 50 ലക്ഷം വയലുകളും ഇന്ത്യക്കാര്‍ വാങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. കൊവിഡ് പ്രതിരോധത്തിന് വേണ്ടിയായിരുന്നു ഈ മരുന്നുകളും ഉപയോഗിച്ച് തുടങ്ങിയത്.

1

ജപ്പാനില്‍ വികസിപ്പിച്ചെടുത്ത ആന്റിവൈറല്‍ മരുന്നായ ഫാവിപിരാവിര്‍ നിലവില്‍ ലോകമെമ്പാടുമുള്ള നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. റെംഡെസിവിര്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന പരീക്ഷണാത്മക മരുന്നുകളിലൊന്നായി മാറി, ഇത് ഇന്ത്യയുടെ ചികിത്സാ പ്രോട്ടോക്കോളിന്റെ ഭാഗവുമാണ്. യുഎസ് ആസ്ഥാനമായുള്ള ഫാര്‍മ റിസര്‍ച്ച് കമ്പനിയായ ഐക്യുവിഐഎ യുടെ ഡാറ്റ പ്രകാരം, ഇന്ത്യയില്‍ 52 ലക്ഷം കുപ്പികള്‍ റെംഡെസിവിര്‍ ഇഞ്ചക്ഷനും 1.5 കോടി ഫേവിപിരാവിര്‍ സ്ട്രിപ്പുകളും വില്‍പ്പന നടത്തിയെന്നാണ് കണക്കുകള്‍.

2

ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡായ ഫാബിഫ്‌ലുവിന്റെ ഒരു സ്ട്രിപ്പില്‍ 17 ഗുളികകളാണ് അടങ്ങിയിരിക്കുന്നത്. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആന്റിവൈറല്‍ വിഭാഗത്തിലുള്ള വരുന്നുകളുടെ ഉപയോഗത്തില്‍ വന്‍ വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നു. ആന്റിവൈറല്‍ മരുന്നുകളുടെ വില്‍പ്പന, പ്രധാനമായും കുത്തിവയ്ക്കാവുന്ന മരുന്ന് റെംഡെസിവിര്‍, ഗുളിക അടിസ്ഥാനമാക്കിയുള്ള ഫാവീപിരാവിര്‍ എന്നിവ 70 ശതമാനം മൊത്തം വിഹിതത്തോടെ, കഴിഞ്ഞ വര്‍ഷം മൂന്നിരട്ടിയായി വര്‍ദ്ധിച്ചതായി കണക്കാക്കുന്നു.

3

2020 ആഗസ്റ്റില്‍, ഈ വിഭാഗം 1,082 കോടി രൂപയുടെ വരുമാനം നേടി, അത് 2021 ഓഗസ്റ്റില്‍ 3,601 കോടി രൂപയായി ഉയര്‍ന്നു.
ഇതേ കാലയളവില്‍, റെംഡെസിവിറിന്റെ വില്‍പ്പന 23 മടങ്ങ് വര്‍ദ്ധിച്ചു അല്ലെങ്കില്‍ 2000 ശതമാനത്തിലധികം വര്‍ദ്ധിച്ചു. അതായത് 61 കോടിയില്‍ നിന്ന് 1413 കോടി രൂപയായി ഉയര്‍ന്നു. അതുപോലെ, ഫാവിപിരാവിറിന്റെ വില്‍പ്പന 8 മടങ്ങ് വര്‍ദ്ധിച്ചു അല്ലെങ്കില്‍ 700 ശതമാനം വര്‍ദ്ധിച്ചു. അതായത് 148 കോടിയില്‍ നിന്ന് 1,185 കോടി രൂപയായി ഉയര്‍ന്നു.

4

ഇന്ത്യയില്‍ നേരത്തെ റെംഡെസിവിറിന്റെ കടുത്ത ക്ഷാമം നേരിട്ടിരുന്നു. ആ സമയത്ത് കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതുകൊണ്ട് ചിലപ്പോള്‍ മരുന്നുകളുടെ വില്‍പ്പന ഈ നമ്പറുകളേക്കാള്‍ കൂടുതലായിരിക്കാം. കരിഞ്ചന്തയിലെ വില്‍പ്പന തടയാന്‍ വലിയ രീതിയിലുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. കരിഞ്ചന്തയില്‍ വളരെ ഉയര്‍ന്ന വിലയ്ക്കാണ് മരുന്നുകള്‍ വില്‍ക്കുന്നതിനാല്‍, പ്രത്യേകിച്ച് റെംഡെസിവിറിന് വില്‍പനകളുടെ എണ്ണം വളരെ കൂടുതലായിരിക്കും.

5

ഫേവിപിരാവിറിന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡ് ഗ്ലെന്‍മാര്‍ക്കിന്റെ ഫാബിഫ്‌ലുവാണ്, അതേസമയം റെംഡെസിവിറിന് പ്രധാന പേരുകള്‍ സിപ്ലയുടെ സിപ്രേമി, സൈഡസ് കാഡിലയുടെ റെംഡാക്ക്, മൈലാന്റെ ഡെസ്‌റെം എന്നിവയാണ്. 2020 ജൂണില്‍, ഇന്ത്യയില്‍ 15,000 കോവിഡ് കേസുകള്‍ ഉള്ളപ്പോള്‍, ഏകദേശം 1,000 കുപ്പികളാണ് റെംഡെസിവര്‍ വില്‍പ്പന നടത്തിയത്. ഇത് സെപ്റ്റംബറില്‍ 3.41 ലക്ഷം കുപ്പികളായി വര്‍ദ്ധിച്ചിരുന്നു. ഈ മാസത്തിലായിരുന്നു രാജ്യം ആദ്യ കൊവിഡ് തരംഗം റിപ്പോര്‍ട്ട് ചെയ്തത്.

6

പിന്നാലെ നവംബറോടെ വില്‍പ്പന 4 ലക്ഷം കുപ്പികളായി ഉയര്‍ന്നു, അതിനുശേഷം കേസുകളുടെ എണ്ണം കുറയുമ്പോള്‍ അവ കുറയാന്‍ തുടങ്ങി. പിന്നാലെ രണ്ടാം തരംഗത്തില്‍, വില്‍പ്പന 9.65 ലക്ഷം കുപ്പികളില്‍ എത്തിയിരുന്നു, ഏപ്രില്‍ മാസമാകുമ്പോഴേക്കും 287 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മെയ് മാസത്തില്‍, ഇന്ത്യ കോവിഡ് -19 കേസുകളുടെ ഏറ്റവും ഉയര്‍ന്ന സമയത്ത്, റെംഡെസിവിറിന്റെ വില്‍പ്പന 7.87 ലക്ഷം കുപ്പികളില്‍ എത്തിയിരുന്നു.

ഭ്രമിപ്പിക്കുന്ന ലുക്കില്‍ ഭ്രമം നായിക; റാഷി ഖന്നയുടെ പുത്തന്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+