Get Updates
Get notified of breaking news, exclusive insights, and must-see stories!

80+40, 120 സീറ്റുകളില്‍ ബിജെപിയെ പൂട്ടും: കേന്ദ്രത്തില്‍ പുതിയ തന്ത്രവുമായി എസ്പിയും ജെഡിയുവും

ദില്ലി: എന്‍ ഡി എയുമായുള്ള സഖ്യം പിരിഞ്ഞ് ബിഹാറില്‍ ആർ ജെ ഡിയും കോണ്‍ഗ്രസുമായി ചേർന്ന് സർക്കാർ രൂപീകരിച്ചതിന് പിന്നാലെ ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് ജെ ഡി യു നേതാവായ നിതീഷ് കുമാർ.

വിവിധ പ്രതിപക്ഷ കക്ഷി നേതാക്കളുമായി ചർച്ച നടത്തിയ അദ്ദേഹം കഴിഞ്ഞ ദിവസം എസ് പി നേതാക്കളായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ് എന്നിവരുമായും ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ എസ് പി കേന്ദ്രങ്ങളില്‍ നിന്നും പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്ററാണ് ഇപ്പോള്‍ ഏറെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.

യുപി ബീഹാർ = ഗായി മോദി സർക്കാർ (ഉത്തർപ്രദേശും ബിഹാറും

"യുപി ബീഹാർ = ഗായി മോദി സർക്കാർ (ഉത്തർപ്രദേശും ബിഹാറും ചേർന്നാൽ മോദി സർക്കാരിനെ പുറത്താക്കും" എന്നാണ് നിതീഷ് കുമാറിന്റേയും അഖിലേഷ് യാദവിന്റേയും ചിത്രങ്ങള്‍ സഹിതമുള്ള പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സംസ്ഥാനത്ത് നിന്നും ബി ജെ പിക്ക് തിരിച്ചടി നല്‍കാന്‍ സാധിച്ചാല്‍ കേന്ദ്രത്തിലെ ഭരണത്തില്‍ നിന്ന് തന്നെ പുറത്താക്കമെന്ന സൂചനയാണ് പോസ്റ്റർ നല്‍കുന്നത്.

പായസത്തുള്ളിപ്പോലൊരു ഞാന്‍: സാരിയില്‍ ഗ്ലാമറസ് സുന്ദരിയായി അന്നബെന്‍

ഉത്തർപ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമായി 120 (യഥാക്രമം 80 ഉം 40 ഉം)

ഉത്തർപ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമായി 120 (യഥാക്രമം 80 ഉം 40 ഉം) എംപിമാരാണ് ലോക്സഭയിലുള്ളത്. ഈ രണ്ട് സംസ്ഥാനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പാർട്ടിയോ സഖ്യങ്ങളോ ആണ് പലപ്പോഴും കേന്ദ്രത്തില്‍ സർക്കാർ രൂപീകരിക്കുന്നതില്‍ നിർണ്ണായക പങ്ക് വഹിക്കുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന സംഭവങ്ങൾക്ക് തുടക്കമിട്ട ചരിത്രമാണ് ഉത്തർപ്രദേശിനും ബിഹാറിനും ഉള്ളതെന്നാണ് ബാനറിനെ സൂചിപ്പിച്ചുകൊണ്ട് എസ് പി നേതാവ് ഐപി സിംഗ് അവകാശപ്പെടുന്നത്.

ഉത്തർപ്രദേശിലെ എസ്പിയും മറ്റ് പ്രതിപക്ഷ പാർട്ടികളും

ഉത്തർപ്രദേശിലെ എസ്പിയും മറ്റ് പ്രതിപക്ഷ പാർട്ടികളും ബിഹാറിൽ ബി ജെ പിയെ പുറത്താക്കുകയും അവിടെ സർക്കാർ രൂപീകരിക്കാൻ ആർജെഡി, കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികളുമായി കൈകോർക്കുകയും ചെയ്ത് നിതീഷ് കുമാറിന്റെ നീക്കം ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. ജെ ഡി യു യഥാർത്ഥ നേതാവും അഖിലേഷ്, മുലായം കൂടിക്കാഴ്ചയും പുതിയ സാധ്യതകള്‍ക്ക് വഴി തുറക്കുമെന്നും എസ്പി നേതാവ് അഭിപ്രായപ്പെടുന്നു.

സമാജ്‌വാദി പാർട്ടി, ജനതാദൾ (യുണൈറ്റഡ്), രാഷ്ട്രീയ

സമാജ്‌വാദി പാർട്ടി, ജനതാദൾ (യുണൈറ്റഡ്), രാഷ്ട്രീയ ജനതാദൾ, രാഷ്ട്രീയ ലോക്ദൾ എന്നിവ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ മുൻഗാമികളാണെന്നും 'നേതാജി' മുലായം സിംഗ് യാദവ് അവരുടെ എല്ലാവരുടേയും 'രക്ഷാധികാരി'യാണെന്നും ഐപി സിങ് പറഞ്ഞു. നേരത്തെ ഏകാധിപത്യം പിഴുതെറിഞ്ഞത് സമാജ്‌വാദികളായിരുന്നു, വരും ദിവസങ്ങളിൽ സോഷ്യലിസ്റ്റുകളായിരിക്കും വിപ്ലവത്തിന്റെ നായകന്മാർ- അദ്ദേഹം കൂട്ടിച്ചേർത്തു.

അഖിലേഷ് യാദവിനും മുലായം സിംഗ് യാദവിനും

അഖിലേഷ് യാദവിനും മുലായം സിംഗ് യാദവിനും പുറമെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഐ എൻ എൽ ഡി മേധാവി ഒ പി ചൗട്ടാല, എൻ സി പി അധ്യക്ഷൻ ശരദ് പവാർ എന്നിവരുമായും കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപി 62

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപി 62 സീറ്റുകൾ നേടിയപ്പോൾ സഖ്യകക്ഷിയായ അപ്നാ ദൾ (സൊണേല) രണ്ട് സീറ്റുകളും നേടിയിരുന്നു. സഖ്യമായി മത്സരിച്ച ബിഎസ്പി 10 സീറ്റിലും എസ്പി അഞ്ച് സീറ്റിലും കോൺഗ്രസ് ഒരെണ്ണത്തിലും വിജയിച്ചു. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സീറ്റുകളായ അസംഗഡ്, രാംപൂർ സീറ്റുകള്‍ പിടിച്ചെടുത്ത ബി ജെ പിഅവരുടെ എണ്ണം 64 ആയും എൻഡിഎയുടേത് 66 ആയും ഉയർത്തി.

ബീഹാറിൽ, 2019ൽ ആകെയുള്ള 40 സീറ്റുകളിൽ 39 എണ്ണവും

ബീഹാറിൽ, 2019ൽ ആകെയുള്ള 40 സീറ്റുകളിൽ 39 എണ്ണവും എന്‍ ഡി എ, അതായത് അന്നത്തെ ബി ജെ പി, ജെ ഡി യു, എൽ ജെ പി സഖ്യം നേടിയിരുന്നു. ഇതിൽ 17 സീറ്റുകളില്‍ ബി ജെ പി വിജയിച്ചപ്പോള്‍, ജെ ഡി (യു) 16, മുൻ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി ആറ് സീറ്റുകളിലും വിജയിച്ചു. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് ഒരു സീറ്റ് നേടിയപ്പോള്‍ ആർ ജെ ഡിക്ക് ഒരു സീറ്റും ലഭിച്ചില്ല. ജെ ഡി യു സഖ്യം വിട്ടതോടെ സംസ്ഥാനത്തെ എൻ ഡി എയുടെ സീറ്റ് നില 23 ആയി ചുരുങ്ങി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+