'സമാജ്‌വാദി പാർട്ടി ബിജെപിയുടെ ബി ടീം പോലെ..'; ആഞ്ഞടിച്ച് ആദിത്യ താക്കറെ, പിന്നാലെ ഈ വിശദീകരണവും
മുംബൈ: മഹാരാഷ്ട്രയിലെ സമാജ്‍വാദി പാർട്ടി ഘടകത്തിനെതിരെ ആഞ്ഞടിച്ച് ശിവസേന യുബിടി വിഭാഗം നേതാവ് ആദിത്യ താക്കറെ. സംസ്ഥാനത്തെ സമാജ്‌വാദി പാർട്ടി പലപ്പോഴും ബിജെപിയുടെ ബി ടീമിനെ പോലെയാണ് പ്രവർത്തിക്കുന്നത് എന്നായിരുന്നു ആദിത്യയുടെ വിമർശനം. മഹാവികാസ് അഘാഡി സഖ്യം തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് മുന്നണിയിലെ പടലപ്പിണക്കങ്ങൾ മറനീക്കി പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പ്രമുഖ സമാജ്‌വാദി പാർട്ടി നേതാവും എംഎൽഎയുമായ അബു അസ്‌മി മുന്നണി വിടുകയാണെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ആദിത്യ വിമർശനം കടുപ്പിക്കുന്നത്. എന്നാൽ ദേശീയ തലത്തിൽ പ്രതിപക്ഷ മുന്നണിയിലെ പ്രധാന കക്ഷിയായ സമാജ്‌വാദി പാർട്ടിയേയും അഖിലേഷ് യാദവിനെയും കുറിച്ചല്ല താൻ പറഞ്ഞതെന്നും സംസ്ഥാനത്തെ സാഹചര്യമാണ് ചൂണ്ടിക്കാട്ടിയതെന്നും ആദിത്യ പിന്നീട് വിശദീകരിക്കുകയും ചെയ്‌തു.

തന്റെ പ്രതികരണം ഒരിക്കലും അഖിലേഷ് യാദവിനെ ഉൾപ്പെടുത്തിയുള്ളതല്ല എന്നാണ് ആദിത്യ പറയുന്നത്. 'അഖിലേഷ് ജി പോരാടുകയാണ്... എന്നാൽ ഇവിടെ അവർ ചിലപ്പോൾ ബിജെപിയുടെ ബി ടീമിനെ പോലെയാണ് പെരുമാറുന്നത്, ഇതും നമ്മൾ കണ്ടിട്ടുള്ളതാണ്' ആദിത്യ താക്കറെ അബു അസ്‌മിയെ ചൂണ്ടിക്കാട്ടി വിമർശിച്ചു. ഇതോടെ മഹാ വികാസ് അഘാഡി സഖ്യത്തിലെ ഭിന്നതകൾ കൂടുതൽ വ്യക്തമായി വരികയാണ്.
ശിവസേനയുടെ ഹിന്ദുത്വ അജണ്ട ചൂണ്ടിക്കാട്ടിയാണ് അബു അസ്‌മി മുന്നണി വിടുകയാണെന്ന തീരുമാനം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു പത്ര പരസ്യവും സോഷ്യൽ മീഡിയ പോസ്‌റ്റുമാണ് അസ്‌മിയെ പ്രകോപിപ്പിച്ചത്. ബാബറി മസ്‌ജിദ് തകർത്തതുമായി ബന്ധപ്പെട്ട പോസ്‌റ്റിൽ ഉദ്ധവിന്റെയും മകൻ ആദിത്യയുടേയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഇതോടെയാണ് അസ്‌മി മുന്നണി വിടുകയാണെന്ന് പ്രഖ്യാപിച്ചത്.
'ബാബറി മസ്‌ജിദ് തകർത്തവരെ അഭിനന്ദിച്ച് ശിവസേന (യുബിടി) ഒരു പത്രത്തിൽ പരസ്യം നൽകി. ഉദ്ധവ് താക്കറെയുടെ സഹായിയും മസ്‌ജിദ് തകർത്തതിനെ അഭിനന്ദിച്ച് എക്‌സിൽ പോസ്‌റ്റ് പങ്കുവച്ചിട്ടുണ്ട്. ഞങ്ങൾ എംവിഎ വിടുകയാണ്. ഞാൻ (സമാജ്‌വാദി പാർട്ടി അധ്യക്ഷൻ) അഖിലേഷ് യാദവുമായി ചർച്ചയിലാണ്' അസ്‌മി അറിയിച്ചു.
ഇതിന് പിന്നാലെയാണ് ആദിത്യ ഇപ്പോൾ മറുപടിയുമായി രംഗത്ത് വന്നത്. ഞങ്ങളുടെ ഹിന്ദുത്വം വ്യക്തമാനിന്നായിരുന്നു ആദിത്യ ഇന്ന് പറഞ്ഞത്. 'ഞങ്ങൾ ഹിന്ദുത്വവാദികളല്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ഞങ്ങളുടെ ഹിന്ദുത്വത്തിന്റെ ഹൃദയത്തിൽ രാമനും കൈകളിൽ കർമ്മവുമാണ്. ഞങ്ങളുടെ ഹിന്ദുത്വം എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകുന്നതാണ്' ആദിത്യ പ്രതികരിച്ചു.
എന്നാൽ ആദിത്യയുടെ പ്രതികരണം മഹാവികാസ് അഘാഡിയിലെ അഭിപ്രായഭിന്നത കൂടുതൽ ശക്തമാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നേരത്തെ കഴിഞ്ഞ മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന് വമ്പൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സംസ്ഥാനത്ത് ഇരുനൂറിലധികം സീറ്റുകളുമായി ബിപി നേതൃത്വം നൽകുന്ന മഹായുതിയാണ് അധികാരത്തിൽ എത്തിയത്. ഇതിന് പിന്നാലെയാണ് എംവിഎയിൽ ഭിന്നത രൂക്ഷമാവുന്നത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications