Get Updates
Get notified of breaking news, exclusive insights, and must-see stories!

എഎപി സഖ്യത്തിൽ അതൃപ്‌തി; ഡൽഹി കോൺഗ്രസിൽ പൊട്ടിത്തെറി, അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് അരവിന്ദർ സിംഗ് ലവ്‌ലി

ന്യൂഡൽഹി: എഎപി സഖ്യവുമായി ബന്ധപ്പെട്ട് ഡൽഹി കോൺഗ്രസിൽ വൻ പൊട്ടിത്തെറി. ഡൽഹി ഘടകം അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്ലി സ്ഥാനം രാജിവെച്ചു. വിഷയം ചൂണ്ടിക്കാട്ടി കൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ലവ്ലി കത്തയക്കുകയും ചെയ്‌തിട്ടുണ്ട്. ഡൽഹിയിലെ കോൺഗ്രസ് പ്രവർത്തകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയാത്തതിനാൽ തന്നെ അധ്യക്ഷനായി തുടരാൻ ഒരു കാരണവും താൻ കാണുന്നില്ലെന്ന് അരവിന്ദർ സിംഗ് ലവ്ലി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കെയാണ് ഈ സംഭവ വികാസം. മെയ് 25നാണ് ഡൽഹിയിലെ ഏഴ് സീറ്റുകളിലേക്കും കൂടി ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിൽ എഎപിയുമായി സഖ്യം ചേരാനുള്ള കോൺഗ്രസിന്റെ തീരുമാനമാണ് ഇപ്പോൾ തലസ്ഥാന നഗരിയിലെ പാർട്ടിയിൽ ഭിന്നതയ്ക്ക് ഇടയാക്കിയിരുന്നത്.

singhlovely

"കോൺഗ്രസ് പാർട്ടിക്കെതിരെ വ്യാജവും കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമായ അഴിമതി ആരോപണങ്ങൾ ഉന്നയിക്കാൻ വേണ്ടി രൂപീകരിച്ച പാർട്ടിയുമായുള്ള സഖ്യത്തിന് ഡൽഹി കോൺഗ്രസ് ഘടകം എതിരായിരുന്നു. എന്നിട്ട് പോലും ഡൽഹിയിൽ ആം ആദ്‌മി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിച്ചു." കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ അരവിന്ദർ സിംഗ് ചൂണ്ടിക്കാണിച്ചു.

ഡൽഹി കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ താൻ എടുത്ത പല തീരുമാനങ്ങളും എഐസിസി ജനറൽ സെക്രട്ടറി (ഡൽഹിയുടെ ചുമതലയുള്ള) വീറ്റോ ചെയ്‌തുവെന്നും ലവ്‌ലി ആരോപിച്ചു. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി ഞാൻ നിയമിതനായതു മുതൽ, എഐസിസി ജനറൽ സെക്രട്ടറി എന്നെ ഡിപിസിസിയിൽ മുതിർന്നവരുടെ നിയമനങ്ങളൊന്നും നടത്താൻ അനുവദിച്ചിട്ടില്ല; എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

വോട്ടെടുപ്പിന് ഇനി ഒരു മാസത്തിൽ താഴെ മാത്രം ദിവസങ്ങൾ ശേഷിക്കെയാണ് ഡൽഹിയിൽ കോൺഗ്രസിനുള്ളിൽ ഇത്തരമൊരു ഭിന്നത ഉടലെടുത്തിരിക്കുന്നത്. നേരത്തെ പഞ്ചാബിൽ ഉൾപ്പെടെ കോൺഗ്രസ് പ്രാദേശിക ഘടകങ്ങൾ എഎപിയുമായുള്ള സഖ്യത്തിന് എതിരായിരുന്നു എന്നതും നാം കൂട്ടിവായിക്കണം.

ഇതിന്റെ തുടർച്ചയാണ് ഡൽഹിയിൽ നടക്കുന്നത്. മുൻപ് പതിറ്റാണ്ടുകളോളം ഡൽഹി ഭരിച്ചിരുന്ന പാർട്ടിയായ കോൺഗ്രസിനെ കടപുഴക്കിയാണ് അരവിന്ദ് കെജ്രിവാളും കൂട്ടരും തലസ്ഥാന നഗരിയുടെ ഭരണ സാരഥ്യം പിടിച്ചെടുത്തത്. പഞ്ചാബിലും കോൺഗ്രസിൽ നിന്ന് എഎപി അധികാരം പിടിച്ചെടുത്തിരുന്നു. ഇതാണ് പ്രാദേശിക ഘടകങ്ങൾക്ക് എഎപിയോടുള്ള എതിർപ്പിന് കാരണം. എന്നാൽ കോൺഗ്രസും കൂടിയുള്ള ഇന്ത്യാ മുന്നണിയിലെ പ്രധാന കക്ഷികളാണ് എഎപിയും കോൺഗ്രസും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+