അദാനി പോർട്‌സിന്റെ കൊളംബോ ടെർമിനലിന് ചരിത്ര നേട്ടം; ആദ്യ വർഷം തന്നെ 10 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്‌തു
ന്യൂഡൽഹി: തങ്ങളുടെ ആദ്യ വർഷത്തിൽ തന്നെ ഒരു ദശലക്ഷത്തിലധികം ടിഇയു ചരക്കുകൾ വിജയകരമായി കൈകാര്യം ചെയ്‌ത് സുപ്രധാന നേട്ടം സ്വന്തമാക്കി കൊളംബോ വെസ്‌റ്റ് ഇന്റർനാഷണൽ ടെർമിനൽ (സിഡബ്ല്യുഐടി). എപിഎസ്ഇസെഡ് , ജോൺ കിൽസ് ഹോൾഡിംഗ്‌സ് പിഎൽസി, ശ്രീലങ്ക പോർട്ട്സ് അതോറിറ്റി എന്നിവയുടെ സംയുക്ത സംരംഭമായ ഈ ആഴക്കടൽ ടെർമിനൽ, കൊളംബോ തുറമുഖത്തെ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ്.
ഇത് മേഖലയിലെ ചരക്ക് കൈമാറ്റ ശേഷി വർധിപ്പിക്കുകയും എപിഎസ്ഇസെഡിന്റെ ആഗോള സാന്നിധ്യം കൂടുതൽ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. കൊളംബോ തുറമുഖത്ത് കഴിഞ്ഞ ഏപ്രിലിൽ പ്രവർത്തനം ആരംഭിച്ച സിഡബ്ല്യുഐടി തുറമുഖത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മുന്നേറ്റമാണ് കാഴ്‌ചവെച്ചത്. ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ ആഗോള വ്യാപാരത്തിലെ വർധിച്ചുവരുന്ന പ്രാധാന്യം ഈ നേട്ടം വ്യക്തമാക്കുന്നു. കൂടാതെ, എപിഎസ്ഇസെഡിന്റെ അന്താരാഷ്ട്ര സാന്നിധ്യം കൂടുതൽ ശക്തമാക്കാനും ഇത് വലിയ സഹായകമായി.

800 ദശലക്ഷം ഡോളർ നിക്ഷേപത്തിൽ ഒരുങ്ങിയ ഈ പദ്ധതി, സമീപകാലത്ത് ശ്രീലങ്കയിൽ നടന്ന ഏറ്റവും വലിയ തുറമുഖ വികസനങ്ങളിൽ ഒന്നാണ്. ഏഷ്യ, മിഡിൽ ഈസ്‌റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ ചരക്കുനീക്കം ബന്ധിപ്പിക്കുന്ന കൊളംബോയുടെ കേന്ദ്ര പദവിക്ക് ഇത് കൂടുതൽ കരുത്ത് പകർന്നു. കിഴക്ക്-പടിഞ്ഞാറ് ഷിപ്പിംഗ് പാതകൾക്ക് സമീപമുള്ള തന്ത്രപ്രധാനമായ സ്ഥാനം ഈ തുറമുഖത്തെ ആഗോള ഷിപ്പിംഗ് കമ്പനികളുടെ ഇഷ്‌ടപ്പെട്ട ഒരു തിരഞ്ഞെടുപ്പാക്കി മാറ്റി.
കണ്ടെയ്‌നർ ടെർമിനലുകൾ സാധാരണയായി സ്ഥിരമായ പ്രവർത്തന നിലയിലെത്താൻ വർഷങ്ങളെടുക്കുമെന്നാണ് വ്യവസായ വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ, സിഡബ്ല്യുഐടിയുടെ അതിവേഗ വളർച്ച, കാര്യക്ഷമമായ പ്രവർത്തനങ്ങളും ഷിപ്പിംഗ് പങ്കാളികളുമായുള്ള മികച്ച സഹകരണവും നിലവിലുള്ള ചരക്ക് കൈമാറ്റ ശൃംഖലയുടെ ഭാഗമായുള്ള വലിയ നേട്ടവും വ്യക്തമാക്കുന്നു.
കൊളംബോ തുറമുഖത്തെ ആദ്യത്തെ പൂർണമായും ഓട്ടോമേറ്റഡ് ആയ ആഴക്കടൽ ടെർമിനൽ കൂടിയാണിത്. 1400 മീറ്റർ നീളമുള്ള ക്വേയും ഏകദേശം 20 മീറ്റർ ആഴവുമുള്ള ഈ ടെർമിനൽ, അൾട്രാ-വലിയ കണ്ടെയ്‌നർ കപ്പലുകൾ കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്‌തതാണ്. പ്രതിവർഷം ഏകദേശം 3.2 ദശലക്ഷം ടിഇയുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയോടെ ഇത് തുറമുഖത്തിന്റെ മൊത്തം പ്രവർത്തന ശേഷി ഗണ്യമായി വർധിപ്പിക്കുന്നു.
കാര്യക്ഷമത വർധിപ്പിക്കുന്നതിനും ചരക്ക് നീക്കത്തിനുള്ള സമയം കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ, പുതിയ ക്രെയിനുകൾ, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന യാർഡ് ഉപകരണങ്ങൾ എന്നിവ ടെർമിനലിൽ സ്ഥാപിച്ചിട്ടുണ്ട്.
ഈ നേട്ടം കൊളംബോയുടെ ആഗോള ഷിപ്പിംഗ് ശൃംഖലകളിലെ പ്രാധാന്യം കൂടുതൽ വർധിപ്പിക്കുന്നു; പ്രത്യേകിച്ചും ഇന്ത്യൻ വ്യാപാരവുമായി ബന്ധപ്പെട്ട വലിയൊരു ഭാഗം ചരക്കുകൾ ഇവിടെ കൈകാര്യം ചെയ്യപ്പെടുന്നുണ്ട്.
ഇന്ത്യയിലും വിദേശത്തും തുറമുഖങ്ങളുള്ള എപിഎസ്ഇസെഡിന്, ഈ പദ്ധതി ആഗോള തലത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ വളരെയധികം സഹായിക്കും. അന്താരാഷ്ട്ര പ്രവർത്തന പരിചയവും പ്രാദേശിക സ്ഥാപനങ്ങളുടെ പിന്തുണയും സമന്വയിപ്പിച്ച്, വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള വ്യാപാര രംഗത്ത് ടെർമിനലിനെ ഒരു തന്ത്രപ്രധാനമായ ആസ്‌തിയാക്കി മാറ്റിയതായി കമ്പനി വ്യക്തമാക്കി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications