'ഇനി മേലാല്‍ നിതീഷിനെ കൂട്ടരുത്.. നമുക്ക് മോദിയുണ്ടല്ലോ..?; ബീഹാറില്‍ കളമൊരുക്കി ബിജെപി, തന്ത്രം ഇങ്ങനെ
പാട്ന: ബീഹാറില്‍ ജെ ഡി യു, എന്‍ ഡി എ വിട്ടതോടെ പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ശക്തപ്പെടുത്താന്‍ ബി ജെ പി. മുതിര്‍ന്ന നേതാക്കളെല്ലാം ബീഹാറില്‍ ദിവസങ്ങളോളം ക്യാംപ് ചെയ്ത് താഴെത്തട്ടിലെ പ്രവര്‍ത്തകരുമായി സംവദിക്കുന്നുണ്ട്. പാര്‍ട്ടിക്ക് സംസ്ഥാനത്ത് കാര്യമായ വേരോട്ടമുണ്ടെന്നും നിതീഷ് കുമാറുമായി ഇനി ഒരു ഇടപാടും ആവശ്യം വരില്ല എന്നുമാണ് അണികളുടെ പൊതുവികാരം.
നിതീഷ് കുമാറിനൊപ്പം ഇനി പോകരുത്. അദ്ദേഹത്തിന്റെ വോട്ട് അടിത്തറ നമുക്ക് ഉണ്ടാക്കാന്‍ ശ്രമിക്കാം. നരേന്ദ്ര മോദി ഇഫക്ട് നമ്മളെ സഹായിക്കും. ബിഹാറില്‍ ഇനി ബി ജെ പി ഭരണം ഉണ്ടാകും, എന്നാണ് മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ അടുത്തിടെ സംസ്ഥാനത്തുടനീളമുള്ള പല ജില്ലകളിലും നടത്തിയ പര്യടനങ്ങളില്‍ അണികളില്‍ നിന്ന് ലഭിച്ച പ്രതികരണം.

നിതീഷ് കുമാര്‍ ബി ജെ പിയുമായി പിരിഞ്ഞ് എന്‍ ഡി എ വിട്ട് ആര് ജെ ഡിയുമായും മറ്റ് സഖ്യകക്ഷികളുമായും ചേര്‍ന്ന് മഹാഗത്ബന്ധന് സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ ബി ജെ പി പാര്‍ട്ടി പ്രവര്‍ത്തകരെയും ജില്ലാ തലത്തിലുള്ള ആര് എസ് എസ് അംഗങ്ങളെയും അണിനിരത്തി ശക്തിപ്രകടനത്തിന് ഒരുങ്ങുകയാണ്.

പല മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും രണ്ടും മൂന്നും ജില്ലകളില്‍ പര്യടനം നടത്തുന്നുണ്ട്. സെപ്തംബര്‍ 23-24 തീയതികളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സീമാഞ്ചല്‍ മേഖലയിലെ പൂര്‍ണിയ, കിഷന്‍ഗഞ്ച് ജില്ലകള്‍ സന്ദര്‍ശിക്കുന്നതോടെ ഇത് പൂര്‍ണമാകും. രാജ്യസഭാ എംപിയും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി, പട്ന സാഹിബ് എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് തുടങ്ങിയവരാണ് നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

മുന്‍ കേന്ദ്രമന്ത്രി രാധാ മോഹന്‍ സിംഗ്, ജിയാര്പൂര് എംപിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ നിത്യാനന്ദ് റായ്, കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, മുന്‍ സംസ്ഥാന മന്ത്രി മംഗള്‍ പാണ്ഡെ തുടങ്ങിയ നേതാക്കള്‍ ബിഹാര്‍ ബി ജെ പിയുടെ കോര്‍ കമ്മിറ്റി അംഗങ്ങളാണ്. അണികളോട് നേരിട്ട് സംവദിച്ചാണ് നേതാക്കളുടെ ഇടപെടല്‍.

ബിഹാറില്‍ 38 ജില്ലകളേ ഉള്ളൂവെങ്കിലും സംസ്ഥാനത്തുടനീളം 45 സംഘടനാ യൂണിറ്റുകള്‍ ബി ജെ പി ഉണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ പ്രവര്‍ത്തകര്‍ പൊതുവെ വളരെ സന്തുഷ്ടരാണ്. നിതീഷ് കുമാറിനെ എന്‍ ഡി എയിലേക്ക് വീണ്ടും പ്രവേശിക്കാന്‍ പാര്‍ട്ടി അനുവദിക്കാത്തതിലും അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

നരേന്ദ്ര മോദിയുടെ നേതൃത്വം കങ്ങളുടെ തുറുപ്പുചീട്ടായി തുടരുമെന്ന് അവര്‍ പറയുന്നു, സുശീല്‍ കുമാര്‍ മോദി പറഞ്ഞു. നിതീഷ് കുമാറിന്റെ വോട്ട് ബേസ് പതുക്കെ നമ്മിലേക്ക് മാറുന്ന മേഖലകള്‍ അവര്‍ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മഹാഗത്ബന്ധന് സര്‍ക്കാര്‍ എത്രകാലം തുടരുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പില്ല എന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications