ശ്രീരാമനും ശ്രീകൃഷ്ണനും ദേശീയ ബഹുമതി കിട്ടണം, നിയമം വേണമെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജ്
ദില്ലി: ഹിന്ദു വിഭാഗത്തിന്റെ മൗലികാവകാശത്തിന്റെ ഭാഗമാക്കണം ഗോസംരക്ഷണം. നേരത്തെ അലഹബാദ് ഹൈക്കോടതി ജഡ്ജ് പറഞ്ഞ കാര്യങ്ങളാണിത്. അതേ ജഡ്ജി തന്നെ വീണ്ടും മറ്റൊരു നിര്‍ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ്. ശ്രീരാമനും ശ്രീകൃഷ്ണനും ദേശീയ ബഹുമതി നല്‍കുന്നതിനായി പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ രാമായണത്തിനും അത് എഴുതിയ വാല്മീകിക്കും ഭഗവദ്ഗീതയ്ക്കും അതെഴുതി വേദവ്യാസനും ദേശീയ ബഹുമതി നല്‍കണമെന്ന് ഹൈക്കോടതി ജഡ്ജ് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞു. അതേസമയം യാദവിന്റെ പരാമര്‍ശം നിയമവൃത്തങ്ങളെ ഒരിക്കല്‍ കൂടി ഞെട്ടിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ ഭരണഘടന ഒരാള്‍ക്ക് നിരീശ്വരവാദിയായിരിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ ദേവന്മാര്ക്കോ ദേവിമാര്ക്കോ എതിരായി മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്ന് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പറയുന്നു. ഹത്രസില്‍ നിന്നുള്ള ആകാശ് ജാദവിന്റെ ജാമ്യാപേക്ഷ അനുവദിക്കവേയാണ് ഇക്കാര്യങ്ങള്‍ ജസ്റ്റിസ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഹിന്ദു ആരാധനാമൂര്‍ത്തികളെ മോശമാക്കി കാണിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ജനുവരി നാലിന് ഈ കേസില്‍ ആകാശ് ജാദവ് അറസ്റ്റിലായിരുന്നു. ഈ കേസ് പരിഗണിക്കവേയാണ് ശേഖര്‍ കുമാര്‍ യാദവ് രാമനെയും ശ്രീകൃഷ്ണനെയും ദേശീയ ബഹുമതിക്കായി പിന്തുണച്ചത്.
നേരത്തെ ഗോവധം നടത്തിയെന്ന് ആരോപിക്കപ്പെട്ടയാള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്. ആ സമയത്താണ് പശുവിനെ ദേശീയ മൃഗമായി പരിഗണിക്കണമെന്നും, അതിന്റെ സംരക്ഷണം ഹിന്ദുക്കളുടെ മൗലികാവകാശമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ഓക്സിജന്‍ സ്വീകരിക്കുകയും പുറന്തള്ളുകയും ചെയ്യുന്ന ജീവിയാണ് പശുവെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നുണ്ടെന്ന് ജസ്റ്റിസ് യാദവ് പന്ത്രണ്ട് പേജ് വരുന്ന വിധി പകര്‍പ്പില്‍ പറഞ്ഞിരുന്നു. കുട്ടികളെ ഈ വിഷയത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും, സ്കൂളുകളില്‍ ഈ വിഷയം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും, കുട്ടികളെ ഇന്ത്യന്‍ സംസ്കാരത്തെ കുറിച്ച് പഠിപ്പിക്കണമെന്നും ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞു.
കിടിലന്‍ ലുക്കില്‍ സാനിയ അയ്യപ്പന്; സൂപ്പര്‍ ഹോട്ടെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍
അതേസമയം ഹിന്ദു ദൈവ നിന്ദ എന്ന് തോന്നിയാല്‍ അറസ്റ്റ് ചെയ്താല്‍ ജയിലിലിടാം എന്ന സന്ദേശം കൂടിയാണ് ജസ്റ്റിസില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഷെയര്‍ ചെയ്ത വ്യക്തി കഴിഞ്ഞ പത്ത് മാസത്തോളം ജയിലില്‍ ആണ്. അതുകൊണ്ടാണ് ജാമ്യം നല്‍കുന്നതെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. അടുത്തൊന്നും വിചാരണ തുടങ്ങിയാലും, അവസാനിക്കാന്‍ സാധ്യതയില്ല. ഒരു വ്യക്തി സ്വന്തം രാജ്യത്തിന്റെ ദൈവങ്ങളെയും സംസ്കാരത്തെയും ബഹുമാനിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും കോടതി പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications