Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ തള്ളി നിതീഷ്; തേജസ്വി യാദവിന്റെ ആവശ്യത്തിനൊപ്പമെന്ന് ബീഹാര്‍ സര്‍ക്കാര്‍

പാട്‌ന: കേന്ദ്രസര്‍ക്കാരിന്റേയും ബി ജെ പിയുടേയും അതൃപ്തി നിലനില്‍ക്കുന്നതിനിടെ ജാതി സെന്‍സസുമായി മുന്നോട്ടു പോകാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സര്‍വകക്ഷി യോഗം ചേരാമെന്ന തീരുമാനത്തിന് ശേഷമാണ് നിതീഷ് കുമാറിന്റെ പ്രഖ്യാപനം. എല്ലാ പാര്‍ട്ടികളുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ച ശേഷം തന്റെ സര്‍ക്കാര്‍ ഉടന്‍ തന്നെ ജാതി സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ബി ജെ പിയുടെ എതിര്‍പ്പ് നിലനില്‍ക്കെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ ആവശ്യത്തെ പിന്തുണച്ചാണ് നിതീഷിന്റെ തീരുമാനം എന്നതും ശ്രദ്ധേയമാണ്.

മെയ് 27 ന് ജാതി സെന്‍സസ് സംബന്ധിച്ച് സര്‍വകക്ഷി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് സംബന്ധിച്ച് എല്ലാവരുടെയും അഭിപ്രായം സ്വീകരിക്കാന്‍ ഞങ്ങള്‍ സര്‍വകക്ഷി യോഗം വിളിക്കും. തുടര്‍ന്ന് നിര്‍ദ്ദേശം സംസ്ഥാന മന്ത്രിസഭയുടെ മുമ്പാകെ അവതരിപ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. മേയ് 27 ന് യോഗം നടത്തുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചില കക്ഷികളുമായി സംസാരിച്ചു. പക്ഷേ ഞങ്ങള്‍ കാത്തിരിക്കുകയാണ്. ചില കക്ഷികള്‍ മറുപടി നല്‍കണം.

1

അന്തിമ തീരുമാനത്തിന് ശേഷം നിര്‍ദ്ദേശം മന്ത്രിസഭയുടെ പരിഗണനയ്ക്ക് പോകും, തുടര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കും, എന്നായിരുന്നു നിതീഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അതേസമയം ജാതി സെന്‍സസില്‍ ബി ജെ പി നിതീഷ് കുമാറിനോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മന്ത്രി തര്‍കിഷോര്‍ പ്രസാദ് പറഞ്ഞത് ഇങ്ങനെയാണ്. ഞങ്ങള്‍ അത് ചര്‍ച്ച ചെയ്യുകയും വിവിധ വശങ്ങള്‍ പരിഗണിക്കുകയും ചെയ്യും, തര്‍കിഷോര്‍ പ്രസാദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2

ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് എന്നത് ഭിന്നിപ്പിക്കാനുള്ള നീക്കമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍ ജനസംഖ്യയുടെ ജാതി ഭരണഘടന അറിയുന്നത് സമൂഹത്തില്‍ ഏറ്റവും അവഗണിക്കപ്പെട്ടവരെ സഹായിക്കാന്‍ മെച്ചപ്പെട്ട നയങ്ങളിലേക്ക് നയിക്കുമെന്ന് ബീഹാറിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വാദിക്കുന്നു. കഴിഞ്ഞ വര്‍ഷം, നിതീഷ് കുമാറും പ്രതിപക്ഷമായ ആര്‍ ജെ ഡിയുടെ തേജസ്വി യാദവും ഉള്‍പ്പെടുന്ന ബീഹാര്‍ രാഷ്ട്രീയക്കാരുടെ ഒരു പ്രതിനിധി സംഘം ജാതി സെന്‍സസ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു.

3

1931-ലാണ് അവസാനമായി ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് നടന്നത്. അത് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലും ബീഹാറും ജാര്‍ഖണ്ഡും ഒഡീഷയും പ്രദേശവുമായിരുന്ന കാലമായിരുന്നു. സ്വാതന്ത്ര്യാനന്തരം ബി ആര്‍ അംബേദ്കറെപ്പോലുള്ള നേതാക്കള്‍ ജാതി സെന്‍സസ് ഒരു സമത്വ സമൂഹത്തിന് ഹാനികരമാണെന്ന് വാദിച്ചിരുന്നു. പിന്നീടുള്ള എല്ലാ സെന്‍സസിലും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെ മാത്രമേ കണക്കാക്കിയിട്ടുള്ളൂ. നേരത്തെ ജാതി സെന്‍സസ് ആവശ്യപ്പെട്ട് ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പദയാത്ര നടത്തും എന്ന് ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് പ്രഖ്യാപിച്ചിരുന്നു.

4

ബിഹാര്‍ നിയമസഭയും ലെജിസ്ലേറ്റീവ് കൗണ്‍സിലും ജാതി സെന്‍സസ് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. ദരിദ്രരുടെയും അധഃസ്ഥിതരുടെയും ഉന്നമനത്തിന് അനിവാര്യമായ ജാതി സെന്‍സസ് ബി ജെ പിയും ആര്‍ എസ് എസും നിഷേധിക്കുകയാണെന്നാണ് തേജസ്വി യാദവ് പറയുന്നത്. ജാതി സെന്‍സസ് നടത്താതെ മറ്റൊരു സെന്‍സസും ബിഹാറില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് തേജസ്വി പ്രഖ്യാപിച്ചിട്ടുണ്ട്.

5

എന്നാല്‍ എസ് സി, എസ് ടി വിഭാഗത്തിന്റെ അല്ലാതെ ജാതി സെന്‍സസ് നടത്താന്‍ പദ്ധതിയില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിതീഷ് കുമാര്‍ നല്ല ബന്ധത്തിലാണെന്നും സംസ്ഥാനത്ത് ജെ ഡി യും ബി ജെ പിയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടാകറുണ്ട്. ജാതി സെന്‍സസ് അത് വര്‍ധിപ്പിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

ജെന്ററല്ല, പ്രതിഭ നോക്കൂ; സ്ത്രീകളെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാനാകില്ലെന്ന് ഐശ്വര്യ റായ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+