Get Updates
Get notified of breaking news, exclusive insights, and must-see stories!

'അടുത്ത വർഷത്തോടെ മാവോയിസം രാജ്യത്ത് നിന്ന് തുടച്ചുനീക്കും, ആയുധം ഉപേക്ഷിച്ച് കീഴടങ്ങണം'; അമിത് ഷാ

റായ്‌പൂർ: അടുത്ത വർഷത്തോടെ രാജ്യത്ത് നിന്ന് മാവോയിസം പൂർണമായും തുടച്ചുനീക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബസ്‌തറിൽ മാവോയിസം അവസാനിക്കുന്നതിന്റെ വക്കിലാണെന്നും 2026 മാർച്ചോടെ ഇന്ത്യയെ ചുവപ്പുഭീകരതയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുതിർന്ന ബിജെപി നേതാവ് കൂടിയായ അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഡിലെ വിവിധ മേഖലകളിൽ ശക്തമായ മാവോയിസ്‌റ്റ് ഓപ്പറേഷനുകൾ തുടരുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മാത്രം 521 നക്‌സലുകൾ കീഴടങ്ങി. 2024ൽ ആകെ 881 നക്‌സലുകൾ കീഴടങ്ങി. കീഴടങ്ങുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. എന്നാൽ ആയുധമേന്തുന്നത് തുടരുന്നവരെ സുരക്ഷാ സേന കൈകാര്യം ചെയ്യും. ബസ്‌തർ ഇനി ഭയത്തിന്റെ പ്രതീകമല്ല, മറിച്ച് ഒരു ഭാവിയുടെ പ്രതീകമാണ്' അമിത് ഷാ ബസ്‌തരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേ വ്യക്തമാക്കി.

amitshah

അടുത്ത മാർച്ചോടെ, രാജ്യം മുഴുവൻ മാവോയിസത്തിൽ നിന്ന് മോചിപ്പിക്കാൻ ബിജെപി സർക്കാർ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ രാഷ്ട്രീയ നേതാക്കൾ ഈ മേഖല സന്ദർശിക്കുന്നതിൽ നിന്ന് പിന്തിരിയേണ്ടി വന്നിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. 'ഇപ്പോൾ നമ്മൾ 50,000 ആദിവാസി സഹോദരീസഹോദരന്മാരോടൊപ്പം രാമനവമിയും അഷ്‌ടമിയും ആഘോഷിക്കുകയാണ്' ഷാ ചൂണ്ടിക്കാട്ടി.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദിയോ സായിയും ഉപമുഖ്യമന്ത്രി വിജയ് ശർമ്മയും ഷായോടൊപ്പം വേദി പങ്കിട്ടിരുന്നു. കാബിനറ്റ് മന്ത്രിമാരായ കേദാർ കശ്യപ്, രാംവിചാർ നേതം, ബിജെപി സംസ്ഥാന പ്രസിഡന്റ് കിരൺ സിംഗ് ദേവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ ഏറ്റവും അധികം മാവോയിസ്‌റ്റ് സാന്നിധ്യമുള്ള ഇടങ്ങളിൽ ഒന്നാണ് ബസ്‌തർ.

Take a Poll

അതേസമയം, കീഴടങ്ങിയ മാവോയിസ്‌റ്റുകൾക്കും ഛത്തീസ്ഗഡിലെ ബൽറാംപൂർ ജില്ലയിൽ മാവോയിസ്‌റ്റ് അക്രമത്തിൽ ദുരിതമനുഭവിച്ച ആളുകൾക്കും പ്രധാനമന്ത്രി ആവാസ് യോജനയുടെ (പിഎംഎവൈ) പ്രത്യേക പദ്ധതി പ്രകാരം ആദ്യമായി ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മാവോയിസ്‌റ്റുകളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.

അതിനിടെ ഛത്തീസ്ഗഡിലെ സുക്‌മ, ബിജാപൂർ ജില്ലകളിൽ പ്രവർത്തിക്കുന്ന നിരോധിത സിപിഐ (മാവോയിസ്‌റ്റ്) പാർട്ടിയിലെ 86 പേർ ശനിയാഴ്‌ച ഭദ്രാദ്രി കൊത്തഗുഡെം ജില്ലയിൽ തെലങ്കാന പോലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. കീഴടങ്ങിയ മാവോയിസ്‌റ്റുകളിൽ 20 വനിതാ കേഡർ ഉൾപ്പെടെ 25,000 രൂപ അടിയന്തര ധനസഹായം നൽകിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+