Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി സര്‍ക്കാരിനെതിരെ ചന്ദ്രബാബു നായിഡു, ദക്ഷിണേന്ത്യയുടെ പണമെടുത്ത് ഉത്തരേന്ത്യക്ക് വികസനം

ആന്ധ്രപ്രദേശ് പുന:സംഘടനാ നിയമം ഇതുവരെ പ്രാബല്യത്തില്‍ വരുത്തിയിട്ടില്ലെന്നും നായിഡു ആരോപിച്ചു

ഹൈദരാബാദ്: എന്‍ഡിഎ വിട്ടതിന് പിന്നാലെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ദക്ഷിണേന്ത്യയില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വികസിപ്പിക്കുകയാണ് മോദി സര്‍ക്കാരെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ കേന്ദ്രത്തിന്റെ പണമെന്നോ സംസ്ഥാനത്തിന്റെ പണമെന്നോ എന്ന സംഗതിയില്ല. അത് ജനങ്ങളുടെ പണമാണെന്ന് നായിഡു പറഞ്ഞു. നിയമസഭയില്‍ നന്ദിപ്രമേയത്തിനിടെയാണ് ചന്ദ്രബാബു നായിഡു മോദിക്കെതിരെ ആഞ്ഞടിച്ചത്.

1

നേരത്തെ ജനസേനാ പാര്‍ട്ടി പ്രവര്‍ത്തകനും സിനിമാ നടനുമായ പവന്‍ കല്യാണും ഈ ആരോപണം ഉന്നയിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെല്ലാം കേന്ദ്രത്തിന് പരമാവധി വരുമാനം നല്‍കുന്നുണ്ട്. എന്നാല്‍ ഇവയൊന്നും ഇവിടത്തെ സംസ്ഥാനങ്ങളില്‍ ചെലവിടാന്‍ കേന്ദ്ര സര്‍ക്കാരിന് താല്‍പര്യമില്ല. പകരം ഉത്തരേന്ത്യ വികസിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ആന്ധ്രപ്രദേശ് പുന:സംഘടനാ നിയമം ഇതുവരെ പ്രാബല്യത്തില്‍ വരുത്തിയിട്ടില്ലെന്നും നായിഡു ആരോപിച്ചു. നേരത്തെ ബജറ്റില്‍ ആന്ധ്രപ്രദേശിനെ അവഗണിച്ചെന്നും പ്രത്യേക പരിഗണനയെന്ന ആവശ്യവും നിരസിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയായ തെലുങ്കു ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടത്.

1

കേന്ദ്രത്തിന് ആന്ധ്രയോട് ചിറ്റമ്മ നയമാണെന്ന് നായിഡു പറഞ്ഞിരുന്നു. വാണിജ്യ നികുതിയും ചരക്ക് സേവന നികുതിയും അടക്കം നിരവധി തുക കേന്ദ്രം വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ കേന്ദ്രം എന്താണ് ആന്ധ്രയ്ക്ക് നല്‍കിയതെന്ന് നായിഡു ചോദിച്ചിരുന്നു.
അശാസ്ത്രീയമായ സംസ്ഥാന വിഭജനം കൊണ്ട് ഏറ്റവും നഷ്ടമുണ്ടായത് ആന്ധ്രപ്രദേശിനാണെന്ന് ടിഡിപി പറയുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയും നായിഡു വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+