ആന്ധ്ര തിരഞ്ഞെടുപ്പ്: ചന്ദ്രബാബു നായിഡുവിന് 931 കോടിയുടെ ആസ്തി; ബാലകൃഷ്ണയുടെ ആസ്തിയും ചില്ലറയല്ല
ആന്ധ്രപ്രദേശില്‍ നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുമിച്ചാണ് നടക്കുന്നത്. വിവിധ നേതാക്കള്‍ നാമനിര്‍ദേശ പത്രിക കഴിഞ്ഞ ദിവസങ്ങളിലായി സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലൂടെ സ്വത്തു വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നടന് ബാലകൃഷ്ണയുടെയും ചന്ദ്രബാബു നായിഡുവിന്റെയും അടക്കം സ്വത്തുവിവരങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
തെലുങ്ക് ദേശം പാര്‍ട്ടിയുടെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന് 931 കോടിയുടെ ആസ്തിയാണ് ഉള്ളത്. വിജയനഗരം ജില്ലയിലെ നെല്ലിമര്ലയില് നിന്ന് മത്സരിക്കുന്ന ലോകം മാധവിക്ക് 894.92 കോടിയുടെ ആസ്തിയാണ് ഉള്ളത്. ഇവരൊരു പ്രവാസി കൂടിയാണ്.

ടിഡിപിയുടെ നേതാവും സൂപ്പര്‍ താരമായ നന്ദമുരി ബാലകൃഷ്ണയുടെ ആസ്തിയും അമ്പരപ്പിക്കുന്നതാണ്. ഹിന്ദുപൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് ബാലകൃഷ്ണ മത്സരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയും എംഎല്എയാകാനാണ് അദ്ദേഹം ഒരുങ്ങുന്നത്. 424 കോടിയുടെ ആസ്തിയാണ് ബാലകൃഷ്ണയ്ക്കുള്ളത്. 13.19 കോടിയാണ് അദ്ദേഹത്തിന്റെ മൊത്തം ബാധ്യത. ബാലകൃഷ്ണയ്ക്കെതിരെ ക്രിമിനല്‍ കേസുകളൊന്നും നിലവില്‍ ഇല്ല.
വൈഎസ്ആര്‍ കോണ്‍ഗ്രസിലെ പി രാമചന്ദ്ര റെഡ്ഡിയും കോടീശ്വരനാണ്. ചിറ്റൂര്‍ ജില്ലയിലെ പുങ്കനൂര്‍ മണ്ഡലത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ് അദ്ദേഹം. നിലവില്‍ മന്ത്രിയുമാണ് റെഡ്ഡി. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും മൊത്തം ആസ്തി 236 കോടി രൂപയാണ്. 53 കോടിയാണ് അദ്ദേഹത്തിന്റെ ബാധ്യത. നിലവില്‍ കേസുകളൊന്നും അദ്ദേഹത്തിനെതിരെ ഇല്ല.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷയാണ് ദഗുബട്ടി പുരന്ധേശ്വരി. ഇവര്‍ രാജമുണ്ഡ്രിയില്‍ നിന്നാണ് മത്സരിക്കുന്നത്. 61.44 കോടിയാണ് ഇവരുടെയും ഭര്‍ത്താവിന്റെയും മൊത്തം ആസ്തി. ആറ് കോടിയില്‍ അധികമാണ് പുരന്ധേശ്വരിയുടെ ആസ്തി. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഗുഡുരി ശ്രീനിവാസിനെതിരെയാണ് അവര്‍ മത്സരിക്കുന്നത്. ഒരു ക്രിമിനല്‍ കേസാണ് അവര്‍ക്കെതിരെയുള്ളത്.
വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ബുട്ട രേണുക അറിയപ്പെടുന്ന സ്ഥാനാര്‍ത്ഥിയാണ്. യെമിഗനൂരില് നിന്നാണ് അവര്‍ മത്സരിക്കുന്നത്. 161 കോടിയാണ് ഇവരുടെ കുടുംബത്തിന്റെ ആസ്തി. ഏഴരക്കോടിയാണ് മൊത്തം ബാധ്യത. രണ്ട് ക്രിമിനല്‍ കേസുകളും അവര്‍ക്കെതിരെയുണ്ട്.
കഡപ്പയില്‍ നിന്ന് രണ്ട് തവണ വിജയിച്ച നേതാവാണ് വൈഎസ് അവിനാശ് റെഡ്ഡി. ജഗന് മോഹന്‍ റെഡ്ഡിയുടെ അടുത്ത ബന്ധുവാണ് അദ്ദേഹം. 40,43 കോടിയാണ് അവിനാശിന്റെ ആസ്തി. 11 കോടിയില്‍ അധികം രൂപയുടെ ബാധ്യതയാണ് അദ്ദേഹത്തിനുള്ളത്. രണ്ട് കേസുകളും അദ്ദേഹത്തിനെതിരെയുണ്ട്.
ബിജെപിയുടെ പ്രശസ്തയായ സ്ഥാനാര്‍ത്ഥിയാണ് യലമഞ്ചിലി സത്യനാരായണ ചൗധരി. സുജന ചൗധരിയെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 22.52 കോടിയാണ് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ആസ്തി. 2.40 ലക്ഷമാണ് അദ്ദേഹത്തിന്റെ ബാധ്യത. നിലവില്‍ നാല് ക്രിമിനല്‍ കേസുകള്‍ അദ്ദേഹത്തിനെതിരെയുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications