Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയിലെ മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് വിട്ടു; ഞെട്ടിത്തരിച്ച് ഹൈക്കമാന്റ്

ബെംഗളൂരു: കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജി. കര്‍ണാടകയിലെ മുതിര്‍ന്ന നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ ബ്രിജേഷ് കലപ്പ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു. 1997ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന കലപ്പ, അടുത്ത കാലത്തായി തനിക്ക് പാര്‍ട്ടിയോടുള്ള അഭിനിവേശം കുറവായതിനാലാണ് രാജിവെക്കാന്‍ തീരുമാനിച്ചത് എന്നാണ് പറഞ്ഞത്. രാജി അറിയിച്ച് കൊണ്ട് മെയ് 30ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്ത് ചൊവ്വാഴ്ച രാത്രി ബ്രിജേഷ് കലപ്പ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

''തുടക്കത്തില്‍, നിങ്ങള്‍ എനിക്ക് നല്‍കിയ നിരവധി അവസരങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അസാധാരണമായ ഈ വലിയ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഞാന്‍ പരിചിതമായ ഒരു മുഖമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങളുടെ രക്ഷാകര്‍തൃത്വത്തിലാണ്. അതിന് വീണ്ടും നന്ദി പറയുന്നു. നിങ്ങളുടെ അനുഗ്രഹത്താല്‍ വീണ്ടും മന്ത്രി പദവിയോടെ കര്‍ണാടക സര്‍ക്കാരിന്റെ നിയമോപദേഷ്ടാവ് ആയി എന്നെ നിയമിച്ചു,' ബ്രിജേഷ് കലപ്പ പറഞ്ഞു.

bt

2013 ലെ യു പി എ കാലം മുതല്‍ ഹിന്ദി, ഇംഗ്ലീഷ്, കന്നഡ ചാനലുകളില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഒരു ദശാബ്ദത്തോളം ഞാന്‍ 6,497 സംവാദങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. കൂടാതെ, പാര്‍ട്ടി എന്നെ സ്ഥിരമായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിക്കുന്നു, അത് ഞാന്‍ സംതൃപ്തിയോടെ നിര്‍വഹിക്കുന്നു. ടിവി സംവാദങ്ങളെ സംബന്ധിച്ച്, എല്ലാ സമയത്തും ഞാന്‍ എന്റെ ഏറ്റവും മികച്ചത് ചെയ്തിട്ടുണ്ട്, ഒരു സംവാദത്തിനും വേണ്ടത്ര തയ്യാറെടുപ്പില്ലാതെ ഞാന്‍ ഒരിക്കലും പ്രത്യക്ഷപ്പെട്ടിട്ടില്ല. 2014-ലെയും 2019-ലെയും പരാജയങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം സമയങ്ങളില്‍ പോലും, എനിക്ക് ഒരിക്കലും ഉന്മേഷവും ഊര്‍ജ്ജവും ഉത്സാഹവും കുറഞ്ഞതായി തോന്നിയിട്ടില്ല.

പക്ഷേ, ഈ അടുത്ത കാലത്തായി, എനിക്ക് അഭിനിവേശം കുറവാണെന്ന് ഞാന്‍ കണ്ടെത്തി. അതേസമയം എന്റെ സ്വന്തം പ്രകടനം അലസവും പ്രവര്‍ത്തനരഹിതവുമാണ്. ഇത്തരം സാഹചര്യങ്ങളിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയും 1997-ല്‍ ആരംഭിച്ച ബന്ധം അവസാനിപ്പിക്കുകയും ചെയ്യുക എന്നതല്ലാതെ മറ്റൊരു വഴിയും എനിക്കില്ല,' ബ്രിജേഷ് കലപ്പ സോണിയാ ഗാന്ധിക്ക് എഴുതിയ രാജി കത്തില്‍ ഇങ്ങനെയാണ് പരാമര്‍ശിച്ചിരിക്കുന്നത്. സ്വന്തം നാടായ കുടക് ജില്ലയിലെ മടിക്കേരി അല്ലെങ്കില്‍ വിരാജ്‌പേട്ട് നിയമസഭാ മണ്ഡലത്തിലേക്ക് പാര്‍ട്ടിയില്‍ നിന്ന് ടിക്കറ്റ് മോഹിച്ചവരില്‍ ഒരാളായിരുന്നു കലപ്പ.

വിവാഹിതായാകാന്‍ പോകുന്നെന്ന് ഷംന, വരന്റെ ചിത്രങ്ങളിതാ... ആശംസകളുമായി സിനിമാലോകം

എന്നാാല്‍, 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിക്കപ്പെട്ടു. മുന്‍ സംസ്ഥാന പബ്ലിക് പ്രോസിക്യൂട്ടര്‍ എച്ച് എസ് ചന്ദ്രമൗലിക്കാണ് ഇവിടെ സീറ്റ് നല്‍കിയത്. ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള നാമനിര്‍ദ്ദേശം നിഷേധിച്ചതിനെ തുടര്‍ന്ന് ജനപ്രിയ കന്നഡ നടനും മുന്‍ എം എല്‍ സിയുമായ മുഖ്യമന്ത്രി ചന്ദ്രു കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് കലപ്പയുടെ രാജി എന്നതും ശ്രദ്ധേയമാണ്. തുടരെയുള്ള രാജികളില്‍ കോണ്‍ഗ്രസ് നേതൃത്വം വലിയ ആശങ്കയിലാണ്. ദിവസങ്ങളുടെ ഇടവേളയിലാണ് ഹര്‍ദിക് പട്ടേലും കപില്‍ സിബലും കോണ്‍ഗ്രസ് വിട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+