ബഹിഷ്കരണാഹ്വാനങ്ങളെ തള്ളി അനുരാഗ് താക്കൂര്‍; ഇന്ത്യയുടെ സ്വാധീന ശക്തിയെ തന്നെ തകര്‍ക്കുന്നു
ബഹിഷ്കരണ സംസ്കാരം അവസാനിപ്പിക്കേണ്ടതുണ്ട്. രാജ്യത്തെ അന്തരീക്ഷം തന്നെ കലുഷിതമാക്കിയിരിക്കുകയാണെന്നും അനുരാഗ് താക്കൂർ പറയുന്നു

ദില്ലി: രാജ്യത്ത് വളര്‍ന്ന് വരുന്ന ബഹിഷ്കരണാഹ്വാനങ്ങളെ തള്ളി ഐടി വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍. സിനിമകളെ ടാര്‍ഗറ്റ് ചെയ്യുന്ന ബഹിഷ്കരണ സംസ്കാരം അവസാനിപ്പിക്കേണ്ടതുണ്ട്. രാജ്യത്തെ അന്തരീക്ഷം തന്നെ കലുഷിതമാക്കിയിരിക്കുകയാണ് അത്തരം സംസ്കാരം.
ഇന്ത്യ ആഗോള തലത്തില്‍ ഒരു മൃദു സ്വാധീന ശക്തിയായി മാറി കൊണ്ടിരിക്കാന് ശ്രമിക്കുന്ന ഘട്ടത്തിലാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കുന്നത്. അത് പ്രതിച്ഛായയെ തന്നെ ബാധിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. സര്‍ഗാത്മകതയുടെ മേല്‍ നിയന്ത്രണങ്ങള്‍ പാടില്ലെന്നും താക്കൂര്‍ പറഞ്ഞു.
ഏത് ബാധിക്കപ്പെട്ടയാള്ക്കും ചിത്രത്തിനെതിരെ പരാതിയുണ്ടെങ്കില്‍ അധികാരികളെ സമീപിക്കാം. അല്ലാതെ വിദ്വേഷം പരത്തുകയല്ല വേണ്ടതെന്ന് മന്ത്രി പറഞ്ഞു. പരാതികളുണ്ടെങ്കില്‍ ആ വിഷയം സിനിമാ നിര്‍മാതാക്കളെ സര്‍ക്കാര്‍ അറിയിക്കണം. ആവശ്യമാണോ എന്ന് പരിശോധിച്ച ശേഷമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സിനിമയ്ക്ക് ഒരുപാട് കാര്യങ്ങള്‍ ഓഫര്‍ ചെയ്യാനുണ്ട്. ഒരുപാട് നമുക്ക് സ്ക്രീനില്‍ കാണിക്കാനുണ്ട്. നമ്മുടെ വലിയ പ്രധാനപ്പെട്ട സാംസ്കാരിക പാരമ്പര്യത്തെ ലോകത്തിന് മുന്നില്‍ കാണിക്കാനുണ്ട്. ഇന്ത്യയില്ലാതെ ലോക സിനിമ അപൂര്‍ണമാണ്. ലോകത്തെ ഏറ്റവും വലിയ സിനിമാ നിര്‍മാണ രാജ്യമാണ് ഇന്ത്യയെന്നും മന്ത്രി പറഞ്ഞു.
നമ്മുടെ രാജ്യം അതിന്റെ കരുത്തും സ്വാധീനവും ആഗോള തലത്തില്‍ തന്നെ കാണിച്ച് കൊണ്ടിരിക്കുന്ന ഘട്ടത്തില്‍, പ്രത്യേകിച്ച് ഇന്ത്യന്‍ ചിത്രങ്ങള്‍ ലോകത്തിന്റെ എല്ലാ കോണിലും തരംഗങ്ങള്‍ തീര്‍ത്ത് കൊണ്ടിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളുണ്ടായാല്‍ അത് മോശമായി ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഷാങ്ഹായ് കോര്പ്പറേഷന് ഓര്‍ഗനൈസേഷന്റെ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത വേളയിലാണ് മന്ത്രി ഇങ്ങനൊരു പരാമര്‍ശം നടത്തിയത്. ഈ ഫിലിം ഫെസ്റ്റിവലില്‍ പാകിസ്താന് പങ്കെടുക്കുന്നില്ല. ചിലര്‍ കാര്യമെന്താണെന്ന് പോലും അറിയാതെയാണ് പ്രശ്നമുണ്ടാക്കുന്നത്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കരുതെന്നും മന്ത്രി പറഞ്ഞു.
മുംബൈക്ക് ഇത്ര ലുക്കോ; ഇതാ കാണേണ്ട സ്ഥലങ്ങള്‍, എല്ലാം ഒന്നിനൊന്ന് സൂപ്പര്‍!!
സര്‍ഗാത്മകത എന്നത് പരിധിയില്ലാത്തതാണ്. അതിന് കടിഞ്ഞാണിടാന്‍ പാടില്ല. ഒടിടി പ്ലാറ്റ്ഫോമുകളിലെ കണ്ടന്റുകള്‍ നിരീക്ഷിക്കാന്‍ സംവിധാനങ്ങളുണ്ടെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ 95 ശതമാനം പരാതികളും പരിഹരിക്കപ്പെട്ടതാണ്.
നിര്‍മാതാക്കളുമായി സംസാരിച്ചാണ് അതെല്ലാം പരിഹരിച്ചത്. നേരത്തെ ഷാരൂഖ് ഖാന് നായകനായ പത്താനെതിരെ കടുത്ത ബഹിഷ്കരണാഹ്വാനങ്ങളുണ്ടായിരുന്നു. ചിത്രത്തിലെ ഗാനരംഗത്തില്‍ നായിക ദീപിക പദുക്കോണ്‍ ധരിച്ച കാവി വസ്ത്രത്തിന്റെ പേരിലായിരുന്നു ബഹിഷ്കരണാഹ്വാനങ്ങള്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications