'എന്തും സംഭവിക്കാം, ഈ സർക്കാർ 15 ദിവസമെങ്കിലും നിലനിൽക്കുമോ എന്ന് ആർക്കറിയാം'; മമത ബാനർജി
ന്യൂഡൽഹി: കേന്ദ്രത്തിൽ ഭരണം പിടിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. ബംഗാളിൽ ബിജെപിയെ തകർത്തെറിഞ്ഞ മമതയുടെ ടിഎംസി വൻ കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് മമത ബാനർജി കേന്ദ്രത്തിൽ ഇന്ത്യ സഖ്യം ഭരണത്തിലേറാനുള്ള സാധ്യതകൾ തള്ളാതെ രംഗത്ത് വന്നത്.
ചിലപ്പോഴൊക്കെ സർക്കാരുകളുടെ ആയുസ് കേവലം ഒരു ദിവസം മാത്രമായി മാറാറുണ്ടെന്നും മമത ബാനർജി മുന്നറിയിപ്പ് നൽകി. തൃണമൂൽ പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മമത. നാളെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് ഏറ്റെടുക്കാനിരിക്കെയാണ് മമതയുടെ വെല്ലുവിളി.

നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് മമത അറിയിച്ചിരിക്കുന്നത്. നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും സർക്കാർ രൂപീകരിക്കുന്നതിനാൽ തന്റെ പാർട്ടി ഈ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് അവർ അറിയിച്ചത്.
'400 സീറ്റുകൾ പറഞ്ഞവർക്ക് സ്വന്തമായി കേവല ഭൂരിപക്ഷം പോലും നേടാനായില്ല. ഇന്ത്യ മുന്നണി അവകാശവാദം ഉന്നയിക്കാത്തതിനാൽ ഒന്നും സംഭവിക്കില്ലെന്ന് കരുതരുത്. ഞങ്ങൾ കാത്തിരിക്കുകയാണ്. ആത്യന്തികമായി, ഇത് ഒരു പുതിയ സർക്കാരായിരിക്കും, പക്ഷേ അവർ കുറച്ച് ദിവസത്തേക്ക് അങ്ങനെയിരിക്കട്ടെ ... എന്തും സംഭവിക്കാം, ഈ സർക്കാർ 15 ദിവസമെങ്കിലും നിലനിൽക്കുമെന്ന് ആർക്കറിയാം?' മമത മുന്നറിയിപ്പ് നൽകി.
കേന്ദ്രത്തിൽ അധികാരം പിടിച്ചെടുക്കാനുള്ള നീക്കങ്ങളുടെ സാധ്യതകൾ പൂർണമായും തള്ളാതെയാണ് മമത തന്റെ പ്രസ്‌താവന തുടർന്നതെന്നാണ് ശ്രദ്ധേയമായ കാര്യം. നിലവിൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമില്ലാത്ത ബിജെപി മുന്നണിയുടെ കെട്ടുറപ്പിനായി ടിഡിപിയെയും ജെഡിയുവിനേയും പിണക്കാതെ മുന്നോട്ട് പോവുകയാണ്.
കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ തുടങ്ങിയ സഖ്യകക്ഷികളുടെ ശക്തമായ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യസഖ്യത്തിന് 232 ലോക്‌സഭാ സീറ്റുകൾ നേടാൻ കഴിഞ്ഞു. പാർലമെന്റിലെ നാലാമത്തെ വലിയ കക്ഷിയാണ് തൃണമൂൽ, ആദ്യ അഞ്ചിൽ നാല് ഇന്ത്യ മുന്നണി അംഗങ്ങളാണ് ഉള്ളത്. എന്നാൽ ഭൂരിപക്ഷത്തിന് ആവശ്യമായ സംഖ്യയിൽ നിന്ന് അകലെയാണ് ഇപ്പോഴും മുന്നണി.
എങ്കിലും മമതയുടെ പ്രസ്‌താവന പുതിയ സംശയങ്ങൾക്ക് ഇട നൽകുന്നതാണ്. നിലവിൽ നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും ബലത്തിലാണ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിലിരിക്കുന്നത്. ഇടയ്ക്ക് നിതീഷിന് പ്രധാനമന്ത്രി പദം വാഗ്‌ദാനം ചെയ്‌തുകൊണ്ട് ഇന്ത്യ സഖ്യം നീക്കങ്ങൾ ആരംഭിച്ചു എന്ന വാർത്തകൾ വന്നെങ്കിലും അതൊന്നും മുന്നോട്ട് പോയിരുന്നില്ല. ഇനി എന്താവും സഖ്യത്തിന്റെ അടുത്ത നീക്കമെന്നാണ് കണ്ടറിയേണ്ടത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications