ആര്‍ട്ടിക്കിള്‍ 370 ശരിക്കും ഇല്ലാതായോ.... കശ്മീര്‍ വിഭജനത്തില്‍ ഹരീഷ് സാല്‍വെയുടെ മറുപടി ഇങ്ങനെ
ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതായ വിഷയത്തില്‍ പ്രതികരണവുമായി പ്രമുഖ അഭിഭാഷകന് ഹരീഷ് സാല്‍വെ. ഇത് അത്യാവശ്യമായ ഒരു ശസ്ത്രക്രിയ ആയിരുന്നുവെന്ന് ഹരീഷ് സാല്‍വെ പറഞ്ഞു. ഒന്നിനൊപ്പവം ഞാന്‍ നില്ക്കുന്നില്ല. എന്നാല്‍ ഇതിലെ ചില നിര്‍ദേശങ്ങള്‍ അങ്ങനെ ഇല്ലാതാക്കാന്‍ പറ്റില്ല. അതേസമയം രാഷ്ട്രപതിക്ക് ഈ നിയമം വീണ്ടും കൊണ്ടുവരാനുള്ള അധികാരമുണ്ടെന്നും സാല്‍വെ പറയുന്നു.

അതേസമയം രാഷ്ട്രപതിയാണ് പ്രത്യേക നിയമം അവസാനിപ്പിക്കാനുള്ള അനുമതിയും നല്‍കിയത്. എന്നാല്‍ പ്രമേത്തിന് അത്ര ബലം പോരെന്നും സാല്‍വെ പറയുന്നു. സംസ്ഥാനത്തെ വിഭജിക്കാനുള്ള നീക്കങ്ങള്‍ രണ്ട് ഘട്ടങ്ങളിലായി നടത്തണമെന്നും സാല്‍വെ സര്‍ക്കാരിനോട് പറയുന്നു. സംസ്ഥാന നിയമസഭ പിരിട്ടുവിട്ടതിനാല്, അതിന്റെ എല്ലാ അധികാരങ്ങളും പാര്‍ലമെന്റിനായിരിക്കും. സര്‍ക്കാരിന് അതുകൊണ്ട് വിഭജനത്തിന് അനുമതി നല്‍കാം.
എന്നാല്‍ ഈ നീക്കത്തില്‍ ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കുകയാണ് പതിയെന്ന് സാല്‍വെ വ്യക്തമാക്കുന്നു. അതേസമയം ഈ പ്രശ്നം ഇവിടം കൊണ്ടൊന്നും തീരില്ലെന്ന് അദ്ദേഹം പറയുന്നു. സുപ്രീം കോടതിയില്‍ ഇക്കാര്യമെത്തും. ആരെങ്കിലും ഹര്‍ജി നല്കിയാലും ഇല്ലെങ്കിലും ഇത് കോടതിയുടെ പരിഗണനയ്ക്ക് വരുമെന്നും സാല്‍വെ വ്യക്തമാക്കി. അതേസമയം കോടതിയില്‍ നാടകീയ നീക്കങ്ങള്‍ കാണാമെന്ന സൂചനയാണ് സാല്‍വെ നല്‍കുന്നത്.
സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയാണ് ഈ നിയമം ഒഴിവാക്കുന്നതെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചത്. കശ്മീര്‍ ജനത 18ാം നൂറ്റാണ്ടില്‍ ജീവിക്കണമെന്നാണോ പ്രതിപക്ഷം പറയുന്നതെന്നും ഷാ ചോദിച്ചിരുന്നു. കേന്ദ്ര ഭരണ പ്രദേശമായി തുടരുന്നത് താല്ക്കാലികമാണ്. കശ്മീരിന് സ്ഥിതി ഗതികള്‍ മാറുന്നതിന് അനുസരിച്ച് പൂര്‍ണ സംസ്ഥാനത്തിന്റെ ചുമതല ലഭിക്കുമെന്നും അമിത് ഷാ ബില്‍ പാസാക്കുന്ന വേളയില്‍ വ്യക്തമാക്കി.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications