അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം; തക്കാളിയും കല്ലുകളും വലിച്ചെറിഞ്ഞ് മുദ്രാവാക്യം മുഴക്കി പ്രതിഷേധക്കാർ
ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. ഒസ്‌മാനിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ എന്ന് അവകാശപ്പെട്ട് എത്തിയ ഒരുകൂട്ടം ചെറുപ്പക്കാരാണ് അക്രമം അഴിച്ചുവിട്ടത്. വീടിന് നേരെ കല്ലെറിയുകയും തക്കാളി എറിയുകയും ചെയ്‌ത ഇവർ മതിൽ ചാടി കോംബൗണ്ടിന് അകത്തേക്ക് കടന്നിരുന്നു. സംഭവത്തിൽ എട്ട് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം.
സന്ധ്യ തിയറ്ററിൽ ഡിസംബർ നാലിനുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിക്കുകയും അവരുടെ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിന്റെ ഉത്തരവാദിത്തം അല്ലു അർജുൻ ഏറ്റെടുക്കണമെന്ന് കാട്ടിയായിരുന്നു പ്രതിഷേധം. ഇവരുടെ കൈവശം പ്ലക്കാർഡുകൾ ഉൾപ്പെടെ ഉണ്ടായിരുന്നു എന്നാണ് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.

ഒസ്‌മാനിയ സർവകലാശാലയുടെ ജോയിന്റ് ആക്ഷൻ കമ്മിറ്റി (ജെഎസി) അംഗങ്ങളെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട എട്ട് പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്‌ത ശേഷം ജൂബിലി ഹിൽസ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. പുറത്തുവന്ന വീഡിയോയിൽ നിരവധി പേർ നടന്റെ വീടിനുള്ളിലേക്ക് ഇരച്ചുകയറി നാശ നഷ്‌ടങ്ങൾ ഉണ്ടാക്കുന്നത് വ്യക്തമായി കാണാമായിരുന്നു.
സംഭവം നടക്കുമ്പോൾ അല്ലു അർജുൻ വീട്ടിലുണ്ടായിരുന്നില്ല. എന്നാൽ കുടുംബാംഗങ്ങൾ ഇവിടെ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കുകയും ചെടിച്ചെട്ടികൾ നിലത്തെറിഞ്ഞ് തകർക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടിയത്.
അതേസമയം, സന്ധ്യ തിയേറ്ററിലെ യുവതിയുടെ മരണത്തിൽ നേരത്തെ അല്ലു അർജുനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ നടനെതിരെ ഗുരുതര ആരോപണവുമായി എംഎൽഎ അക്ബറുദ്ദീൻ ഒവൈസി രംഗത്ത് വന്നിരുന്നു. യുവതിയുടെ മരണവാർത്ത കേട്ട താരം ഇനി സിനിമ നന്നായി ഓടുമെന്നാണ് പ്രതികരിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
യാതൊരു ഉത്തരവാദിത്വവും പാലിക്കാതെയാണ് അല്ലു തിയേറ്ററിലേക്ക് പോയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനെ ശരിവയ്ക്കുന്ന പ്രതികരണമാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ ഭാഗത്ത് നിന്നും വന്നത്. പോലീസിൽ നിന്നുള്ള അനുമതി കിട്ടാതെയാണ് സന്ധ്യ തിയറ്ററിലെ പ്രീമിയർ വേദിയിലേക്ക് അല്ലു വന്നതെന്ന് രേവന്ത് റെഡ്ഢി ചൂണ്ടിക്കാട്ടിയിരുന്നു.
അപകടം ഉണ്ടാവുന്ന വേളയിൽ അല്ലു അർജുൻ തുറന്ന ജീപ്പിലിരുന്ന് ആരാധകർക്ക് കൈവീശി കാണിച്ചതിനെയും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. എന്നാൽ തന്റെ ഇരുപത് വർഷത്തെ അധ്വാനത്തെയും കരിയറിനെയും തകർക്കാനാണ് ശ്രമമെന്നാണ് അല്ലു അർജുൻ ഇതിനോട് പ്രതികരിച്ചത്. അതിനിടെയാണ് താരത്തിന്റെ വീട് ഇന്ന് ആക്രമിക്കപ്പെട്ടത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications