Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഫാലിൽ അസം റൈഫിൾസ് ട്രെക്കിന് നേരെ ആക്രമണം; 2 ജവാൻമാർക്ക് വീരമൃത്യു

ഇംഫാലിൽ അസം റൈഫിൾസ് ട്രെക്കിന് നേരെ നടന്ന ആക്രമണത്തിൽ 2 ജവാൻമാർക്ക് വീരമൃത്യു. അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ജാതരായ തോക്കുധാരികളാണ് അക്രമം നടത്തിയത്.

'നംബോൾ സബൽ ലീകായിയിലെ ഹൈവേയിൽ അജ്ഞാതരായ തീവ്രവാദികൾ അസം റൈഫിൾസ് സേനയ്ക്ക് നേരെ പതിയിരുന്ന് ആക്രമണം നടത്തി. ഈ ആക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു', സൈന്യം പ്രസ്താവനയിൽ പറഞ്ഞു. പാറ്റ്‌സോയ് കമ്പനി ഓപ്പറേറ്റിംഗ് ബേസിൽ നിന്ന് നംബോൾ ബേസിലേക്ക് പോവുകയായിരുന്ന അർദ്ധസൈനിക വിഭാഗത്തിന്റെ വാഹനത്തിന് നേരെയാണ് അക്രമികൾ വെടിയുതിർത്ത്.

mani2-1

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചതായി സൈന്യം അറിയിച്ചു. ആക്രമണത്തിൽ മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല ആക്രമണത്തെ അപലപിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.

ഇത്തരം അക്രമങ്ങൾ ഒരു സാഹചര്യത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മണിപ്പൂരിലെ അഞ്ച് ജില്ലകളിലെ 13 പോലീസ് സ്റ്റേഷൻ ഒഴികെ എല്ലാ പ്രദേശങ്ങളിലും സായുധ സേന പ്രത്യേക അധികാര നിയമം (AFSPA) നിലവിലുണ്ട്. ആക്രമണം നടന്ന ബിഷ്ണുപൂർ ജില്ലയിലെ നംബോളും നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥലമല്ല. ഈ മാർച്ചിലാണ് ആറ് മാസത്തേക്ക് അഫ്സ്പ അവസാനമായി നീട്ടിയത്.അഫ്സപ നീട്ടുന്നത് സംബന്ധിച്ച് ഈ മാസം തന്നെ പ്രത്യേക അവലോകനവും നടക്കും.

ആഭ്യന്തര മന്ത്രാലയത്തിന്റെ നിരോധിത സംഘടനകളുടെ പട്ടിക പ്രകാരം മണിപ്പൂരിൽ ഒൻപത് നിരോധിത മെയ്തേയ് ഭീകര ഗ്രൂപ്പുകളുണ്ട്. 2021 നവംബറിൽ ചുരാചന്ദ്പൂർ ജില്ലയിൽ കേണൽ വിപ്ലവ് ത്രിപാഠിയെയും ഭാര്യയെയും മകനെയും പതിയിരുന്ന് കൊലപ്പെടുത്തിയതുൾപ്പെടെ, അസം റൈഫിൾസിനെതിരായ മുൻകാല ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇവർക്കാണ്.

സെഹ്കെൻ ഗ്രാമത്തിന് സമീപം, കേണലിന്റെ വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കേണൽ, ഭാര്യ, മകൻ, ക്വിക്ക് റിയാക്ഷൻ ടീമിലെ മൂന്ന് ജവാന്മാർ എന്നിവർക്ക് ഈ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+