ബിബിസി ഡോക്യുമെന്ററി; ദില്ലി യൂണിവേഴ്സിറ്റിയിലെ 24 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ബിബിസിയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് രാജ്യത്താകെ പ്രശ്നങ്ങള്‍ നടക്കുകയാണ്. ഡോക്യുമെന്ററി ദില്ലി യൂണിവേഴ്സിറ്റിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ച 24 വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.

ദില്ലി: ബിബിസി ഡോക്യുമെന്ററി പ്രദര്‍ശന സംഭവത്തില്‍ ദില്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. 24 വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റി ചെയ്തത്. സര്‍വകലാശാലയിലെ ആര്‍ട്സ് ഫാക്വല്‍റ്റിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡോക്യുമെന്ററി പ്രദര്‍ശനം തടയുകയാണ് ലക്ഷ്യം. വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്ന് വലിച്ചിഴച്ചാണ് പോലീസ് പുറത്തേക്ക് കൊണ്ടുപോയത്. ഇന്ന് വൈകീട്ട് ക്യാമ്പസില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനായിരുന്നു വിദ്യാര്‍ത്ഥികളുടെ തീരുമാനം. നേരത്തെ ജെഎന്‍യുവിലും സമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
പോലീസ് അതിക്രൂരമായിട്ടാണ് പെരുമാറിയതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സമാധാനപരമായി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്ലാന്‍. എന്നാല്‍ ഡോക്യുമെന്ററി കാണാനായി എത്തിയ വിദ്യാര്‍ത്ഥികളെ സംഘി ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു.

24 കുട്ടികളെ അറസ്റ്റ് ചെയ്തതായി പോലീസ് ഇന്‍ ചാര്‍ജ് സാഗര്‍ സിംഗ് കല്‍സി പറഞ്ഞു. അന്തരീക്ഷം സമാധാനപരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡോക്യുമെന്ററി പ്രദര്‍ശനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ പറഞ്ഞു.
ആളുകള്‍ കൂട്ടം കൂടുന്നതിനെതിരെ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുണ്ട്. അതുകൊണ്ടാണ് പോലീസിനെ വിളിച്ചതെന്ന് ദില്ലി യൂണിവേഴ്സിറ്റി ചീഫ് പ്രോക്ടര്‍ രജനി അബ്ബി പറഞ്ഞു.
അതേസമയം പോലീസ് നടപടിയെ അവര്‍ ന്യായീകരിക്കുകയും ചെയ്തു. അവര്‍ അനുമതി എടുത്തിരുന്നോ? പോലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയപ്പോള്‍ അവര്‍ എന്തിനാണ് ഒത്തുചേരാന്‍ പോയത്. കുട്ടികള്‍ക്ക് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതില്‍ താല്പര്യമില്ല.
അവര്‍ക്ക് അക്രമ പ്രവര്‍ത്തനങ്ങളിലാണ് താല്പര്യമെന്നും അവര്‍ പറഞ്ഞു. ഡോക്യുമെന്ററി പ്രദര്‍ശനത്തിന് വിദ്യാര്‍ത്ഥികള്‍ തയ്യാറായിരുന്നതായി അറിയാന്‍ സാധിച്ചു.
മുംബൈക്ക് ഇത്ര ലുക്കോ; ഇതാ കാണേണ്ട സ്ഥലങ്ങള്‍, എല്ലാം ഒന്നിനൊന്ന് സൂപ്പര്‍!!
അതുകൊണ്ടാണ് പോലീസിനെ വിളിച്ചതെന്ന് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ വികാസ് ഗുപ്ത പറഞ്ഞു. പുറത്തുനിന്ന് വന്നവരാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ നോക്കിയവരില്‍ പലരുമെനനും ഗുപ്ത ആരോപിച്ചു.
പോലീസ് എടുക്കേണ്ട നടപടി എടുക്കു.ം ആരും അനുമതി വാങ്ങിയിട്ടില്ല. കൊടുത്തിട്ടുമില്ലെന്ന് പ്രോക്ടര്‍ അറിയിച്ചു. അതേസമയം ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ നൂറില്‍ അധികം വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി കണ്ടു.
എസ്എഫ്ഐയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. പോലീസോ, യൂണിവേഴ്സിറ്റി അധികൃതരോ ഇതില്‍ ഇടപെട്ടില്ലെന്ന് വിദ്യാര്‍ത്ഥി സംഘടന അറിയിച്ചു.
പ്രസിഡന്‍സി യൂണിവേഴ്സിറ്റിയില്‍ മറ്റൊരു സ്ക്രീനിങ് കൂടി നടത്തുമെന്ന് എസ്എഫ്ഐ സംസ്ഥാന യൂണിറ്റ് അസിസ്റ്റന്റ് സെക്രട്ടറി സുഭാജിത് സര്‍ക്കാര്‍ പറഞ്ഞു. ഇതിന് അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട് സ്ക്രീനിംഗുമായി മുന്നോട്ട് പോകുമെന്നാണ് വിദ്യാര്‍ഥി സംഘടന അറിയിച്ചിരിക്കുന്നത്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications