'വെറുതെ സമയം കളയാന്‍..'; ബിബിസി ഡോക്യുമെന്ററിയുടെ വിലക്ക് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ക്കെതിരെ കേന്ദ്രമന്ത്രി
ഭരണഘടന പ്രകാരം രാഷ്ട്രപതിക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാകുക. കേന്ദ്ര സര്‍ക്കാരിന് അടിയന്തര വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ എങ്ങനെ കഴിയും എന്നാണ് പൊതുതാല്പര്യഹര്ജിയില് ചോദിക്കുന്നത്

ന്യൂദല്‍ഹി: വിവാദമായ ബി ബി സി ഡോക്യുമെന്ററിയുടെ വിലക്ക് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ക്കെതിരെ കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. ആയിരക്കണക്കിന് സാധാരണ പൗരന്മാര് നീതിക്കും വേഗത്തിലുള്ള വിചാരണയ്ക്കും വേണ്ടി കാത്തിരിക്കുമ്പോള്‍ ഇത്തരം ഹര്‍ജികള്‍ ജുഡീഷ്യറിയുടെ സമയം പാഴാക്കുന്നതാണ് എന്ന് കിരണ്‍ റിജിജു കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം അഭിഭാഷകന് എം എല്‍ ശര്‍മ്മ ഡോക്യുമെന്ററിയുടെ വിലക്ക് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം പിയുമായ മഹുവ മൊയ്ത്രയും അഭിഭാഷകന് പ്രശാന്ത് ഭൂഷണും മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എന്‍ റാമും വിലക്കിന് എതിരെ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
അതേസമയം ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബി ബി സി ഡോക്യുമെന്ററി 'ഇന്ത്യ: മോദി ക്വസ്റ്റ്യന്‍' വിലക്കിയതിന് എതിരായ പൊതുതാല്പര്യ ഹര്‍ജി ഫെബ്രുവരി 6 ന് പരിഗണിക്കും എന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. ജനുവരി 21 ന് ആണ് കേന്ദ്രസര്‍ക്കാര്‍ ബി ബി സി ഡോക്യുമെന്ററി വിലക്കിയത്.
2002 ലെ ഗുജറാത്ത് കലാപ കാലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് എതിരായ പരാമര്‍ശങ്ങള്‍ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്യുമെന്ററി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കിയത്. ഇതിന് എതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് എം എല്‍ ശര്‍മ്മ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഡോക്യുമെന്ററി വിലക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധമാണ് എന്നാണ് എം എല്‍ ശര്‍മ്മ അഭിപ്രായപ്പെട്ടത്.
ഇന്ത്യന്‍ ഭരണഘടനയുടെ 352-ാം അനുച്ഛേദം പ്രകാരം രാഷ്ട്രപതി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇല്ലാതെ, കേന്ദ്ര സര്‍ക്കാരിന് അടിയന്തര വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ കഴിയില്ല എന്നും എം എല്‍ ശര്‍മ്മ ചൂണ്ടിക്കാട്ടി. ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകളും യൂട്യൂബ് വീഡിയോകളും ട്വിറ്റര്‍ പോസ്റ്റുകളും തടയണം എന്നായിരുന്നു കേന്ദ്ര നിര്‍ദേശം
എന്നാല്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഡോക്യുമെന്ററി പലയിടത്തും പ്രദര്‍ശിപ്പിച്ചിരുന്നു. കോണ്‍ഗ്രസ്, സി പി എം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രത്തിന്റെ വിലക്ക് ഭരണഘടനാ വിരുദ്ധമാണ് എന്നും അഭിപ്രായപ്പെട്ടിരുന്നു. രണ്ട് ഭാഗങ്ങളിലായാണ് ബി ബി സി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications