ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; ജാമിയയില്‍ നിരവധി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് പോലീസ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തെ തുടര്‍ന്ന് ജാമിയ മിലിയ യൂണിവേഴ്സിറ്റിയില്‍ വന്‍ പോലീസ് സന്നാഹം. നിരവധി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കലാപം നിയന്ത്രിക്കാനായി ഇറക്കുന്ന റയട്ട് പോലീസിനെയാണ് ഇവിടെ ഇറക്കിയിരിക്കുന്നത്.
ക്ലാസുകളെല്ലാം റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. യൂണിവേഴ്സിറ്റി ക്യാമ്പസാകെ പോലീസിന്റെ നിയന്ത്രണത്തിലാണ്. കവാടത്തില്‍ വലിയ പോലീസ് നിര തന്നെയുണ്ട്. ഡോക്യുമെന്ററി പ്രദര്‍ശനമോ, അന്യായമായി കൂട്ടം ചേരുന്നതോ ഒന്നും അനുവദിക്കില്ലെന്ന് നേരത്തെ തന്നെ യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചതാണ്.

എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് ഇവിടെ ഡോക്യുമെന്ററി പ്രദര്‍ശനം നടക്കുന്നത്. ഒരു ഡസനില്‍ അധികം വിദ്യാര്‍ത്ഥികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ അധികവും ഇടതുപക്ഷ സംഘടനയില്‍ നിന്നുള്ളവരാണ്.
ഇന്ന് വൈകീട്ടായിരുന്നു ഡോക്യുമെന്ററി പ്രദര്‍ശനം ക്യാമ്പസില്‍ നടത്താനിരുന്നത്. അതേസമയം പോലീസ് നടപടിക്കെതിരെ വിദ്യാര്‍ത്ഥി നേതാക്കള്‍ ബാനറുകളും, മുദ്രാവാക്യം വിളികളുമായിട്ടാണ് പ്രതിഷേധിച്ചത്.
ഇവരെ പോലീസ് വലിച്ചിഴച്ച് മാറ്റുന്നതും കാണാം. കണ്ണീര് വാതകം സജ്ജമാക്കിയാണ് ക്യാമ്പസിലേക്ക് പോലീസ് എത്തിയത്. സിപിഎമ്മും എസ്എഫ്ഐയും ഫേസ്ബുക്കിലൂടെ സ്ക്രീനിങ് നടത്തുമെന്നാണ് അറിയിച്ചത്.
ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം
ഇതോടെ യൂണിവേഴ്സിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വലിയ പ്രശ്നങ്ങളുണ്ടായിരുന്നു.
അവിടെ ഇന്റര്‍നെറ്റും, വൈദ്യുതി കണക്ഷനും വിച്ഛേദിച്ചിരുന്നു. യൂണിവേഴ്സിറ്റി അധികൃതരായിരുന്നു ഇങ്ങനെയൊരു നീക്കം നടത്തിയത്. നൂറുകണക്കിന് ആളുകളാണ് രാത്രിയില്‍ ഫോണിലും ലാപ്പ്ടോപ്പിലുമായി ഡോക്യുമെന്ററി കാണാനെത്തിയത്.
എന്നാല്‍ ഇത് പ്രതിഷേധ മാര്‍ച്ചിലാണ് അവസാനിച്ചത്. ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശനമായ നടപടി നേരിടേണ്ടി വരുമെന്ന് സര്‍വകലാശാലാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ക്യാമ്പസിലെ സമാധാനവും സൗഹാര്‍ദവും തകരുമെന്നായിരുന്നു ജെഎന്‍യു അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല. ഡോക്യുമെന്റി ഔദ്യോഗികമായി നിരോധിക്കപ്പെട്ടിട്ടില്ല.
സര്‍ക്കാരിനോട് വിയോജിപ്പറിയിക്കുക എന്നത് ഭരണഘടന നല്കുന്ന അവകാശമാണ്. ഇത്തരം കാര്യങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് അത് ഭീഷണിയാണെന്ന് എസ്എഫ്ഐ നേതാവ് വര്‍ക്കി പാറക്കല്‍ പറഞ്ഞു.
ബിബിസി ഡോക്യുമെന്ററി വെറും പ്രചാരണം മാത്രമാണെന്ന് മോദി സര്‍ക്കാര്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications