ബെംഗളൂരു ബിസിനസ് കോറിഡോറിന് എട്ടിന്റെ പണി; എതിർപ്പുമായി ആയിരത്തിൽ അധികം കർഷകർ, കാരണം?
ബെംഗളൂരു: നഗരം കാത്തിരിക്കുന്ന വികസന പദ്ധതിയായ ബിസിനസ് കോറിഡോർ പദ്ധതിക്ക് മുൻപിൽ അടുത്ത പ്രതിസന്ധി. ബെംഗളൂരു ബിസിനസ് കോറിഡോർ എന്ന് പെരുമാറ്റിയ പെരിഫറൽ റിംഗ് റോഡ് (പിആർആർ) പദ്ധതിയെത്തുടർന്ന് ഭൂമി നഷ്‌ടപ്പെട്ട ആയിരത്തിൽ അധികം കർഷകർ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റിക്ക് (ബിഡിഎ) പരാതികൾ നൽകിയിരിക്കുകയാണ് ഇപ്പോൾ. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന വേളയിലാണ് പുതിയ വെല്ലുവിളി ഉയർന്നുവന്നിരിക്കുന്നത്.
74 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ മുഴുവൻ ഭാഗത്തും നിന്നുള്ള കർഷകരാണ് വ്യക്തിഗതമായും കൂട്ടായും പരാതികൾ സമർപ്പിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിന്റെ നിയമസാധുത, നഷ്‌ടപരിഹാരത്തിന്റെ അപര്യാപ്‌തത എന്നിവയെക്കുറിച്ചാണ് ഇവർ പ്രധാനമായും ആശങ്കകൾ ഉയർത്തുന്നത്. അടുത്തിടെയാണ് ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അധികൃതർ തുടക്കം കുറിച്ചത്.

കർഷകർ ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നങ്ങൾ ഇവയൊക്കെ
2007ൽ അന്തിമമാക്കിയ പിആർആർ പദ്ധതി, 1976-ലെ ബിഡിഎ നിയമത്തിലെ 27-ാം വകുപ്പ് പ്രകാരം നിയമപരമായി അസാധുവായെന്ന് കർഷകർ വാദിക്കുന്നു. അഞ്ച് വർഷത്തിനുള്ളിൽ ധനസഹായവും നഷ്‌ട പരിഹാരവും ഒന്നും നൽകാത്തതിനാലാണ് ഇത്. നിലവിൽ അസാധുവായ ഈ പദ്ധതിക്ക് കീഴിൽ ഭൂമി ഏറ്റെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കർഷകർ ചൂണ്ടിക്കാണിക്കുന്നു.
കാലഹരണപ്പെട്ട 1894-ലെ ഭൂപൂർണ്ണതാ നിയമത്തിനു പകരം, 2013-ലെ ന്യായമായ നഷ്‌ടപരിഹാരത്തിനും സുതാര്യതയ്ക്കും വേണ്ടിയുള്ള ഭൂപൂർണ്ണതാ, പുനരധിവാസ, പുനഃസ്ഥാപന നിയമം (RFCTLARR Act) ബിഡിഎ പ്രയോഗിക്കണമെന്നാണ്ഭൂമി നഷ്‌ടപ്പെടുന്ന കർഷകർ പ്രധാനമായും ആവശ്യപ്പെടുന്നത്. പഴയ നിയമം കാരണം നഷ്‌ടപരിഹാരത്തുക ഗണ്യമായി കുറയുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ വാഗ്‌ദാനം ചെയ്‌ത നഷ്‌ടപരിഹാര പാക്കേജ് കർഷകർ തള്ളി. വർത്തുർ പോലുള്ള പ്രദേശങ്ങളിൽ മുൻകാലങ്ങളിലെ മാർഗനിർദ്ദേശ മൂല്യങ്ങളേക്കാൾ 60 ശതമാനം കുറഞ്ഞതാണ് ഈ പാക്കേജിലെ പണമെന്നും കർഷകർ പറയുന്നു. സമാനമായ ഭൂമി വാങ്ങാനോ ജീവിതം പുനർനിർമ്മിക്കാനോ ഈ തുക മതിയാകില്ലെന്ന് അവർ പരാതിപ്പെടുന്നു. കൂടാതെ പുനരധിവാസവും പുനഃസ്ഥാപന ആനുകൂല്യങ്ങളും നൽകാത്തത് എൽഎആർആർ നിയമത്തിന്റെ ലംഘനമാണെന്നും അവർ വാദിച്ചു.
ഇത് അത്യാഗ്രഹമല്ലെന്നും ഭരണഘടനാപരമായ അന്തസിനും അതിജീവനത്തിനും വേണ്ടിയുള്ള പോരാട്ടമാണെന്നും കർഷക പ്രതിനിധി വ്യക്തമാക്കി. '20 വർഷമായി ബിഡിഎയുടെ അറിയിപ്പുകൾ കാരണം ഞങ്ങളുടെ ഭൂമി കെട്ടിക്കിടക്കുകയാണ്. ഈ രണ്ട് പതിറ്റാണ്ടുകാലത്തെ ദുരിതത്തെ ഞങ്ങൾക്ക് എതിരായി ഉപയോഗിക്കരുതെന്നും അവർ പറഞ്ഞു. നിയമപരമായ അവകാശങ്ങൾ തടഞ്ഞുവെയ്ക്കുമെന്നുള്ള ഭീഷണികൾ മനുഷ്യത്വരഹിതവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്നും അവർ ചൂണ്ടക്കാട്ടി.
കാലഹരണപ്പെട്ട പദ്ധതിയുടെ നിയമപരമായ അവസ്ഥ പുനഃപരിശോധിച്ച്, പിആർആർ/ബിബിസി പദ്ധതിയുടെ കൂടുതൽ ജോലികൾ ആരംഭിക്കുന്നതിന് മുമ്പ് ന്യായവും പൂർണ്ണവുമായ നഷ്‌ടപരിഹാരം ഉറപ്പാക്കാൻ 2013-ലെ കേന്ദ്ര നിയമം നടപ്പിലാക്കാൻ ബിഡിഎയ്ക്ക് നിർദ്ദേശം നൽകണമെന്നും കർഷകർ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതോടെ പദ്ധതിയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്.
ബെംഗളൂരു ബിസിനസ് കോറിഡോർ
ബെംഗളൂരുവിലെ ഗതാഗക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതി നടപടികൾ വേഗത്തിലാക്കാൻ കർണാടക സർക്കാർ നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് കർഷകരുടെ പ്രതിഷേധം. പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ ആദ്യ 100 ഏക്കറിനുള്ള നഷ്‌ടപരിഹാര വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
74 കിലോമീറ്റർ ദൈർഘ്യം വരുന്ന പദ്ധതി മുൻപ് പെരിഫറൽ റിംഗ് റോഡ് പ്രോജക്റ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പദ്ധതിക്ക് ആകെ 2560 ഏക്കർ ഭൂമി ആവശ്യമുണ്ട്. ഇതിൽ ഏകദേശം 140 ഏക്കർ ഭൂമി തർക്കങ്ങളിലാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ കർഷകർ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ നിലയ്ക്കുമോ എന്നാണ് ആശങ്ക.
ആകെ 117 കിലോമീറ്റർ ദൈർഘ്യത്തിലാണ് ബെംഗളൂരു ബിസിനസ് കോറിഡോർ ഒരുങ്ങുന്നത്. ആക്‌സസ് - കൺട്രോൾഡ് എക്‌സ്പ്രസ് വേ നിലവിൽ ഭൂമി ഏറ്റെടുക്കൽ ഘട്ടത്തിലാണ്. 2026 മാർച്ചോടെ സിവിൽ വർക്ക് ടെൻഡറുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. നിർദ്ദിഷ്‌ട കോറിഡോർ തുമകുരു റോഡ് (എൻഎച്ച്-4), ബല്ലാരി റോഡ്, ഓൾഡ് മദ്രാസ് റോഡ്, സർജാപൂർ റോഡ്, ഹൊസൂർ റോഡ്എന്നിങ്ങനെയുള്ള പാതകളുമായി ബന്ധിപ്പിക്കാനാണ് നീക്കം.
-
ബെംഗളൂരുവിൽ പെയ്ഡ് എഐ പാർക്കിംഗ് സംവിധാനം വരുന്നു; നടപ്പിലാക്കുന്നത് ഇവിടങ്ങളിൽ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications