ബംഗളുരുവിലെ വാണിജ്യ എൽപിജി വില; ഈ മാസം കൂടിയത് 46 രൂപ, എങ്കിലും ഭക്ഷണത്തിൽ പ്രതിഫലിക്കില്ല, കാരണം?
ബെംഗളൂരു: വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകൾക്ക് ജൂൺ ഒന്നു മുതൽ 46 രൂപ വർധനവ് നിലവിൽ വന്നത് ബെംഗളൂരുവിലെ ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് വലിയ സാമ്പത്തിക ഭാരമായി മാറിയിരിക്കുകയാണ്. എങ്കിലും മറ്റൊരു ആശ്വാസമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഈ വിലവർധനവ് ഉടനടി ഉപഭോക്താക്കൾക്കുള്ള ഭക്ഷണത്തിന്റെ വിലയിൽ പ്രതിഫലിക്കില്ലെന്ന് ഹോട്ടലുടമകൾ അറിയിച്ചു.
ബാങ്ക് ഓഫ് ഹോട്ടൽസ് അസോസിയേഷൻ സെക്രട്ടറി വീരേന്ദ്ര കാമത്ത് പറയുന്നതനുസരിച്ച്, ഓരോ മാസവും തുടക്കത്തിൽ വാണിജ്യ എൽപിജി വിലയിൽ സാധാരണയായി ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന വിലവർധനവ് ഹോസ്‌പിറ്റാലിറ്റി മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

വാണിജ്യ എൽപിജി വില സാധാരണയായി ഓരോ മാസവും ആരംഭിക്കുമ്പോൾ 40 പരിധിയിൽ വ്യതിചലിക്കാറുണ്ട്. എന്നാൽ, പ്രത്യേകിച്ചും സമീപ മാസങ്ങളിൽ 900-ലധികം വന്ന തുടർച്ചയായ വർധനവ് ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് വലിയ ഭാരമായെന്നാണ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നത്. ഇത് അവരുടെ മൊത്തം ബജറ്റിനെ താളംതെറ്റിച്ചുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഹോട്ടലുകൾ നിലവിൽ അധികച്ചെലവ് സ്വയം വഹിക്കുകയും മെനു വിലകൾ പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലുമാണ് എന്നത് ഇപ്പോഴത്തെ സന്തോഷ വാർത്ത. എൽപിജി വില 900-ൽ അധികമായി വർധിച്ചപ്പോഴാണ് അവസാനമായി മെനു വിലയിൽ വലിയ മാറ്റം വരുത്തിയതെന്നും ഉടമകൾ ഓർമ്മപ്പെടുത്തുന്നു.
പശ്ചിമേഷ്യൻ പ്രതിസന്ധി ആരംഭിച്ചതിന് ശേഷം വാണിജ്യ എൽപിജി നിരക്കുകൾ ക്രമാനുഗതമായി വർധിച്ചുവരികയാണെന്ന് വ്യവസായ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. മാർച്ചിൽ ഏകദേശം 1,845 രൂപ ആയിരുന്ന ഒരു വാണിജ്യ സിലിണ്ടറിന്റെ വില നിലവിൽ 3,199 ആയി ഉയർന്നു. ഇത് ചുരുങ്ങിയ കാലയളവിനുള്ളിൽ 1,354-ന്റെ മൊത്തം വർധനവാണ് രേഖപ്പെടുത്തുന്നത്.
ഇന്ധനച്ചെലവിലെ കുത്തനെയുള്ള വർധനവ് ഭക്ഷ്യ-ഹോസ്‌പിറ്റാലിറ്റി മേഖലയിലുടനീളം പ്രവർത്തനച്ചെലവ് കൂട്ടാൻ കാരണമായി. പല സ്ഥാപനങ്ങളും ഉയർന്ന അസംസ്‌കൃത വസ്‌തുക്കളുടെയും യൂട്ടിലിറ്റി നിരക്കുകളുടെയും സമ്മർദ്ദം ഇതിനകം തന്നെ നേരിടുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഭക്ഷണവില വർധിച്ചതിനും എൽപിജി വിലയിലെ തുടർച്ചയായ ഉയർച്ച ഒരു കാരണമായെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.
എൽപിജി ആശ്രിതത്വം കുറയ്ക്കാനും ഭാവിയിലെ വില വ്യതിയാനങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കാനുമായി പല ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഇലക്ട്രിക് പാചക സംവിധാനങ്ങൾ, ബയോഫ്യൂവൽ അധിഷ്‌ഠിത പരിഹാരങ്ങൾ തുടങ്ങിയ ബദൽ ഊർജ്ജ സ്രോതസ്സുകൾ തേടാൻ തുടങ്ങിയിട്ടുണ്ട്.
ഇന്ധനവിലയിലെ ചാഞ്ചാട്ടം തുടരുകയാണെങ്കിൽ ഊർജ്ജസ്രോതസ്സുകളുടെ വൈവിധ്യവൽക്കരണം കൂടുതൽ പ്രാധാന്യമർഹിക്കുമെന്നും ഈ മേഖലയിലെ പ്രമുഖർ അഭിപ്രായപ്പെട്ടു. ബെംഗളൂരു പോലെയൊരു വൻ നഗരത്തെ സംബന്ധിച്ച് നിലവിലെ ഗ്യാസ് വില വലിയ രീതിയിൽ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. എങ്കിലും പെട്ടെന്ന് വില ഉയർത്തില്ലെന്ന അറിയിപ്പ് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത് എന്നതിൽ സംശയമില്ല.














Click it and Unblock the Notifications