ബെംഗളൂരു-ഹൈദരാബാദ് ബസിന് തീപിടിച്ച് വന്‍ അപകടം; 20-ലേറെ പേര് മരിച്ചു: നിരവധി പേര്‍ക്ക് പരിക്ക്
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വോള്‍വോ ബസിന് തീപിടിച്ച് നിരവധി മരണം. ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. 28 യാത്രക്കാരോളം മരിച്ചതായാണ് സൂചന. ബസില്‍ 40 യാത്രക്കാര്‍ ഉണ്ടായിരുന്നു. ബസിന്റെ മുന്‍ഭാഗത്താണ് തീ പടര്‍ന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എസി ബസ് ആയതിനാല്‍ ജനാലകള്‍ അടച്ചിട്ട ബസില്‍ നിന്ന് പല യാത്രക്കാര്‍ക്കും പുറത്തുകടക്കാന്‍ കഴിഞ്ഞില്ല. 12 യാത്രക്കാരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ബസ് പൂര്‍ണമായും കത്തിനശിച്ചു.
ആന്ധ്രാപ്രദേശില്‍ കര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെ ചിന്നതേകുരു ഗ്രാമത്തിലാണ് ഇന്ന് രാവിലെ വന്‍ അപകടമുണ്ടായത്. പിന്നില്‍ നിന്ന് വന്ന ഒരു ഇരുചക്രവാഹനം ബസിന്റെ ഇന്ധന ടാങ്കില്‍ ഇടിച്ചതിനെ തുടര്‍ന്ന് ബസിന് തീപിടിക്കുകയായിരുന്നു. അപകടം നടന്നത് പുലര്‍ച്ചെ ആയിരുന്നതിനാല്‍ നിരവധി യാത്രക്കാരും ഉറക്കത്തിലായിരുന്നു.

യഥാര്‍ത്ഥ മരണസംഖ്യയും മരിച്ചവരുടെ വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല. 28 യാത്രക്കാരോളം മരിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷപ്പെട്ട 12 യാത്രക്കാരില്‍ ചിലര്‍ എമര്‍ജന്‍സി വാതില്‍ വഴിയാണ് പുറത്തുകടന്നത്. ചിലര്‍ ബസിന്റെ ഗ്ലാസുകള്‍ പൊട്ടിച്ച് പുറത്തുചാടി. മിക്ക യാത്രക്കാരും നല്ല ഉറക്കത്തിലായിരുന്നതിനാല്‍ എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാനും രക്ഷപ്പെടാനും വൈകി. ഇതാണ് മരണസംഖ്യ ഉയര്‍ത്തിയത്.
ബസിലെ ഡ്രൈവര്‍മാര്‍ സുരക്ഷിതമായി പുറത്തിറങ്ങി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അപകടസമയം കനത്ത മഴ പെയ്തിട്ടും തീ ആളിപ്പടരുകയായിരുന്നു. കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങളെയും ബാധിച്ചു. മിനിറ്റുകള്‍ക്കുള്ളിലാണ് ബസ് കത്തിനശിച്ചത്.
പരിക്കേറ്റവരെ ചികിത്സയ്ക്കായി കര്‍ണൂല്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബസില്‍ തീ ആളിപ്പടരുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസും അഗ്നിശമന സേനയും ഉള്‍പ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാക്കുന്നതിന് മുന്‍പ് തന്നെ ബസ് പൂര്‍ണമായും കത്തിനശിച്ചു.
ബസ് ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുഃഖിതരായ കുടുംബങ്ങള്‍ക്ക് അദ്ദേഹം സമൂഹ മാധ്യമമായ എക്സിലൂടെ അനുശോചനം അറിയിച്ചു.
'മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം സഹായധനം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി. ദുഃഖിതരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി രാഷ്ട്രപതി എക്സില്‍ കുറിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications